പ്രായപൂർത്തിയാവാത്ത മൂന്ന് മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച്‌ കാമുകനൊപ്പം പോയി ; പരാതിയുമായി ഭർത്താവ് പൊലീസ് സ്റ്റേഷനിൽ ; യുവതിയെയും ആൺ സുഹൃത്തിനെയും അറസ്റ്റ് ചെയ്ത് പൊലീസ് ; പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു

പ്രായപൂർത്തിയാവാത്ത മൂന്ന് മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച്‌ കാമുകനൊപ്പം പോയി ; പരാതിയുമായി ഭർത്താവ് പൊലീസ് സ്റ്റേഷനിൽ ; യുവതിയെയും ആൺ സുഹൃത്തിനെയും അറസ്റ്റ് ചെയ്ത് പൊലീസ് ; പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു

സ്വന്തം ലേഖകൻ

കോഴിക്കോട്: പ്രായപൂർത്തിയാവാത്ത മൂന്ന് മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച്‌ കാമുകനൊപ്പം നാടുവിട്ട വീട്ടമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. ആനക്കാംപൊയില്‍ സ്വദേശിനിയും മൂന്നു മക്കളുടെ അമ്മയുമായ ജിനു കല്ലടയില്‍ ഇവരുടെ ആണ്‍സുഹൃത്തായ കോടഞ്ചേരി കണ്ണോത്ത് സ്വദേശി ടോം ബി. ടോംസി ചീരാങ്കുഴി എന്നിവരെയാണ് തിരുവമ്ബാടി പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരേയും റിമാൻഡ് ചെയ്തു.

പത്തും പതിനാലും പതിനാറും വയസുള്ള മൂന്നു മക്കളെ ഉപേക്ഷിച്ചാണ് ജിനു നാടു വിട്ടതെന്ന് ഭർത്താവ് നല്‍കിയ പരാതിയില്‍ പറയുന്നു. ജനുവരി 16നാണ് ജിനുവിനെ കാണാനില്ലെന്ന് കാണിച്ച്‌ ഭർത്താവ് പൊലീസില്‍ പരാതി നല്‍കിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ടോമിനൊപ്പമാണ് ജിനു പോയതെന്ന് കണ്ടെത്തി. ഇതിനിടെ ടോമിനെ കാണാനില്ലെന്ന് കാണിച്ച്‌ അദ്ദേഹത്തിന്റെ പിതാവും കോടഞ്ചേരി പൊലീസില്‍ പരാതി നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ ഫോണ്‍ കോളുകള്‍ ഉള്‍പ്പെടെ പരിശോധിച്ച പൊലീസ് സംഘം ഇരുവർക്കുമായുള്ള അന്വേഷണം തുടങ്ങി. കേരളത്തില്‍ നിന്നും അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു. തുടർന്നാണ് തമിഴ്‌നാട്ടിലെ ഗൂഡല്ലൂരില്‍ വച്ച്‌ ഇരുവരെയും കസ്റ്റഡിയില്‍ എടുത്തത്.

തിരുവമ്ബാടി പൊലീസ് സ്റ്റേഷനില്‍ എത്തിച്ച ഇരുവർക്കുമെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് 75 പ്രകാരവും ഐ.പി.സി 317 പ്രകരാവും കേസെടുക്കുകയായിരുന്നു. തുടർന്ന് താമരശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടില്‍ ഹാജരാക്കിയ ഇരുവരെയും പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു.