ഇതാണ് പ്രതികാരം..! അച്ഛന് വേണ്ടി ഒരു മകന് ചെയ്യാവുന്ന ഏറ്റവും വലിയ പ്രതികാരം: കൈക്കൂലിക്കാരനെന്നു വിളിച്ച നാവു കൊണ്ട് കെ.എം മാണിയ്ക്ക് വാഴ്ത്തുപാട്ടുമായി ഇന്ന് പി.ശ്രീരാമകൃഷ്ണനെത്തും; സ്പീക്കറുടെ ഡയസ് തള്ളിമറിച്ചിട്ട കൈകൊണ്ട് കെ.എം മാണിയുടെ പൂർണകായ പ്രതിമ അനാഛാദനം ചെയ്യും; രാഷ്ട്രീയ തന്ത്രജ്ഞനായി ജോസ് കെ.മാണിയൊരുക്കിയ പ്രതികാരം

ഇതാണ് പ്രതികാരം..! അച്ഛന് വേണ്ടി ഒരു മകന് ചെയ്യാവുന്ന ഏറ്റവും വലിയ പ്രതികാരം: കൈക്കൂലിക്കാരനെന്നു വിളിച്ച നാവു കൊണ്ട് കെ.എം മാണിയ്ക്ക് വാഴ്ത്തുപാട്ടുമായി ഇന്ന് പി.ശ്രീരാമകൃഷ്ണനെത്തും; സ്പീക്കറുടെ ഡയസ് തള്ളിമറിച്ചിട്ട കൈകൊണ്ട് കെ.എം മാണിയുടെ പൂർണകായ പ്രതിമ അനാഛാദനം ചെയ്യും; രാഷ്ട്രീയ തന്ത്രജ്ഞനായി ജോസ് കെ.മാണിയൊരുക്കിയ പ്രതികാരം

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: കേരള രാഷ്ട്രീയത്തിലെ സൈലന്റ് പ്രതികാരമാണ് നാളെ പാലായിൽ കാണാൻ പോകുന്നത്. അഞ്ചു വർഷം മുൻപ് കെ.എം മാണിയെ കള്ളനെന്നു വിളിച്ച്, നിയമസഭയിലെ സ്പീക്കറുടെ ഡയസ് ഉന്തി മറിച്ചിട്ട അതേ പി.ശ്രീരാമകൃഷ്ണൻ തന്നെ അഞ്ചു വർഷത്തിനിപ്പുറം അതേ കെ.എം മാണിയെ പുകഴ്ത്തിപ്പറഞ്ഞ് അദ്ദേഹത്തിന്റെ പ്രതിമ അനാഛാദനം ചെയ്യും. ഇത് കണ്ട് തൊട്ടടുത്ത് നിന്നു ചിരിക്കുന്നത് മറ്റാരുമാകില്ല… അച്ഛനു വേണ്ടി ഏറ്റവും മനോഹരമായി പ്രതികാരം നടപ്പാക്കിയ കേരള കോൺഗ്രസ് എമ്മിന്റെ ചെയർമാനായ ജോസ് കെ.മാണി എന്ന മകനാവും..!

