Spread the love

കൊച്ചി: തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസ് സ്റ്റേഷനില്‍ വെച്ച്‌ തനിക്ക് നേരെ അധിക്ഷേപവും മോശം അനുഭവവുമുണ്ടായെന്ന പരാതിയില്‍ നടി അൻസിബ ഹസൻ പോലീസ് മുൻപാകെ മൊഴി നല്‍കി.

video
play-sharp-fill

ഞായറാഴ്ച രാവിലെ തൃക്കാക്കര എസിപി ഓഫീസിലെത്തിയാണ് താരം മൊഴി രേഖപ്പെടുത്തിയത്. തൃപ്പൂണിത്തുറ വനിതാ സെല്‍ എസ്‌ഐ രേഷ്മ, നടി ലക്ഷ്മിപ്രിയ എന്നിവരില്‍ നിന്നും നേരിട്ട ദുരനുഭവങ്ങള്‍ ചൂണ്ടിക്കാട്ടി അൻസിബ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ അടിയന്തര പോലീസ് നടപടി.

പരാതിയില്‍ അന്വേഷണം ശക്തമാക്കിയ പോലീസ്, നടി ലക്ഷ്മിപ്രിയയോട് തിങ്കളാഴ്ച രാവിലെ 11 മണിക്ക് തൃക്കാക്കര എസിപി ഓഫീസില്‍ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്വേഷണം മുഖ്യമന്ത്രിയുടെ ഇടപെടലിനെത്തുടർന്ന്
ഏതാനും ദിവസങ്ങള്‍ക്ക് മുൻപാണ് പോലീസ് സ്റ്റേഷനില്‍ വെച്ച്‌ തനിക്കുണ്ടായ മാനസിക പീഡനങ്ങള്‍ വിവരിച്ച്‌ അൻസിബ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. മുഖ്യമന്ത്രിയുടെ ഓഫീസ് ഈ പരാതി സംസ്ഥാന പോലീസ് മേധാവിക്ക് (ഡിജിപി) കൈമാറുകയായിരുന്നു.

തുടർന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ വഴി കേസ് അന്വേഷിച്ച്‌ റിപ്പോർട്ട് നല്‍കാൻ തൃക്കാക്കര എസിപിയെ ചുമതലപ്പെടുത്തി.