വട്ടിയൂർക്കാവിൽ ചില സ്ഥിരം കുറ്റികളുണ്ട്, എന്റെ പോസ്റ്റർ കരമന ആറ്റിൽ ഒഴുക്കുകയാണ് ചെയ്തത് ; വീണയുടേത് ആക്രിക്കടയിൽ വിറ്റതുകൊണ്ട് കണ്ടുപിടിച്ചു; കോൺഗ്രസിൽ പുനഃസംഘടനാ തെരഞ്ഞെടുപ്പ് വേണമെന്ന സുധാകരന്റെ ആവശ്യത്തോട് യോജിക്കുന്നു : നിലപാട് വ്യക്തമാക്കി കെ.മുരളീധരൻ

വട്ടിയൂർക്കാവിൽ ചില സ്ഥിരം കുറ്റികളുണ്ട്, എന്റെ പോസ്റ്റർ കരമന ആറ്റിൽ ഒഴുക്കുകയാണ് ചെയ്തത് ; വീണയുടേത് ആക്രിക്കടയിൽ വിറ്റതുകൊണ്ട് കണ്ടുപിടിച്ചു; കോൺഗ്രസിൽ പുനഃസംഘടനാ തെരഞ്ഞെടുപ്പ് വേണമെന്ന സുധാകരന്റെ ആവശ്യത്തോട് യോജിക്കുന്നു : നിലപാട് വ്യക്തമാക്കി കെ.മുരളീധരൻ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വട്ടിയൂർക്കാവിൽ വീണ എസ് നായരുടെ പോസ്റ്ററുകൾ ആക്രിക്കടയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികരണവുമായി കെ മുരളീധരൻ. ഇത് സ്ഥിരം സംഭവമാണ്. കഴിഞ്ഞ തവണ എന്റെ പോസ്റ്റർ കരമന ആറ്റിൽ ഒഴുക്കുകയാണ് ചെയ്തത്. ഇത്തവണ അത് ആക്രിക്കടയിൽ വിറ്റതുകൊണ്ട് കണ്ടുപിടിച്ചതാണെന്നും കെ മുരളീധരൻ പറഞ്ഞു.

എന്തൊക്കെ സംഭവിച്ചാലും വട്ടിയൂർക്കാവിലും നേമത്തും കോൺഗ്രസ് വിജയിക്കുമെന്നും മുരളീധരൻ കൂട്ടിചേർത്തു.വട്ടിയൂർക്കാവിൽ ചില സ്ഥിരം കുറ്റികൾ ഉണ്ട്. പാർട്ടി അന്വേഷണത്തിൽ അത് തെളിയുമെന്നും മുരളീധരൻ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുഡിഎഫ് വിജയിക്കേണ്ട മണ്ഡലമാണ് വട്ടിയൂർക്കാവ്. ഇത്തവണയും വിജയിക്കും എന്ന് തന്നെയാണ് പ്രതീക്ഷ.’ കെ മുരളീധരൻ പറഞ്ഞു. കോൺഗ്രസിൽ പുനഃസംഘടനാ തെരഞ്ഞെടുപ്പ് വേണമെന്ന കെ സുധാകരന്റെ ആവശ്യത്തോട് യോജിക്കുന്നു. എന്നാൽ ഇത് തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം മാത്രം ആലോചിക്കേണ്ട കാര്യമാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

പ്രവർത്തിക്കാത്ത നേതാക്കളും പ്രവർത്തകരും പാർട്ടിയ്ക്ക് ഒരു ബാധ്യതയാണ്. തെരുവിൽ അടി നടക്കുമെന്ന് കരുതി സംഘടനാ തെരഞ്ഞെടുപ്പ് മാറ്റിവെക്കാൻ കഴിയില്ലെന്നും മുരളീധരൻ പറഞ്ഞു.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യമോയി കോവിഡ്19 പ്രോട്ടോകോൾ ലംഘിച്ചുവെന്നും മുരളീധരൻ പറഞ്ഞു. ഇനിയൊരിക്കലും കോവിഡ്19 പ്രോട്ടോകോൾ പാലിക്കാൻ ജനങ്ങളോട് പറയാൻ മുഖ്യമന്ത്രിക്ക് കഴിയില്ലെന്നും മുരളീധരൻ വ്യക്തമാക്കി.