യുവമോർച്ചയുടെ സംസ്ഥാന അധ്യക്ഷനായതോടെയാണ് കെ.സുരേന്ദ്രൻ എന്ന പേര് കേരള രാഷ്ട്രീയത്തിൽ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്; യുവജന നേതാവെന്ന രീതിയിലുള്ള  പ്രവർത്തനം രാഷ്ട്രീയത്തിനതീതമായ പ്രശംസയും നേടി കൊടുത്തു

യുവമോർച്ചയുടെ സംസ്ഥാന അധ്യക്ഷനായതോടെയാണ് കെ.സുരേന്ദ്രൻ എന്ന പേര് കേരള രാഷ്ട്രീയത്തിൽ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്; യുവജന നേതാവെന്ന രീതിയിലുള്ള  പ്രവർത്തനം രാഷ്ട്രീയത്തിനതീതമായ പ്രശംസയും നേടി കൊടുത്തു

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട്: ഇനി കേരളത്തിൽ ബിജെപിയുടെ മുഖം കെ.സുരേന്ദ്രൻ. അനിശ്ചിതങ്ങൾ അവസാനിപ്പിച്ച് ദേശീയ നേതൃത്വം സുരേന്ദ്രന്റെ പേര് പ്രഖ്യാപിച്ചതോടെ അദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിൽ ഒരു പൊൻതൂവൽ കൂടി. ജനകീയ സമരങ്ങളിലൂടെ കേരളത്തിന് സുപരിചിതനായ ബിജെപി നേതാവാണ് കെ. സുരേന്ദ്രൻ. തുടർച്ചയായ പത്തുവർഷമായി ബിജെപിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നുമാണ് അധ്യക്ഷ പദവിയിലേയ്ക്ക് ഉയർന്നത്.

കോഴിക്കോട് ഉള്ളിയേരിയിലെ കർഷകകുടുംബമായ കുന്നുമ്മൽ വീട്ടിൽ കുഞ്ഞിരാമന്റെയും കല്ല്യാണിയുടെയും മകനായി 1970 മാർച്ച് 10നാണ് കെ. സുരേന്ദ്രൻ ജനിച്ചത്. സ്‌കൂൾ പഠനകാലത്ത് എബിവിപിയിലൂടെയാണ് പൊതുപ്രവർത്തന രംഗത്തേക്ക് എത്തുന്നത്. കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ നിന്ന് രസതന്ത്രത്തിൽ ബിരുദം നേടിയ അദ്ദേഹം എബിവിപിയുടെ സജീവപ്രവർത്തകനായി മാറി. പിന്നീട് മുഴുവൻ സമയപ്രവർത്തകനായി. കെ.ജി. മാരാർജിയുടെ നിർദ്ദേശത്തെതുടർന്ന് ഭാരതീയ ജനതാ യുവമോർച്ചയുടെ മുഴുവൻ സമയപ്രവർത്തകനായി. യുവമോർച്ച വയനാട് ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവമോർച്ചയുടെ സംസ്ഥാന അദ്ധ്യക്ഷനായ ശേഷമാണ് കെ. സുരേന്ദ്രൻ എന്ന പേര് കേരള രാഷ്ട്രീയത്തിൽ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. ഉജ്ജ്വലമായ സമരപോരാട്ടങ്ങളിലൂടെ കേരളത്തിൽ മാറി മാറി വന്ന ഇടതുവലതു മുന്നണികളെ അദ്ദേഹം സമ്മർദ്ദത്തിലാക്കി. യുവജന നേതാവെന്ന രീതിയിലുള്ള സുരേന്ദ്രന്റെ പ്രവർത്തനം രാഷ്ട്രീയത്തിനതീതമായ പ്രശംസയും നേടി കൊടുത്തു. കോവളം കൊട്ടാരം സമരം, കേരളാ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് ഗ്രേഡ് അഴിമതിക്കെതിരായ സമരം, ടോട്ടൽ ഫോർ യു തട്ടിപ്പ്, മലബാർ സിമന്റ്സ് അഴിമതി, സോളാർ തട്ടിപ്പ് തുടങ്ങിയ അഴിമതികൾക്കെതിരെ സമരം നയിച്ച സുരേന്ദ്രൻ കേരളത്തിലെ തെരുവുകളിൽ അഗ്നി പടർത്തി. യുവമോർച്ചയിൽ നിന്നും ബിജെപിയിലെത്തിയ അദ്ദേഹം പാർട്ടിയുടെ ജനറൽ സെക്രട്ടറി പദവിയിലും മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചത്.

യുവതീ പ്രവേശന വിധിയെത്തുടർന്ന് ഇടതുസർക്കാർ ശബരിമലയിൽ ഭക്തർക്കുനേരെ നടത്തിയ ക്രൂരതയ്ക്കെതിരെയും കെ. സുരേന്ദ്രന്റെ ശബ്ദമുയർന്നു. ശബരിമല ദർശനത്തിനെത്തിയ കെ. സുരേന്ദ്രനെ പോലീസ് അറസ്റ്റു ചെയ്ത് ജയിലിലടച്ചു. ജാമ്യം നൽകാതെ അദ്ദേഹത്തെ 22 ദിവസമാണ് ജയിലിലടച്ചത്. ഇതോടെ സുരേന്ദ്രൻ അയ്യപ്പവിശ്വാസികളുടെ പ്രിയങ്കരനായി മാറി.

ലോക്സഭയിലേക്ക് കാസർകോട് മണ്ഡലത്തിൽ നിന്നും രണ്ടുതവണയും നിയമസഭയിലേക്ക് മഞ്ചേശ്വരത്ത് നിന്നും രണ്ട് തവണയും മത്സരിച്ച സുരേന്ദ്രൻ മഞ്ചേശ്വരത്ത് 89 വോട്ടിനാണ് പരാജയപ്പെട്ടത്. 2019 ലോകസഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലത്തിൽ മത്സരിച്ച് മൂന്ന് ലക്ഷത്തോളം വോട്ട് പിടിച്ച് ഇടതു-വലത് മുന്നണികളെ ഞെട്ടിക്കാൻ കെ. സുരേന്ദ്രന് സാധിച്ചു. നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ കോന്നി മണ്ഡലത്തിൽ മത്സരിച്ച് നാൽപതിനായിരത്തോളം വോട്ട് പിടിച്ച് കരുത്ത് കാട്ടി. ഷീബയാണ് ഭാര്യ. വിദ്യാർത്ഥികളായ ഹരികൃഷ്ണൻ, ഗായത്രി എന്നിവരാണ് മക്കൾ.