പെണ്ണിന്റെ പുഞ്ചിരിയിൽ വീണാൽ കോട്ടയത്ത് കെണിയുണ്ട്: കോട്ടയം നഗരത്തിലെ ഈ ഓട്ടോകളിൽ കയറുമ്പോൾ സൂക്ഷിക്കുക..! കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ ഓട്ടോ ഗുണ്ടകൾ നഗരത്തെ വിറപ്പിക്കുന്നു; പൊലീസ് സ്റ്റേഷനു മുന്നിലും ആശുപത്രിയിലും ഓട്ടോ ഡ്രൈവർമാരുടെ ഗുണ്ടായിസം

പെണ്ണിന്റെ പുഞ്ചിരിയിൽ വീണാൽ കോട്ടയത്ത് കെണിയുണ്ട്: കോട്ടയം നഗരത്തിലെ ഈ ഓട്ടോകളിൽ കയറുമ്പോൾ സൂക്ഷിക്കുക..! കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ ഓട്ടോ ഗുണ്ടകൾ നഗരത്തെ വിറപ്പിക്കുന്നു; പൊലീസ് സ്റ്റേഷനു മുന്നിലും ആശുപത്രിയിലും ഓട്ടോ ഡ്രൈവർമാരുടെ ഗുണ്ടായിസം

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: പെൺവാണിഭം മുതൽ കൊലപാതകം വരെ..! കോട്ടയം നഗരത്തിലെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ചു ഓടുന്ന ഓട്ടോ ഗുണ്ടകളെക്കുറിച്ചു കേൾക്കുന്നത് ഇതൊക്കെയാണ്. ഓട്ടോറിക്ഷയിൽ വടിവാളുമായി നടക്കുന്നവർ മുതൽ, അനാശാസ്യക്കാരായ സ്ത്രീകൾക്കു വേണ്ടി മാത്രം ഓട്ടോറിക്ഷ ഓടിക്കുന്നവർ വരെ ഈ ഗുണ്ടാ സംഘത്തിലുണ്ട്. അതുകൊണ്ടു തന്നെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്തു നിന്നും ഓട്ടോറിക്ഷയിൽ കയറുമ്പോൾ സ്റ്റാൻഡിൽ കിടന്ന് സർവീസ് നടത്തുന്ന നല്ലവരായ ഓട്ടോഡ്രൈവർമാരെ മാത്രം വിളിച്ച് കൊണ്ടു പോകുക.

നഗരത്തിൽ എത്തിയ ഇതര സംസ്ഥാന തൊഴിലാളിയെ തട്ടിക്കൊണ്ടു പോയി വിലപേശി അരലക്ഷം രൂപ തട്ടിയെടുക്കാൻ നാലംഗ ഓട്ടോ ഡ്രൈവർമാരുടെ സംഘം നടത്തിയ നീക്കം പുറത്തു വന്നതോടെയാണ് ഓട്ടോറിക്ഷയുടെ മറവിൽ നടക്കുന്ന സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ പുറത്തായത്. സംഭവവുമായി ബന്ധപ്പെട്ട് നാട്ടകം മറിയപ്പള്ളി കളപ്പൂർ കെ.പി ബാബു (അമ്മിണി ബാബു – 54), കുമാരനല്ലൂർ പെരുമ്പായിക്കാട് സലിം മൻസിലിൽ എസ്.ബി ഷംനാസ് (37), വടവാതൂർ പ്‌ളാമ്മൂട്ടിൽ സാബു കുര്യൻ (ചാച്ച – 38), അയ്മനം പൂന്ത്രക്കാവ് പതിമറ്റം കോളനി ജയപ്രകാശ് (മൊട്ട പ്രകാശ് – 42) എന്നിവരെ പൊലീസ് പിടികൂടിയതോടെയാണ് ഓട്ടോറിലൊളിപ്പിച്ച ക്രിമിനലിസം പുറത്തായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമ്മിണി ബാബു എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ബാബു അൻപതോളം ക്രിമിനൽക്കേസുകളിൽ പ്രതിയാണ്. പകൽ സമയങ്ങളിൽ ഓട്ടോറിക്ഷയുമായി ഓടി മാന്യനായി നടക്കുന്ന ബാബു, രാത്രിയിൽ തനി സ്വഭാവം കാട്ടും. പകൽ ഓട്ടോറിക്ഷയിൽ കയറുന്ന ആളുകളുടെ വീടുകൾ കണ്ടു വച്ച ശേഷം രാത്രിയിൽ ആളെക്കൂട്ടിയെത്തി മോഷണം നടത്തുന്നതു ഇയാളുടെ പതിവാണ്. ഓട്ടോറിക്ഷയിൽ ആദ്യമായി കയറുന്ന ഒരാളുമായി സൗഹൃദം സ്ഥാപിച്ച് പിന്നീട് ഇയാളെ തന്നെ ഓട്ടം വിളച്ചുകൊണ്ടു പോയി ആക്രമിച്ചു പണം തട്ടുന്നതും സംഘത്തിന്റെ രീതി തന്നെയാണ്.

അനാശാസ്യ പ്രവർത്തകരായ സ്ത്രീകളും ഇവരുടെ സംഘത്തിലുണ്ട്. ഇത്തരത്തിലുള്ള സ്ത്രീകൾക്കു വേണ്ടിയാണ് അമ്മിണി ബാബുവും, മൊട്ട പ്രകാശും അടക്കമുള്ളവർ ഞായറാഴ്ചകളിൽ ഓട്ടോറിക്ഷ ഓടിക്കുന്നത് തന്നെ. ഇത്തരത്തിലുള്ള സ്ത്രീകൾ വശത്താക്കൊണ്ടു വരുന്നവരെ, നഗരത്തിലെ ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ച ശേഷം ഇവരെ ആക്രമിച്ചു വീഴ്ത്തി പണവും, കയ്യിലുള്ള മൊബൈൽ ഫോണും അടക്കമുള്ള തട്ടിയെടുക്കുന്നത് പ്രതികളുടെ പതിവാണ്. അനാശാസ്യ ഇടപാട് ആയതിനാൽ പലരും പരാതി പറയാനും മടിയ്ക്കും.

മദ്യലഹരിയിൽ നേരത്തെ മൊട്ടപ്രകാശും, അമ്മിണി ബാബും കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ ഓട്ടോഡ്രൈവർമാരെ അടക്കം ആക്രമിച്ചിട്ടുണ്ട്. ഇവരെ അറസ്റ്റ് ചെയ്ത വിവരം അറിഞ്ഞ് എത്തിയ ചില ഓട്ടോഡ്രൈവർമാർ വെള്ളിയാഴ്ച വൈകിട്ട് ആദ്യം വെസ്റ്റ് പൊലീസ് സ്റ്റേഷനു മുന്നിലും, പിന്നീട് ജനറൽ ആശുപത്രിയും നേരിയ സംഘർഷം ഉണ്ടാക്കി. പൊലീസ് ഇടപെട്ടാണ് ഇവരെ തിരിച്ചോടിച്ചത്.