
കോഴിക്കോട്: വടകര പാർലമെന്റ് തെരഞ്ഞെടുപ്പ് കാലത്ത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ച ‘കാഫിർ സ്ക്രീൻഷോട്ട്’ കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന് (SIT) നിർണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന.
വ്യാജ സ്ക്രീൻഷോട്ട് നിർമിച്ച വ്യക്തിയെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങളാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. കേസിനാസ്പദമായ സന്ദേശം പ്രചരിച്ച ‘വടകര സ്ക്വാഡ്’ എന്ന വാട്സ്‌ആപ്പ് ഗ്രൂപ്പിലെ അഡ്മിൻമാരെ ചോദ്യം ചെയ്തതില്‍ നിന്നാണ് അന്വേഷണസംഘത്തിന് ഈ നിർണായക വഴിത്തിരിവ് ഉണ്ടായത്.
കൂടുതല്‍ പേർക്ക് നോട്ടീസ്
വടകര ക്രൈംബ്രാഞ്ച് ഓഫീസില്‍ ഡിവൈഎസ്പി മനോഹരന്റെ നേതൃത്വത്തിലാണ് നിലവില്‍ ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. വ്യാജ സ്ക്രീൻഷോട്ട് നിർമാണവുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനായി നിരവധി പേർക്ക് എസ്‌ഐടി നോട്ടീസ് അയച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘വടകര സ്ക്വാഡ്’ ഗ്രൂപ്പിന് പുറമെ ‘കടത്തുനാട് സഖാക്കള്‍’ എന്ന വാട്സ്‌ആപ്പ് ഗ്രൂപ്പിലും, ‘ബാവുപ്പാറ സഖാക്കള്‍’ എന്ന ഫേസ്ബുക്ക് പേജിലും ആദ്യഘട്ടത്തില്‍ തന്നെ ഈ സ്ക്രീൻഷോട്ട് വ്യാപകമായി പ്രചരിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഇവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കും.







