കോട്ടയം നഗരത്തിലെ വ്യാവസായിക കേന്ദ്രമായ കഞ്ഞിക്കുഴിയിൽ കെട്ടിട വാടക രണ്ടര രൂപ മാത്രം..! സ്‌ക്വയർഫീറ്റിന് രണ്ടര രൂപ നിരക്കിൽ കെട്ടിടം വാടകയ്ക്കു നൽകിയത് നഗരസഭ; തട്ടിപ്പിനു കൂട്ടു നിൽക്കുന്നത് കൗൺസിലർമാരും ഉദ്യോഗസ്ഥ വൃന്ദവും

കോട്ടയം നഗരത്തിലെ വ്യാവസായിക കേന്ദ്രമായ കഞ്ഞിക്കുഴിയിൽ കെട്ടിട വാടക രണ്ടര രൂപ മാത്രം..! സ്‌ക്വയർഫീറ്റിന് രണ്ടര രൂപ നിരക്കിൽ കെട്ടിടം വാടകയ്ക്കു നൽകിയത് നഗരസഭ; തട്ടിപ്പിനു കൂട്ടു നിൽക്കുന്നത് കൗൺസിലർമാരും ഉദ്യോഗസ്ഥ വൃന്ദവും

Spread the love

ബാലചന്ദ്രൻ

കോട്ടയം: നഗരസഭയിലെ ഏറ്റവും തിരക്കേറിയ വ്യാവസായ കേന്ദ്രമായ കഞ്ഞിക്കുഴിയിൽ ഒരു കടമുറി വാടകയ്ക്കു വേണമെങ്കിൽ എന്തു വാടക നൽകേണ്ടി വരും. വാടകയുടെ തോത് മാറുമെങ്കിലും സ്‌ക്വയർ ഫീറ്റിന് രണ്ടര രൂപ നിരക്കിൽ, കഞ്ഞിക്കുഴിയിൽ എന്നല്ല കോട്ടയം ജില്ലയിൽ ഒരിടത്തും കെട്ടിടം വാടകയ്ക്കു ലഭിക്കില്ല. എന്നാൽ, നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിനു കഞ്ഞിക്കുഴിയിൽ ഈടാക്കുന്ന വാടകയാണ് ഇത്. സ്‌ക്വയർഫീറ്റിന് രണ്ടര രൂപ മാത്രം…!

കഞ്ഞിക്കുഴിയിലെ നഗരസഭയുടെ ഷോപ്പിംങ് കോംപ്ലക്‌സിലെ മുറികളാണ് സ്‌ക്വയർ ഫീറ്റിന് രണ്ടര രൂപ നിരക്കിൽ വാടകയ്ക്കു നൽകിയിരിക്കുന്നത്. സ്‌ക്വയർ ഫീറ്റിന് നൂറും നൂറ്റൻപതും രൂപ വാടകയ്ക്കു കടകൾ നൽകുന്ന കഞ്ഞിക്കുഴി ടൗണിലാണ് ഈ അക്രമം നടക്കുന്നത്. നഗരസഭയിലെ ജനപ്രതിനിധികളുടെയും, ഉദ്യോഗസ്ഥരുടെയും മൗനവും അല്ലാത്തതുമായി സമ്മതം ഈ തട്ടിപ്പിനു ലഭിച്ചിട്ടുണ്ടെന്നതാണ് തേർഡ് ഐ നടത്തിയ അന്വേഷണത്തിൽ വ്യക്തമാകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നഗരസഭയുടെ കഞ്ഞിക്കുഴിയിലെ ഷോപ്പിംങ് കോംപ്ലക്‌സിലെ 3024 ചതുരശ്ര അടിവരുന്ന 16,19,20 മുറികളാണ് സ്‌ക്വയർ ഫീറ്റിന് രണ്ടര രൂപക്ക് വാടകക്ക് നല്കിയത്. ഈ മുറികൾ എ ആന്റ് എ പ്രിന്റേഴ്‌സിനു വേണ്ടി മാമ്മൻ വർഗീസ് എന്നയാളാണ് വാടകയ്ക്കു എടുത്തിരിക്കുന്നത്. 3024 സ്‌ക്വയർ ഫീറ്റുള്ള മുറിയുടെ മാസ വാടക 7703 രൂപ മാത്രമാണ്. 2011 ൽ നഗരസഭയുടെ ധനകാര്യ സമിതി യോഗം ചേർന്ന് ഈ മുറിയുടെ പ്രതിമാസ വാടക സ്‌ക്വയർ ഫീറ്റിന് 10 രൂപ വച്ച് 30204 രൂപയായി വർദ്ധിപ്പിച്ചിരുന്നു. എന്നൽ, ഇപ്പോഴും രണ്ടര രൂപ നിരക്കിൽ തന്നെയാണ് വാടക ഈടാക്കുന്നത്. ഒരു മാസം 22537 രൂപ വച്ച് കോടികളാണ് നഗരസഭയ്ക്ക് ഇതിനോടകം നഷ്ടമായിരിക്കുന്നത്.

നഗരസഭയ്ക്കു ഈ തുക നഷ്ടമാകുന്നുണ്ടെങ്കിലും, ചില ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും രാഷ്ട്രീയക്കാർക്കുമാണ് ഇതിന്റെ ലാഭം ലഭിക്കുന്നത്. കൈക്കൂലിയായും കാഴ്ച്ചപ്പണമായും ഈ തുക നഗരസഭയിലെ ഉദ്യോഗസ്ഥരുടെയും അഴിമതിക്കാരുടെയും രാഷ്ട്രീയക്കാരുടെയും പോക്കറ്റിലേയ്ക്കാണ് എത്തുന്നത്. നഗരസഭയ്ക്കു കോടികൾ നഷ്ടം സംഭവിക്കുമ്പോൾ ഇവരിൽ പലരും വൻ മണിമാളികകളും, മക്കളുടെയും ഭാര്യയുടെയും ബന്ധുക്കളുടെയും സഹോദരങ്ങളുടെയും പേരിൽ ലക്ഷണങ്ങളുടെ സമ്പാദ്യം കൂട്ടിയിരിക്കുകയാണ്.

അഞ്ചു വർഷം കൊണ്ടു കോടികളാണ് ഈ വൻകിടക്കാർ വാരിക്കൂട്ടുന്നത്. ഒന്നുമില്ലാതെ വന്ന് ലക്ഷപ്രഭുക്കളായി മടങ്ങുന്നവരാണ് ഈ ജനപ്രതിനിധികളിൽ പലരും. ഇത്തരക്കാരെയാണ് രാഷ്ട്രീയത്തിന്റെ പേരിൽ നമ്മൾ ജനപ്രതിനിധികളായി തിരഞ്ഞെടുത്തിരിക്കുന്നതും.

നഗരസഭയിലെ അഴിമതി കഥ തുടരും!

അഴിമതി പണം കൊണ്ട് ഏക്കറ് കണക്കിന് ഭൂമി വാങ്ങിക്കൂട്ടി നഗരസഭാ ചിലവിൽ റോഡ് നിർമ്മിച്ച് വസ്തു കച്ചവടം നടത്തുന്ന കൗൺസിലറെ കുറിച്ച് വാർത്ത ഉടൻ