കേരള യൂത്ത് ഫ്രണ്ട് എം സംസ്ഥാന കമ്മറ്റിയുടെയും കെ.എം.മാണി ഫണ്ടേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പാലായിൽ സ്ഥാപിക്കുന്ന കെ.എം മാണിയുടെ പൂർണകായ പ്രതിമ അനാഛാദനം ചെയ്യാൻ നിലവിലെ സാഹചര്യത്തിൽ ജോസ് കെ.മാണി വിചാരിച്ചാൽ മുഖ്യമന്ത്രി പിണറായി വിജയനെ വരെ വേണമെങ്കിൽ പാലായിൽ എത്തിക്കാമായിരുന്നു. എന്നാൽ, ഇതിന് ശ്രമിക്കാതെ അദ്ദേഹം ക്ഷണിച്ചു വരുത്തിയത് തന്റെ പിതാവിന്റെ ബജറ്റ് അവതരണം തടസപ്പെടുത്താൻ ഏറ്റവും ശക്തമായി ശ്രമിക്കുകയും പ്രതിഷേധിക്കുകയും ചെയ്ത പി.ശ്രീരാമകൃഷ്ണനെ തന്നെയാണ്. ഇത് തന്നെയാണ് ജോസ് കെ.മാണിയെ കേരള രാഷ്ട്രീയത്തിലെ കൂർമ്മ ബുദ്ധിക്കാരനാക്കുന്നതും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാർ കോഴക്കേസ് കത്തി നിന്ന 2015 മാർച്ചിലാണ് കെ.എം മാണി നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കാൻ എത്തുന്നത്. കെ.എം മാണിയെ ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കില്ലെന്ന് ആരോപിച്ച് പി.ശ്രീരാമകൃഷ്ണനും പ്രതിപക്ഷത്തെ മറ്റ് സി.പി.എം നേതാക്കളും നിയമസഭയിൽ അഴിഞ്ഞാടിയത്. നിയമസഭയിൽ ഇവർ നടത്തിയ ഇടപെടലിലൂടെ സഭയുടെ വസ്തുക്കൾ തകർക്കുകയും, സ്പീക്കറുടെ കസേര അടക്കം മറിച്ചിടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ കെ.എം മാണി ധനമന്ത്രി സ്ഥാനം രാജിവയ്ക്കുക വരെ ചെയ്തു. ഇതോടെയാണ് സി.പി.എമ്മും കെ.എം മാണിയും കേരള കോൺഗ്രസും ഏറെ അകന്നു പോയത്.

അന്ന് കെ.എം മാണിയെ കള്ളനെന്നു വിളിച്ച, ബജറ്റ് അവതരണം തടസപ്പെടുത്തിയ പി.ശ്രീരാമകൃഷ്ണനെ തന്നെ വിളിച്ചു വരുത്തിയാണ് ഇപ്പോൾ പാലായിൽ പൂർത്തിയായ കെ.എം മാണിയുടെ പൂർണകായ പ്രതിമ ഇപ്പോൾ ജോസ് കെ.മാണി അനാച്ഛാദനം ചെയ്യിക്കുന്നത്. ഇതിലും വലിയൊരു രാഷ്ട്രീയ പ്രതികാരം കേരളം ഇതിനു മുൻപ് കണ്ടിട്ടില്ലെന്നതാണ് യാഥാർത്ഥ്യം.

പ്രതിമ അനാഛാദനത്തിനായി പാലാ സഹായ മെത്രാൻ ജേക്കബ് മുരിക്കൻ പിതാവിന്റെ അധ്യക്ഷതയിൽ കൂടുന്ന അനാഛാദന ചടങ്ങ് നിയമസഭാ സ്പീക്കർ ശ്രീരാമകൃഷണൻ നിർവ്വഹിക്കും. ചടങ്ങിൽ ആ മുഖപ്രസംഗം ജോസ് കെ.മാണി നിർവ്വഹിക്കും. അനുഗ്രഹ പ്രഭാഷണം ബ്രഹ്മശ്രീ മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി നിർവ്വഹിക്കും ആശംസകൾ നേർന്ന് തോമസ് ചാഴികാടൻ എം.പി. റോഷി അഗസ്റ്റ്യൻ എം.എൽ.എ പ്രൊഫ ജയരാജ് എം എൽ.എപ്രൊഫ.വി.ജെ പാപ്പു ആന്റോ ജോസ് പടിഞ്ഞാറേക്കര സി.പി ചന്ദ്രൻ നായർ പി.ജി അനിൽകുമാർ എന്നിവർ പ്രസംഗിക്കുമെന്ന് വാർത്താ സമ്മേളനത്തിൽ യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡണ്ട് സാജൻ തൊടുക . ബിജു കുന്നേ പറമ്പിൽ വിജയ് മരേട്ട് സന്തോഷ് കമ്പകത്തുങ്കൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു