ട്രെയിൻ മിസ്സായ ദേഷ്യം മാറാൻ ട്രെയിനില്‍ ബോംബെന്ന് ഭീഷണി മുഴക്കി യുവാവ്; ഒരു മണിക്കൂര്‍ വൈകിയ ട്രെയിനില്‍ മറ്റൊരു സ്റ്റേഷനിൽ നിന്ന് കയറിയപ്പോൾ പോലീസ് പിടിയിൽ

ട്രെയിൻ മിസ്സായ ദേഷ്യം മാറാൻ ട്രെയിനില്‍ ബോംബെന്ന് ഭീഷണി മുഴക്കി യുവാവ്; ഒരു മണിക്കൂര്‍ വൈകിയ ട്രെയിനില്‍ മറ്റൊരു സ്റ്റേഷനിൽ നിന്ന് കയറിയപ്പോൾ പോലീസ് പിടിയിൽ

സ്വന്തം ലേഖകൻ

കണ്ണൂര്‍:റിസര്‍വ് ചെയ്ത ട്രെയിന്‍ മിസ്സായത്തിനെ തുടര്‍ന്ന് ട്രെയിനിന് ബോംബ് ഭീഷണി ഉണ്ടെന്ന വ്യാജ സന്ദേശം നൽകി യുവാവ്.വണ്ടി വൈകിപ്പിച്ച യുവാവിനെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ പൊലീസ് കണ്ടെത്തി.

വെസ്റ്റ് ബംഗാള്‍ നാദിയ സ്വദേശി പത്തൊൻപതുകാരൻ സൗമിത്ര മണ്ഡലിനെയാണ് കണ്ണൂര്‍ ആര്‍പിഎഫ് ഇന്‍സ്‌പെക്ടര്‍ ബിനോയ് ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കണ്ണൂരിലെ ബന്ധു വീട്ടില്‍ സന്ദര്‍ശനം നടത്തിയ ശേഷം ഇയാൾ ഞായറാഴ്ച പുലര്‍ച്ചെ 1.45ന് വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് ചെന്നൈയിലേക്ക് സ്ലീപ്പര്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലെത്തുമ്പോഴേക്കും ട്രെയിന്‍ പുറപ്പെട്ടു. ഇതിന്റെ ദേഷ്യത്തില്‍ റെയില്‍വേ കണ്‍ട്രോള്‍ റൂമില്‍ വിളിച്ച്‌ ട്രെയിനില്‍ ബോംബ് വെച്ചതായി പറയുകയായിരുന്നു. ഇതോടെ ട്രെയിന്‍ വിവിധ സ്‌റ്റേഷനുകളില്‍ പരിശോധന നടത്തി. 50 മിനുറ്റോളം വൈകി 5.27നാണ് വെസ്റ്റ് കോസ്റ്റ് ഷൊര്‍ണൂരിലെത്തിയത്.

ഇതിനിടെ കൊച്ചുവേളി-ചണ്ഡിഗഡ് എക്‌സ്പ്രസില്‍ കയറി ഷൊര്‍ണൂരില്‍ ഇറങ്ങിയ സൗമിത്ര അവിടെ വച്ച്‌ വെസ്റ്റ് കോസ്റ്റ് ട്രെയിനില്‍ കയറുകയും ചെയ്തു. ഇതിനിടയില്‍ തന്നെ ബോംബ് ഭീഷണിയുടെ ഉറവിടം കണ്ടെത്താനായി റെയില്‍വേ പൊലീസ് ശ്രമം തുടങ്ങിയിരുന്നു. ഫോണ്‍ കോളുകളും സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ചെന്നൈയില്‍ നിന്നാണ് സൗമിത്രയെ പിടികൂടിയത്.വിദ്യാര്‍ത്ഥിയാണ് സൗമിത്ര മണ്ഡല്‍.