കോവിഡിനിടയിൽ വ്യാജ ലേഡി ഡോക്ടർ; താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിൽ ഡോ.സീമ തട്ടിപ്പ് നടത്തിയത് ഏഴ് വർഷം; ചികിൽസിച്ചത് ആയിരക്കണക്കിന് ഗർഭിണികളെ; ആരും ഞെട്ടണ്ട ! ചികിൽസക്കിടെ മരിച്ചവരുടെ കണക്ക് പുറത്ത് വരാനിരിക്കുന്നതേയുള്ളു.

കോവിഡിനിടയിൽ വ്യാജ ലേഡി ഡോക്ടർ; താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിൽ ഡോ.സീമ തട്ടിപ്പ് നടത്തിയത് ഏഴ് വർഷം; ചികിൽസിച്ചത് ആയിരക്കണക്കിന് ഗർഭിണികളെ; ആരും ഞെട്ടണ്ട ! ചികിൽസക്കിടെ മരിച്ചവരുടെ കണക്ക് പുറത്ത് വരാനിരിക്കുന്നതേയുള്ളു.

സ്വന്തം ലേഖകൻ

 

കരുനാഗപ്പള്ളി: ഒരു താലൂക്ക് ആശുപത്രിയിൽ വ്യാജ സര്‍ട്ടിഫിക്കറ്റുമായി 7 വര്‍ഷത്തോളം ഒരു ഡോക്ടർ ജോലി ചെയ്തു. അതും ഗൈനക്കോളജി വിഭാഗത്തിൽ.

 

കരുനാഗപ്പള്ളി സര്‍ക്കാര്‍ താലൂക്ക് ആശുപത്രിയില ജോലി ചെയ്തു വരികയായിരുന്ന ഗൈനക്കോളജിസ്റ്റിന് പിടിവീണത് കുഞ്ഞ് നഷ്ടപ്പെട്ട ഒരച്ഛന്റെ അന്വേഷണം. കരുനാഗപ്പള്ളി താലൂക്കാശുപത്രിയിലെ ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിസ്റ്റായ ചേര്‍ത്തല വാരനാട് സ്വദേശി ടി.എസ്.സീമയാണ് ആരോഗ്യ വകുപ്പ് വിജിലന്‍സിന്റെ പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

പടിഞ്ഞാറെകല്ലട വലിയപാടം സജു ഭവനില്‍ ടി.സാബു നടത്തിയ അന്വേഷണത്തിലാണ് ഡോക്ടര്‍ വ്യാജനാണെന്ന് കണ്ടെത്തിയത്.

 

വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളിലൂടെയാണു ഡോക്ടര്‍ക്കു മതിയായ യോഗ്യതയില്ലെന്നും സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നും വ്യക്തമായത്.

 

പ്രസവത്തില്‍ കുഞ്ഞ് നഷ്ടമായതോടെ സംശയം; ഡോക്ടര്‍ ഉപരിപഠനം നടത്തിയ മഹാരാഷ്ട്രയിലെ മെഡിക്കല്‍ വിദ്യാഭ്യാസ കേന്ദ്രത്തില്‍ വിവരാവകാശ നിയമപ്രകാരം അന്വേഷണം; രേഖ കിട്ടിയതോടെ എല്ലാം വ്യക്തം; കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് വ്യാജ സര്‍ട്ടിഫിക്കറ്റുമായി ജോലി ചെയ്തത് ഏഴുവര്‍ഷം

 

 

തുടര്‍ന്ന് ആരോഗ്യ വകുപ്പിന് പരാതി നല്‍കിയതോടെ സര്‍ട്ടിക്കറ്റുകള്‍ വ്യാജമാണെന്ന് കണ്ടെത്തുകയും ഇവരെ സസ്പെന്റ് ചെയ്യുകയുമായിരുന്നു.

 

സാബുവിന്റെ ഭാര്യ ശ്രീദേവിയെ പ്രസവത്തിനു കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 2019 നവംബര്‍ 11നു ശ്രീദേവി പ്രസവിച്ച ഉടന്‍ കുഞ്ഞു മരിച്ചു. സംസ്‌കരിച്ച മൃതദേഹം പരാതിയെത്തുടര്‍ന്നു പുറത്തെടുത്തു പോസ്റ്റ്മോര്‍ട്ടം നടത്തി.

 

ഡോക്ടര്‍ക്കെതിരെ വലിയ പ്രതിഷേധ സമരവും നടന്നിരുന്നു. തുടര്‍ന്നാണ്, ഗൈനക്കോളജിയില്‍ ഉപരിപഠനം നടത്തിയെന്നു പറയുന്ന മഹാരാഷ്ട്ര മഹാത്മാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ വിവരാവകാശ നിയമപ്രകാരം സാബു അപേക്ഷ നല്‍കിയത്. 2008ല്‍ ദ്വിവത്സര ഡി.ജി.ഒ കോഴ്സിനു ചേര്‍ന്നിരുന്നെന്നും പഠനം പൂര്‍ത്തിയാക്കിയില്ലെന്നുമാണു മറുപടി ലഭിച്ചത്. ഇതോടെ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് ഇവര്‍ വനിതാ ഗൈനക്കോളജിസ്റ്റായി ആരോഗ്യ വകുപ്പില്‍ ജോലി നേടിയത് എന്ന് മനസ്സിലായി.

 

തുടര്‍ന്നു മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, വകുപ്പു സെക്രട്ടറി തുടങ്ങിയവര്‍ക്കു പരാതി നല്‍കി. ആരോഗ്യ വകുപ്പു വിജിലന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നു സ്ഥിരീകരിച്ചതോടെയാണു സസ്പെന്‍ഷന്‍. ഡോ.ടി.എസ്.സീമ 2011 മുതല്‍ സര്‍ക്കാര്‍ സര്‍വീസിലുണ്ട്. ചേര്‍ത്തല പ്രാഥമികാരോഗ്യ കേന്ദ്രത്തിലും ചേര്‍ത്തല താലൂക്ക് ആശുപത്രിയിലും മുൻ‌പ് ജോലി ചെയ്തിരുന്നു.

 

ഏഴ് വർഷത്തിനിടെ പ്രസവ സംബന്ധമായതും അല്ലാത്തതുമായ ആയിരക്കണക്കിന് സ്ത്രീകളെയും കുട്ടികളേയും സീമ ചികിൽസിച്ചിട്ടുണ്ട്. അതിൽ എത്രയെണ്ണം ജീവിച്ചിരിപ്പുണ്ട് എന്ന് ആർക്കറിയാം

Tags :