ജീവിക്കാന്‍ വഴിയില്ല; വാടകവീടിനുമുന്നില്‍ ‘വൃക്കയും കരളും വില്‍ക്കാനുണ്ട് ‘ എന്ന് ബോര്‍ഡ് വെച്ച്‌ ദമ്പതികള്‍

ജീവിക്കാന്‍ വഴിയില്ല; വാടകവീടിനുമുന്നില്‍ ‘വൃക്കയും കരളും വില്‍ക്കാനുണ്ട് ‘ എന്ന് ബോര്‍ഡ് വെച്ച്‌ ദമ്പതികള്‍

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വീടിന് മുന്നില്‍ വൃക്കയും കരളും വില്‍ക്കാനുണ്ടെന്ന് ബോര്‍ഡ് വെച്ച്‌ ദമ്പതികള്‍. തിരുവനന്തപുരം കുര്യാത്തി സ്വദേശി സന്തോഷ് കുമാറും ഭാര്യയുമാണ് വാടകവീടിന് മുന്നില്‍ ഇത്തരം ബോര്‍ഡ് വെച്ചത്.

അമ്മയുടെ പേരില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് എഴുതികൊടുത്ത കടമുറി സഹോദരനില്‍ നിന്ന് വിട്ടുകിട്ടണമെന്നാണ് ഇവരുടെ ആവശ്യം. അധ്വാനിച്ച്‌ ഉണ്ടാക്കിയെടുത്ത സ്ഥാപനം സഹോദരന്‍ കൈക്കലാക്കി, വരുമാനം നിലച്ച്‌ ദാരിദ്രത്തിലേക്ക് കുടുംബം പോയതോടെയാണ് വ‍ൃക്കയും കരളും വില്‍പനയ്ക്ക് എന്ന് വീടിന് മുന്നില്‍ ബോര്‍ഡ് വെച്ചതെന്ന് സന്തോഷ് കുമാര്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീടിന് മുകളില്‍ പ്രത്യക്ഷപ്പെട്ട ഈ ബോർഡ് കേരളത്തിന് നാണക്കേടെന്ന് പറഞ്ഞ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇവരെ ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറുള്‍പ്പടെയുള്ള ബോര്‍ഡാണ് പ്രചരിച്ചത്. പടം സോഷ്യല്‍ മീഡിയയില്‍ വൈറൽ ആയതോടെ ചര്‍ച്ചയായി. ഫോണ്‍ നമ്പറിലേക്ക് കര്യങ്ങള്‍ തിരക്കി ഫോണ്‍ വിളികള്‍ എത്തി തുടങ്ങി. ഇതോടെയാണ് ബോര്‍ഡ് വെക്കാനുണ്ടായ കാരണം സന്തോഷ് കുമാര്‍ വ്യക്തമാക്കിയത്.

കരിമഠം കോളനിക്കുള്ളില്‍ പുത്തന്‍ റോഡിലെ വീടിന് മുന്നിലാണ് ഇങ്ങനെയൊരു ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്.ഉപജീവനമായിരുന്ന കടമുറിയെ ചൊല്ലി സഹോദരനുമായി തര്‍ക്കമായതോടെയാണ് ജീവിതം വഴിമുട്ടിയത്.ആരോഗ്യപ്രശ്‌നങ്ങളാല്‍ ഭാരമുള്ള ജോലികള്‍ ചെയ്യാന്‍ കഴിയുന്നില്ലെന്നാണ് സന്തോഷ് കുമാര്‍ പറയുന്നത്.

കടമുറി വിട്ടുകിട്ടാന്‍ മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലില്‍ സമീപിച്ചിട്ടും കാര്യമുണ്ടായില്ല. സാമ്പത്തിക ബുദ്ധിമുട്ട് മൂലം കോടതിയില്‍ കേസ് ഫയല്‍ ചെയ്യാനും കഴിയില്ല. അതേസമയം അമ്മ മരിച്ചതോടെ ഏഴ് മക്കള്‍ക്കും അവകാശമുള്ള കടമുറി എങ്ങനെ വിട്ടുകൊടുക്കുമെന്നാണ് സന്തോഷ് കുമാറിന്റെ സഹോദരന്‍ മണക്കാട് ചന്ദ്രന്‍കുട്ടി ചോദിക്കുന്നത്.