ഗൾഫുകാരൻ നാട്ടിലെത്തി കാമുകിയെ കെട്ടി ഗർഭിണിയാക്കി: ഭാര്യയുടെ പരാതിയിൽ ഗൾഫുകാരനെ കോടതിയിലെത്തിപ്പോൾ ആത്മഹത്യാ ഭീഷണിയുമായി ഗർഭിണിയായ കാമുകി കോടതിയ്ക്ക് മുകളിൽ; കാമുകിയെ ഉപേക്ഷിച്ച് ഭാര്യയ്‌ക്കൊപ്പം പോയപ്പോൾ പീഡനക്കേസിൽ കുടുക്കുമെന്ന് ഭീഷണി

ഗൾഫുകാരൻ നാട്ടിലെത്തി കാമുകിയെ കെട്ടി ഗർഭിണിയാക്കി: ഭാര്യയുടെ പരാതിയിൽ ഗൾഫുകാരനെ കോടതിയിലെത്തിപ്പോൾ ആത്മഹത്യാ ഭീഷണിയുമായി ഗർഭിണിയായ കാമുകി കോടതിയ്ക്ക് മുകളിൽ; കാമുകിയെ ഉപേക്ഷിച്ച് ഭാര്യയ്‌ക്കൊപ്പം പോയപ്പോൾ പീഡനക്കേസിൽ കുടുക്കുമെന്ന് ഭീഷണി

സ്വന്തം ലേഖകൻ
തിരുവല്ല: മല്ലപ്പള്ളി മാന്താനംകാരൻ മദീഷ് (31) ചവിട്ടിയത് മൂർഖനെയായിരുന്നു. ഭാര്യയ്‌ക്കൊപ്പം പോകാൻ തീരുമാനിച്ച് കോടതി വളപ്പിൽ നിന്നു പുറത്തിറങ്ങിയ മദീഷിനെ കാത്തിരുന്നത് പീഡനക്കേസിൽ കുടുക്കുമെന്ന കാമുകിയുടെ ഭീഷണിയായിരുന്നു. ഭാര്യയെയും വീട്ടുകാരെയും പറ്റിച്ച് ഗൾഫിലാണെന്ന കഥയുണ്ടാക്കിയ മദീഷിനെ കുടുക്കിയത് ഇയാളുടെ തന്നെ തട്ടിപ്പ് കഥകളാണ്.
നാട്ടിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്തിരുന്ന മദീഷ് നാലരക്കൊല്ലം മുമ്പാണ്് തൃക്കൊടിത്താനം സ്വദേശിനിയെ വിവാഹം കഴിച്ചത്. ഈ ബന്ധത്തിൽ ഒരു കുട്ടിയുമുണ്ട്. മൂന്നു വർഷം മുൻപ് ഇയാൾ വിദേശത്തേക്ക് പോയി. ഡ്രൈവർ ജോലിയായിരുന്നു അവിടെ ലഭിച്ചത്. ഒന്നരവർഷം മുൻപാണ് അവധിക്ക് നാട്ടിലെത്തിയത്. രണ്ടു മാസത്തെ അവധിക്ക് ശേഷം വീണ്ടും ജോലി സ്ഥലത്തേക്ക് മടങ്ങി. എന്നാൽ, കഴിഞ്ഞ കുറേ നാളുകളായി വാട്‌സാപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെയായിരുന്നു ഇയാൾ ഭാര്യയെയും വീട്ടുകാരെയും വിളിച്ചിരുന്നത്.
്ഗൾഫിലെ റേറ്റ് വച്ചു നോക്കുമ്പോൾ ഇതാണ് ലാഭം എന്നാണ് പറഞ്ഞിരുന്നത്. കുറേ മാസങ്ങളായി ഇയാളുടെ വിളിയും സന്ദേശങ്ങളുമൊക്കെ കുറവായിരുന്നു. ഇതിനിടെ മദീഷ് നാട്ടിലെത്തിയെന്നൊരു ശ്രുതി നാട്ടുകാർക്കിടയിൽ പരന്നു. ബന്ധുക്കളും ഈ വിവരം അറിഞ്ഞു. മദീഷിന്റെ സ്ഥലമായ മാന്താനത്തോട് ചേർന്നുള്ള കോട്ടമുറി സ്വദേശിനിയുമായി ഇയാൾ നാടുവിട്ടെന്നായിരുന്നു കിംവദന്തി. രണ്ടു പെൺകുട്ടികളാണ് ഈ യുവതിക്ക്. ഇതിൽ മൂത്തകുട്ടി യുവതിയുടെ ഭർത്താവിനൊപ്പമാണ്. ഇളയ കുട്ടിയുമായാണ് യുവതി നാടുവിട്ടത് എന്നും വീട്ടുകാർക്ക് വിവരം കിട്ടി. ആദ്യത്തെ അവധിക്ക് നാട്ടിൽ വന്നപ്പോൾ യുവതിയുടെ വീട്ടിൽ മദീഷ് പെയിന്റിങ് പണിക്ക് പോയിട്ടുണ്ടായിരുന്നു.
ഇങ്ങനെ ഉണ്ടായ പരിചയമാണ് പ്രണയത്തിലും ഒളിച്ചോട്ടത്തിലും കലാശിച്ചത്. ഈ വിവരം അറിഞ്ഞ മദീഷിന്റെ ഭാര്യ രണ്ടാഴ്ച മുൻപ് കീഴ്വായ്പൂർ സ്റ്റേഷനിൽ ഭർത്താവിനെ കാണാനില്ലെന്ന് സൂചിപ്പിച്ച് പരാതി നൽകിയിരുന്നു. മദീഷ് നിരന്തരമായി വീട്ടുകാരെ ബന്ധപ്പെടുന്നതിനാൽ മാന്മിസിങ്ങിന് കേസെടുക്കുന്നതിൽ തടസമുണ്ടെന്ന് പൊലീസ് അറിയിച്ചിരുന്നു. പരാതി നൽകിയ വിവരം മദീഷ് അറിഞ്ഞതോടെ താൻ ബംഗളൂരുവിൽ ഉണ്ടെന്നും രണ്ടു ദിവസത്തിനകം നാട്ടിൽ എത്തുമെന്നും അറിയിച്ചു.
മകൻ കണ്ണൂരിൽ ഉണ്ടെന്നും തങ്ങൾ ചെന്നു കൂട്ടിക്കൊണ്ടു വരാമെന്നും മാതാപിതാക്കൾ പൊലീസ് സ്റ്റേഷനിൽ അറിയിച്ചു. അതിൻ പ്രകാരം ഇന്ന് രാവിലെ മദീഷുമായി മാതാപിതാക്കൾ സ്റ്റേഷനിൽ എത്തി. കാമുകിയും അവരുടെ ഇളയമകളും ഒപ്പമുണ്ടായിരുന്നു. താൻ നാട്ടിൽ വന്നിട്ട് എട്ടുമാസമായെന്നും കോട്ടമുറിയിൽ നിന്ന് കാമുകിയെയും കൂട്ടി കണ്ണുരിലെത്തി അവിടെ വീട് എടുത്ത് താമസിക്കുകയായിരുന്നുവെന്നും മദീഷ് പൊലീസിനോട് പറഞ്ഞു. കീഴ്വായ്പൂർ ഇൻസ്‌പെക്ടർ സിടി സഞ്ജയ് കുറേ ഉപദേശമൊക്കെ നൽകിയെങ്കിലും കാമുകിക്കൊപ്പം പോകണോ അതോ ഭാര്യയ്‌ക്കൊപ്പം പോകണോ എന്നൊരു തീരുമാനത്തിലെത്താൻ മദീഷിന് കഴിഞ്ഞില്ല. ഇതിനിടെ ഭാര്യ സ്വന്തം കുഞ്ഞിനെ മദീഷിന്റെ കൈയിൽ പിടിപ്പിക്കാൻ ശ്രമിച്ചത് വികാരഭരിതമായ രംഗങ്ങൾക്ക് ഇടയാക്കി.
ഇതു കണ്ട കാമുകിയും അലമുറയിടാൻ തുടങ്ങി. മാന്മിസിങ്ങിന് കേസ് എടുത്ത സ്ഥിതിക്ക് മദീഷിനെ കോടതിയിൽ ഹാജരാക്കാൻ പോവാണെന്ന് പൊലീസ് അറിയിച്ചു. ഏതു കോടതിയിലാണ് എന്നായി കാമുകിയുടെ ചോദ്യം. പത്തനംതിട്ട കോടതിയിലാണെന്നാണ് ഉദ്യോഗസ്ഥർ്. ഇതു കേട്ടപാതി കേൾക്കാത്ത പാതി കാമുകി പത്തനംതിട്ടയ്ക്കുള്ള വണ്ടി പിടിച്ചു. പൊലീസ് മദീഷുമായി പോയത് തിരുവല്ല കോടതിയിലേക്കായിരുന്നു. പത്തനംതിട്ട കോടതി വളപ്പിൽ ഇവർ എത്താതെ വന്നതോടെ കാര്യം തിരക്കിയറിഞ്ഞ കാമുകി തിരുവല്ല കോടതിയിലേയ്ക്ക് എത്തി. കോടതി വരാന്തയിൽ എത്തിയ യുവതിയെ പൊലീസുകാർ കോടതി മുറിക്കുള്ളിൽ കയറ്റിയില്ല. ഇതോടെ സ്വന്തം മകളുമായി യുവതി കോടതി പ്രവർത്തിക്കുന്ന ഏഴു നിലക്കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. തൊട്ടടുത്തു തന്നെ ഫയർ ഫോഴ്‌സ്, പൊലീസ് സംവിധാനങ്ങൾ ഉള്ളതിനാൽ അവരും ഓടിപ്പാഞ്ഞെത്തി.
താൻ മൂന്നുമാസം ഗർഭിണിയാണെന്ന് അവകാശപ്പെട്ടാണ് കാമുകി കോടതി പ്രവർത്തിക്കുന്ന കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്്. വൈകിട്ട് നാലുമണിയോടെ ആയിരുന്നു സംഭവം. കെട്ടിടത്തിന് മുകളിലെത്തിയ ഇവർ ആദ്യം കൈയിലിരുന്ന ബാഗ് താഴേക്ക് എറിഞ്ഞു. അതിന് ശേഷം കുട്ടിയെയും താഴേക്ക് ഇടുമെന്ന് ഭീഷണിപ്പെടുത്തി. പൊലീസും അഭിഭാഷകരും ചേർന്ന് അനുനയിപ്പിച്ച് താഴെയിറക്കിയ ഇവർ കോടതി മുറിയിലും ബഹളം വച്ചു. ഇതോടെ മജിസ്‌ട്രേറ്റ് തിരുവല്ല പൊലീസിനെ വിളിച്ചു വരുത്തി ഇവരെ കസ്റ്റഡിയിൽ എടുത്തു. തുടർന്ന് കോടതിയിൽ ഹാജരാക്കിയ മദീഷ്് തനിക്ക് ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പം പോയാൽ മതിയെന്ന നിലപാടാണ് സ്വീകരിച്ചത്. ഇതിൻ പ്രകാരം ഇയാളെ വിട്ടയച്ചു. തന്നെ വിവാഹവാഗ്ദാനം ചെയ്ത് പറ്റിച്ച മദീഷിനെതിരേ പീഡനക്കേസ് നൽകുമെന്നാണ് കാമുകിയുടെ നിലപാട്.