പെണ്‍കുട്ടിയുടെ സ്വകാര്യഭാഗത്ത് കുപ്പികയറ്റി; കൂട്ടമാനഭംഗത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചു; പ്രതികളും യുവതിയും കഴിഞ്ഞിരുന്നത് വാടകവീട്ടില്‍; സാമ്പത്തിക തര്‍ക്കങ്ങളാണ്കൂട്ടമാനഭംഗത്തിന് പിന്നിലെന്ന് സൂചന; രണ്ട് പ്രതികളെ വെടിവെച്ച് പൊലീസ്

പെണ്‍കുട്ടിയുടെ സ്വകാര്യഭാഗത്ത് കുപ്പികയറ്റി; കൂട്ടമാനഭംഗത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചു; പ്രതികളും യുവതിയും കഴിഞ്ഞിരുന്നത് വാടകവീട്ടില്‍; സാമ്പത്തിക തര്‍ക്കങ്ങളാണ്കൂട്ടമാനഭംഗത്തിന് പിന്നിലെന്ന് സൂചന; രണ്ട് പ്രതികളെ വെടിവെച്ച് പൊലീസ്

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി : ബംഗ്ലാദേശില്‍ നിന്നെന്ന് കരുതുന്ന യുവതിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം, ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവെച്ച അഞ്ച് പേര്‍ അറസ്റ്റില്‍. ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ ബംഗ്ലാദേശിലെ ബന്ധുക്കള്‍ തിരിച്ചറിയുകയും ഇവര്‍ ബെംഗളുരുവിലാണെന്ന വിവരം പൊലീസിനു കൈമാറുകയുമായിരുന്നു.

വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് അസം പോലീസ് കേസെടുത്തത്. വീഡിയോയിലെ വ്യക്തികളെ തിരിച്ചറിയാന്‍ സഹായം ആവശ്യപ്പെട്ടുകൊണ്ട് അസം പോലീസ് ട്വീറ്റ് ചെയ്തിരുന്നു. കേന്ദ്രമന്ത്രി കിരണ്‍ റിജ്ജുവും ഇത് പങ്കുവെച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതികളെ കഴിഞ്ഞ ദിവസം ഈസ്റ്റ് ബെംഗളുരുവിലെ രാമമൂര്‍ത്തി നഗറിലെ മരഗോന്‍ഡനഹള്ളിയിലെ ഒരു വാടക വീട്ടില്‍ കഴിഞ്ഞ പ്രതികളെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഈ വീട്ടിലാണ് പ്രതികളും യുവതിയും കഴിഞ്ഞിരുന്നത്. രണ്ടു പേര്‍ പൊലീസ് വെടിവയ്പ്പില്‍ പരിക്കേറ്റ് ആശുപത്രിയിലാണ്.

കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ വെടിവച്ചു കൊന്നുവെന്ന് പൊലീസ് പറയുന്നു. രണ്ട് പേര്‍ക്ക് വെടിവയ്പ്പില്‍ പരിക്കേല്‍ക്കുകയും ചെയ്തു. പ്രതികള്‍ പീഡന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിരുന്നു. റിധോയ് ബാബു(25), സാഗര്‍(23) എന്നിവരാണ് പരിക്കേറ്റ് ആശുപത്രിയിലുള്ളത് . ഇരുവരും പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.

യുവതി മറ്റൊരു സംസ്ഥാനത്താണെന്നും ഉടനെ തന്നെ ബംഗളൂരുവിലേക്ക് കൊണ്ടുവന്ന് മജിസ്ട്രേറ്റിന്റെ മുന്‍പാകെ മൊഴി രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു. ഇവര്‍ക്കിടയിലുണ്ടായ സാമ്പത്തിക തര്‍ക്കങ്ങളെ തുടര്‍ന്നാണ് യുവതി പീഡനത്തിനിരയായതെന്ന് പൊലീസ് പറയുന്നു.

Tags :