Spread the love

ഡല്‍ഹി: കടല്‍ക്കൊല കേസുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയില്‍ കെട്ടിവച്ചിരുന്ന 3 കോടി രൂപ തിരികെ ആവശ്യപ്പെട്ട് ഇറ്റാലിയൻ കപ്പല്‍ കമ്പനി സുപ്രീംകോടതിയെ സമീപിച്ചു.
എൻറിക്ക ലെക്‌സി കപ്പലിന്റെ ഉടമകളായ ഇറ്റലി നേപ്പിള്‍സിലെ ഡോള്‍ഫിൻ ടാങ്കേഴ്സാണ് ഹർജിക്കാ‌ർ.

video
play-sharp-fill

കൊല്ലപ്പെട്ട മത്സ്യതൊഴിലാളി ജെലസ്റ്റിന്റെ ഭാര്യ ഡോറമ്മയ്‌ക്ക് നോട്ടീസ് അയക്കാൻ ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.

കപ്പലിലെ ആറു ജീവനക്കാരുടെയും കോടതിയിലെ ഹാജരാകല്‍ ഉറപ്പാക്കാനാണ് 2012 മേയില്‍ 3 കോടിയുടെ ബോണ്ട് കെട്ടിവയ്‌ക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2012 ഫെബ്രുവരിയില്‍ ഇറ്റാലിയൻ നാവികരായ സാല്‍വത്തോറെ ജെറോണ്‍, മാസിമിലാനോ ലത്തോറെ എന്നിവർ സെന്റ് ആന്റണീസ് ബോട്ടിനു നേർക്ക് വെടിവച്ചതില്‍ രണ്ട് മത്സ്യതൊഴിലാളികള്‍ കൊല്ലപ്പെട്ടിരുന്നു.