സെക്രട്ടേറിയറ്റിലെ തീപിടിത്തത്തിന് പിന്നിൽ പിണറായി: രേഖകൾ തീയിട്ട് നശിപ്പിച്ചത് മുഖ്യമന്ത്രിയും, കെടി ജലീലും നടത്തിയ വിദേശ യാത്രകളുടെ രേഖകൾ നശിപ്പിക്കാൻ; രൂക്ഷ വിമർശനവുമായി കെ സുരേന്ദ്രൻ

സെക്രട്ടേറിയറ്റിലെ തീപിടിത്തത്തിന് പിന്നിൽ പിണറായി: രേഖകൾ തീയിട്ട് നശിപ്പിച്ചത് മുഖ്യമന്ത്രിയും, കെടി ജലീലും നടത്തിയ വിദേശ യാത്രകളുടെ രേഖകൾ നശിപ്പിക്കാൻ; രൂക്ഷ വിമർശനവുമായി കെ സുരേന്ദ്രൻ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ പ്രോട്ടോക്കോൾ ഓഫീസിൽ തീപിടിത്തമുണ്ടായതിന് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബിയെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. സെക്രട്ടേറിയറ്റ് വളപ്പിൽ അറസ്റ്റ് ചെയ്തതിനെത്തുടർന്ന് പൊലീസ് വാഹനത്തിൽ നിന്ന് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ.

മുഖ്യമന്ത്രിയുടെയും മന്ത്രി കെടി ജലീലിന്റെയും വിദേശ യാത്രകൾ സംബന്ധിച്ച രേഖകൾ എൻഐഎ ആവശ്യപ്പെട്ടതിനെ തുടർന്നാണ് രേഖകൾക്ക് തീയിട്ടതെന്നും സുരേന്ദ്രൻ ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തങ്ങളെ സെക്രട്ടേറിയറ്റിൽ നിന്ന് പുറത്താക്കുകയും അറസ്റ്റ് ചെയ്യിക്കുകയും ചെയ്ത ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത നാണംകെട്ട കളിയാണ് കളിക്കുന്നതെന്നും, സ്വർണക്കടത്ത് കേസ് അട്ടിമറിക്കാനുള്ള ശ്രമം കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

അഞ്ചരയോടെയാണ് തീപിടിത്തമറിഞ്ഞ് കെ സുരേന്ദ്രൻ, സംസ്ഥാന ജനറൽ സെക്രട്ടറി പി സുധീർ, സെക്രട്ടറി സി ശിവൻകുട്ടി, ജില്ലാ പ്രസിഡന്റ് വി വി രാജേഷ്, എന്നിവ‌ർ സെക്രട്ടേറിയറ്റിലെത്തിയത്. എല്ലാവരോടും പുറത്തുപോകാൻ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത നിർദ്ദേശിക്കുന്നതിനിടെ സുരേന്ദ്രനുൾപ്പെടെയുള്ള ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

അതേസമയം ബിജെപി നേതാക്കളെ ബലം പ്രയോ​ഗിച്ച് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ബിജെപി ഇന്ന് കരിദിനം ആചരിക്കും.