‘3.80 കോടി നല്‍കി’; പദ്ധതിയുടെ പ്രാഥമിക ചര്‍ച്ചയില്‍ തന്നെ സ്വപ്ന കോഴ ആവശ്യപ്പെട്ടു; ലൈഫ് മിഷന്‍ കോഴക്കേസില്‍ സ്വപ്ന സുരേഷിനെ കുരുക്കിലാക്കി സന്തോഷ് ഈപ്പന്റെ മൊഴി

‘3.80 കോടി നല്‍കി’; പദ്ധതിയുടെ പ്രാഥമിക ചര്‍ച്ചയില്‍ തന്നെ സ്വപ്ന കോഴ ആവശ്യപ്പെട്ടു; ലൈഫ് മിഷന്‍ കോഴക്കേസില്‍ സ്വപ്ന സുരേഷിനെ കുരുക്കിലാക്കി സന്തോഷ് ഈപ്പന്റെ മൊഴി

സ്വന്തം ലേഖിക

കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസില്‍ സ്വപ്ന സുരേഷിനെ കുരുക്കിലാക്കി യൂണിടാക് എംഡി സന്തോഷ് ഈപ്പന്റെ മൊഴി.

സര്‍ക്കാരുമായി കരാര്‍ ഒപ്പിടും മുൻപ് തന്നെ സ്വപ്ന സുരേഷും സംഘവും കോഴ ആവശ്യപ്പെട്ടുവെന്ന് സന്തോഷ് ഈപ്പന്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വപ്‌നയ്ക്കും യുഎഇ പൗരനും 3.80 കോടി രൂപയുടെ കമ്മീഷനാണ് നല്‍കിയത്. സന്ദീപിനും സരിത്തിനും യദുവിനും നല്‍കിയത് 1.12 കോടി രൂപ. സ്വപ്‌നയും സന്ദീപും സരിത്തുമാണ് ആദ്യചര്‍ച്ചയില്‍ പങ്കെടുത്തത്.

കമ്മീഷന്‍ ആവശ്യപ്പെട്ടതോടെ ആദ്യം കരാര്‍ വെണ്ടെന്നുവെച്ചതായിരുന്നു. രണ്ടാഴ്ചയ്ക്കുശേഷം കരാറിനായി സ്വപ്‌ന വീണ്ടും ബന്ധപ്പെട്ടു. കരാര്‍ തുക പണി തുടങ്ങും മുന്‍പ് നല്‍കിയാല്‍ കമ്മീഷന്‍ നല്‍കാമെന്ന് നിബന്ധന വെച്ചു.

ഇത് അംഗീകരിച്ചതോടെ പദ്ധതി വിവരങ്ങള്‍ കൈമാറിയെന്നും സന്തോഷ് ഈപ്പന്‍ മൊഴി നല്‍കി. പദ്ധതിയുടെ പ്രാഥമിക ചര്‍ച്ചയില്‍ തന്നെ സ്വപ്ന കോഴ ആവശ്യപ്പെട്ടെന്ന് സന്തോഷ് ഈപ്പന്‍ ഇഡിക്ക് നല്‍കിയ മൊഴിയിലുണ്ട്.