കണ്ണൂരില്‍ കോണ്‍ഗ്രസ് പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ ജീവന്‍ കൊണ്ട് പട പൊരുതിയ ബെന്നി എബ്രഹാമിന്റെ മകൾ ജിബിക്ക് ഇന്ന് വിവാഹം .കൊല്ലപ്പെടുമ്പോൾ അദ്ദേഹത്തിൻ്റെ ഭാര്യ മകളെ ​ഗർഭിണി ആയിരുന്നു .

കണ്ണൂരില്‍ കോണ്‍ഗ്രസ് പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ ജീവന്‍ കൊണ്ട് പട പൊരുതിയ ബെന്നി എബ്രഹാമിന്റെ മകൾ ജിബിക്ക് ഇന്ന് വിവാഹം .കൊല്ലപ്പെടുമ്പോൾ അദ്ദേഹത്തിൻ്റെ ഭാര്യ മകളെ ​ഗർഭിണി ആയിരുന്നു .

സ്വന്തം ലേഖകൻ

27 വര്‍ഷം മുന്നേ ബെന്നി കൊല്ലപ്പെടുമ്പോൾ അദ്ദേഹത്തിൻ്റെ ഭാര്യ മകളെ ​ഗർഭിണി ആയിരുന്നു .അന്ന് മുതൽ ഇന്നുവരെ ബെന്നിയുടെ കുടുംബത്തിൻ്റെ ഉത്തരവാദിത്തം പാർട്ടിക്കായിരുന്നു.ഇന്ന് നടന്ന ബെന്നിയുടെ മകളുടെ വിവാഹത്തെക്കുറിച്ച് കെ.പി.സി.സി പ്രസിഡൻ്റ് കെ.സുധാകരന്‍ ഇട്ട ഫെയ്സ്ബുക്ക് പോസ്റ്റാണ് വയറൽ ആകുന്നത്.

ബെന്നി കൊല്ലപ്പെട്ടത് എനിക്ക് വേണ്ടിയാണെന്ന തോന്നല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മനസില്‍ നിന്ന് മാറിയിട്ടില്ല. അതുകൊണ്ട് തന്നെ അവന്റെ കുടുംബത്തിന്റെ സംരക്ഷണം എന്റെ ഉത്തരവാദിത്തമാണെന്ന് എന്നും ഞാന്‍ വിശ്വസിച്ചിരുന്നു. ജിബിയുടെ വിവാഹം എന്റെ വ്യക്തി ജീവിതത്തിലെ വലിയ സ്വപ്നങ്ങളില്‍ ഒന്നായിരുന്നു…. അത്‌ നടന്നു. ഏറെ സന്തോഷത്തോടെ അത്‌ ഞാന്‍ കണ്ടുവെന്ന് സുധാകരന്‍ എഴുതുന്നു.
കണ്ണൂരില്‍ കോണ്‍ഗ്രസ് പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ ജീവന്‍ കൊണ്ട് പട പൊരുതിയവനാണ് ബെന്നി എബ്രഹാം. ജനാധിപത്യ ചേരിയില്‍ പ്രവര്‍ത്തിക്കുന്നവരെ ലിസ്റ്റിട്ട് കൊല്ലുന്ന പിണറായി വിജയന്റെ നരാധമക്കൂട്ടം, 27 വര്‍ഷം മുന്നേ ബെന്നിയെ ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിക്കൊന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബെന്നി കൊല്ലപ്പെടുന്ന സമയത്ത് ഈ മകള്‍ക്ക് അമ്മയുടെ ഉദരത്തില്‍ ജീവന്‍ വെച്ചിരുന്നു. ഗര്‍ഭിണിയായ ബെന്നിയുടെ ഭാര്യയുടെ കണ്ണുനീരിന്റെ മുന്നിലേക്ക് അവന്റെ മൃതദേഹവും കൊണ്ടു ചെല്ലേണ്ടി വന്ന രാഷ്ട്രീയ നേതാവാണ് ഞാന്‍… അവരുടെ കണ്ണുനീരിന് മുന്നില്‍, അന്നത്തെ കണ്ണൂര്‍ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണ് ഞങ്ങളുടെ ബെന്നിയുടെ കുട്ടിയെ അന്തസ്സായി വളര്‍ത്തുമെന്ന്. ആ കുടുംബത്തിന് ഞങ്ങള്‍ വീട് വെച്ചു കൊടുത്തു, മകളെ പഠിപ്പിച്ചു. പതിറ്റാണ്ടുകള്‍ക്കിപ്പുറവും അവരെ ഞങ്ങള്‍ മറന്നില്ല. അന്നുമുതല്‍ ജിബിയുടെ വിവാഹം വരെ എത്തിനില്‍ക്കുന്ന ഈ വലിയ കാലയളവില്‍ കോണ്‍ഗ്രസ്‌ പ്രസ്ഥാനം ആ കുടുംബത്തോടൊപ്പം അടിയുറച്ചു നിന്നു.

ബെന്നിയെ പോലുള്ള ഒരുപാട് പ്രിയപ്പെട്ടവരുടെ ചോരയിലാണ് കണ്ണൂര്‍ കോണ്‍ഗ്രസ്‌ നില്‍ക്കുന്നത്. ഞാനടക്കമുള്ളവരെ ലക്ഷ്യം വെച്ചു വന്ന സിപിഎമ്മിന്റെ ആയുധങ്ങളാണ് ഇവരുടെയൊക്കെ ജീവന്‍ കവര്‍ന്നെടുത്തത്. ഓര്‍മ്മകളില്‍ ഒരിക്കല്‍ പോലും മരിക്കാന്‍ ബെന്നിയെ ഞങ്ങള്‍ അനുവദിച്ചിട്ടില്ല.

ബെന്നി അന്ന് കൊല്ലപ്പെട്ടത് എനിക്ക് വേണ്ടിയാണെന്ന തോന്നല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മനസില്‍ നിന്ന് മാറിയിട്ടില്ല. അതുകൊണ്ട് തന്നെ അവന്റെ കുടുംബത്തിന്റെ സംരക്ഷണം എന്റെ ഉത്തരവാദിത്തമാണെന്ന് എന്നും ഞാന്‍ വിശ്വസിച്ചിരുന്നു. ജിബിയുടെ വിവാഹം എന്റെ വ്യക്തി ജീവിതത്തിലെ വലിയ സ്വപ്നങ്ങളില്‍ ഒന്നായിരുന്നു. അത്‌ നടന്നു. ഏറെ സന്തോഷത്തോടെ അത്‌ ഞാന്‍ കണ്ടു.

27 വര്‍ഷങ്ങള്‍ക്കിപ്പുറവും ചെറുപ്പക്കാരുടെ കൈയ്യില്‍ കത്തി വെച്ചു കൊടുക്കുന്ന, വെറുക്കാനും കൊല്ലാനും അവരെ പഠിപ്പിക്കുന്ന തീവ്രവാദ-രാഷ്ട്രീയ പ്രസ്ഥാനമായി സിപിഎം തുടരുന്നു. പരസ്പരം സഹായിക്കാനും, സ്നേഹിച്ചു ജീവിക്കാനും, ജീവിച്ചു വിജയിക്കാനും പഠിപ്പിക്കുന്ന കോണ്‍ഗ്രസ്‌ പ്രസ്ഥാനം നന്മയുടെ രാഷ്ട്രീയം പറഞ്ഞു തന്നെ മുന്നോട്ടും പോകുന്നു

Tags :