തിരിച്ചറിയാൻ കഴിയാത്ത വിധം രക്തത്തിൽ കുളിച്ച് കിടക്കുന്ന പെൺകുട്ടി! മകളാണെന്നറിയാതെ രക്ഷാപ്രവർത്തനത്തിൽ അച്ഛനും ; ഒടുവിൽ അപകടത്തിൽ പരിക്കേറ്റ 15 കാരിക്ക് ദാരുണാന്ത്യം
ആലപ്പുഴ : വെണ്‍മണിയിൽ സ്കൂട്ടർ മതിലിൽ ഇടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരപരിക്കേറ്റ് ചോരയില്‍ കുളിച്ചു കിടന്ന പെണ്‍കുട്ടിയെ മറ്റുള്ളവരോടൊപ്പം എത്തി ഓട്ടോറിക്ഷയില്‍ കയറ്റി ആശുപത്രിയിലേക്ക് അയക്കുമ്പോൾ ആ അച്ഛന് മനസ്സിലായില്ല അത് സ്വന്തം മകളായിരുന്നുവെന്ന്.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ വെണ്‍മണി ചെറിയാലുംമൂട്ടിലാണ് സ്കൂട്ടർ വീടിന്റെ മതിലിലിടിച്ചുണ്ടായ അപകടത്തില്‍ വെണ്‍മണി പഞ്ചായത്ത് 12-ാം വാർഡ് പുതുശ്ശേരി മുറിയില്‍ സജിമോന്റെ മകള്‍ സിംനാ സജി (15) മരിച്ചത്. ബന്ധു ഓടിച്ച സ്കൂട്ടറാണ് അപകടത്തില്‍പ്പെട്ടത്.
സിംന അപകടത്തില്‍പെടുമ്പോൾ അച്ഛൻ സജിമോൻ 200 മീറ്റർ മാറി സ്വകാര്യ പുരയിടത്തില്‍ ജോലി ചെയ്യുകയായിരുന്നു. സംഭവം കണ്ട് അവിടെ ഓടിയെത്തിയെങ്കിലും കഴുത്തിനും മുഖത്തുമേറ്റ പരിക്കുമൂലം രക്തം വാർന്നൊഴുകിയിരുന്നതിനാല്‍ മകളാണെന്ന് ആദ്യം മനസ്സിലായില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മറ്റുള്ളവർക്കൊപ്പം ഓട്ടോയില്‍ കയറ്റാനും സഹായിച്ചു. തുടർന്ന് അവിടെ നിന്ന് മടങ്ങിയ സജിയെ, സിംനയെ ആശുപത്രിയില്‍ എത്തിച്ചവരാണ് അപകടത്തില്‍പ്പെട്ടത് മകളാണെന്ന് അറിയിച്ചത്. കൊല്ലകടവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സിംന മരിച്ചിരുന്നു.
വെണ്‍മണി ലോഹ്യ മെമ്മോറിയല്‍ എച്ച്.എസില്‍ പത്താം ക്ലാസ് പരീക്ഷ എഴുതി ഫലം പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. അപകടത്തില്‍ ബന്ധുവിന് കാര്യമായ പരിക്കില്ല. അമ്മ: ഷൈനി (കുവൈത്തിലാണ്). സഹോദരങ്ങള്‍: സോനാ സജി, സ്നേഹാ സജി.