
ഇടുക്കി ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം: ചക്കകൊമ്പൻ 2 വീടുകൾ തകർത്തു, ആളപായമില്ല
ഇടുക്കി: ഇടുക്കി ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം. കല്ലുപറമ്പിൽ സാവിത്രി കുമാരൻ, ലക്ഷ്മി നാരായണൻ എന്നിവരുടെ വീടുകളാണ് തകർത്തത്. ഇരു വീടുകളിലും ആൾതാമസം ഇല്ലാത്തതിനാൽ അപകടം ഒഴിവായി.
ഇന്ന് രാവിലെയായിരുന്നു ചിന്നക്കനാലിലെ 301 കോളനിയിൽ ചക്കകൊമ്പൻ എന്ന കൊമ്പനാന വീടുകൾ തകർത്ത്. സാവിത്രി കുമാരൻ്റെ വീടിന്റെ അടുക്കള ഭാഗവും ലക്ഷ്‌മി നാരായണന്റെ വീടിന്റെ മുൻ വശവുമാണ് തകർത്തത്. പ്രദേശത്ത് വ്യാപകമായി കൃഷി നാശവും ഉണ്ടായിട്ടുണ്ട്.

ഇടുക്കിയില്‍ വീണ്ടും കാട്ടാന ആക്രമണം; അതിഥി തൊഴിലാളികള്‍ താമസിച്ചിരുന്ന വീട് ഭാഗികമായി തകര്‍ത്ത് അരിക്കൊമ്പന്‍
സ്വന്തം ലേഖിക
ഇടുക്കി: ഇടുക്കിയില്‍ വീണ്ടും കാട്ടാന ആക്രമണം.
ബി എല്‍ റാവില്‍ ഒരു വീട് ഭാഗികമായി തകര്‍ത്തു. അതിഥി തൊഴിലാളികള്‍ താമസിച്ചിരുന്ന വീടാണ് അരിക്കൊമ്പന്‍ ആക്രമിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആര്‍ക്കും പരിക്കില്ല. നാട്ടുകാരും വനപാലകരും ചേര്‍ന്ന് ഇവരെ സുരക്ഷിത സ്‌ഥാനത്തേക്ക് മാറ്റി
ഇടുക്കി ശാന്തന്‍പാറ പന്നിയാറില്‍, കാട്ടാന ആക്രമണത്തില്‍ തകര്‍ന്ന റേഷന്‍കടയ്ക്ക് ചുറ്റും വനം വകുപ്പ് കഴിഞ്ഞ ദിവസം സോളാര്‍ വേലി സ്ഥാപിച്ചു.
ഈ റേഷന്‍ കടയ്ക്കു നേരെ അറിക്കൊമ്പന്റെ ആക്രമണം പതിവായിരുന്നു. രണ്ടാഴ്ച്ചയ്ക്കുള്ളില്‍ അഞ്ച് തവണയാണ്, പന്നിയാറിലെ റേഷന്‍ കട അരിക്കൊമ്പന്‍ ആക്രമിച്ചത്.
മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമായതോടെയാണ്, സോളാര്‍ വേലി ഒരുക്കാന്‍ വൈദ്യുതി വകുപ്പ് പദ്ധതി ഒരുക്കിയത്. പന്നിയാര്‍ എസ്റ്റേറ്റിലെ സ്‌കൂള്‍, കളിസ്ഥലം, ആരാധനാലയം, തുടങ്ങിയവയ്ക്ക് സംരക്ഷണം ഒരുക്കിയാണ് വേലി നിര്‍മ്മിച്ചിരിയ്ക്കുന്നത്.