സുഹൃത്തിനൊപ്പം മല കാണാൻ പോയി: സുഹൃത്തും ഒപ്പമുണ്ടായിരുന്ന രണ്ട് യുവാക്കളും ചേർന്ന് പതിനഞ്ചുകാരിയെ ക്രൂരമായി പീഡിപ്പിച്ചു; മൃതപ്രായയായ പെൺകുട്ടിയെ നഗ്നയാക്കി കാട്ടിൽ ഉപേക്ഷിച്ചു : സംഭവം യു പിയിലല്ല ദൈവത്തിന്റെ സ്വന്തം നാട്ടിൽ
ക്രൈം ഡെസ്ക്
കോഴിക്കോട്: യു.പിയിലും ഉത്തരേന്ത്യയിലും നടക്കുന്ന പീഡനങ്ങൾ വാർത്തയാകുന്ന കേരളത്തെ ഞെട്ടിച്ച് വീണ്ടും കൂട്ട ബലാത്സംഗം ..! കോഴിക്കോട്ട് പതിനഞ്ചുകാരിയാണ് ഇപ്പോൾ സുഹൃത്തിന്റെ ചതിയിൽപ്പെട്ട് കൂട്ട ബലാത്സംഗത്തിന് ഇരയായിരിക്കുന്നത്.
കോഴിക്കോട് കൊയിലാണ്ടിയിലാണ് വീടിനടുത്തുള്ള മല കാട്ടിത്തരാം എന്ന് വാഗ്ദാനം ചെയ്ത് കൂട്ടിക്കൊണ്ടു പോയ പതിനഞ്ചുകാരിയെ സുഹൃത്തും ഒപ്പമുണ്ടായിരുന്ന യുവാക്കളും ചേർന്ന് കൂട്ടബലാത്സംഗം ചെയ്തത്. പെണ്‍കുട്ടിയുടെ സുഹൃത്ത് ഉള്‍പ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതികളായ കാക്കൂര്‍ തലപ്പൊയില്‍ സ്വദേശികളായ ഷിജോരാജ്, യാനവിന്‍, രതിന്‍ലാല്‍ എന്നിവരെയാണ് കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തത്.
കൂട്ടുകാരനൊപ്പം വീടിന് സമീപത്തുള്ള മല കാണാന്‍ പോയ പെണ്‍കുട്ടിയാണ് പീഡിപ്പിക്കപ്പെട്ടത്. യുവാവും മറ്റ് രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പൊലീസ് പ്രതികളെ പിടികൂടിയത്.
പെൺകുട്ടിയുടെ സുഹൃത്തായ ഷിജോ കുട്ടിയെയും കൂട്ടി വീടിന് സമീപമുള്ള മലയിൽ എത്തി. ഷിജോ മലയിലെ കാട്ടിൽ വച്ച് പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം സുഹൃത്തുക്കൾക്ക് കൈ മാറുകയായിരുന്നു. ക്രൂരപീഡനത്തിന് ഇരയായ പെൺകുട്ടിയെ നഗ്നയാക്കി യുവാക്കൾ കാട്ടിൽ ഉപേക്ഷിക്കുകയും ചെയ്തു.
രാത്രി വൈകിയും പെൺകുട്ടിയെ കാണാതെ വന്ന വീട്ടുകാർ പൊലീസിൽ പരാതി നൽകി. പെൺകുട്ടി ഷിജോയ്ക്കൊപ്പം കുന്നിന്റെ ഭാഗത്തേയ്ക്ക് പോകുന്നത് കണ്ടതായി ഓട്ടോ ഡ്രൈവർമാരാണ് വിവരം നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്.