പച്ചയായ പൊലീസ് ജീവിതം ചിത്രീകരിച്ചിരിക്കുന്ന സിനിമ ; തെറ്റിദ്ധരിച്ച് ക്രൂശിക്കപ്പെടുന്നവരെ കാക്കാൻ നേരിനൊപ്പം നിൽക്കുന്നവർക്ക് സിനിമയിലാണേലും കിട്ടുന്ന കൈയ്യടി ഒരു പ്രതീക്ഷയാണ് : നായാട്ടിനെക്കുറിച്ചുള്ള പൊലീസ് ഉദ്യോഗസ്ഥന്റെ വൈറൽ കുറിപ്പ്

പച്ചയായ പൊലീസ് ജീവിതം ചിത്രീകരിച്ചിരിക്കുന്ന സിനിമ ; തെറ്റിദ്ധരിച്ച് ക്രൂശിക്കപ്പെടുന്നവരെ കാക്കാൻ നേരിനൊപ്പം നിൽക്കുന്നവർക്ക് സിനിമയിലാണേലും കിട്ടുന്ന കൈയ്യടി ഒരു പ്രതീക്ഷയാണ് : നായാട്ടിനെക്കുറിച്ചുള്ള പൊലീസ് ഉദ്യോഗസ്ഥന്റെ വൈറൽ കുറിപ്പ്

സ്വന്തം ലേഖകൻ

കൊച്ചി : കോവിഡിനിടയിൽ തീയറ്ററിൽ എത്തിയ ഏറ്റവും പുതിയ ചിത്രമാണ് നായാട്ട്. കുഞ്ചാക്കോ ബോബൻ, നിമിഷ സജയൻ, ജോജു ജോർജ് എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയിരിക്കുന്നത്.

വളരെ ചുരുങ്ങിയ നാളുകൾകൊണ്ട് തന്നെ വളരെ മികച്ച അഭിപ്രായമാണ് ചിത്രത്തെ കുറിച്ച് പുറത്തുവരുന്നത്. ചിത്രം പറയുന്ന ആശയത്തെക്കുറിച്ചും അഭിനേതാക്കളുടെ പ്രകടനത്തെക്കുറിച്ചും സമൂഹ മാധ്യമങ്ങളിലടക്കം ഏറെ ചർച്ചയായിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നായാട്ടിനെ കുറിച്ചുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥൻ എഴുതിയ കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്.

‘നായാട്ട്, വീണ്ടും ഒരു പൊലീസ് സ്റ്റോറി’ എന്ന തലക്കെട്ടോടെയാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ചിത്രം പൊലീസ് ഉദ്യോഗസ്ഥരുടെ ജീവിതം പച്ചയായി ചിത്രീകരിച്ചിരിക്കുന്നുവെന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്.

കുറിപ്പിന്റെ പൂർണ്ണ രൂപം

നായാട്ട്
വീണ്ടും ഒരു പൊലീസ് സ്റ്റോറി
(കാണേണ്ട സിനിമ )
പൊലീസുകാരുടെ ജീവിതം കഥയാകുമ്പോൾ ഇത്രയധികം സ്വീകാര്യത കിട്ടിയ കാലഘട്ടമില്ല. അതായിരിക്കാം തുടർച്ചയായി ഇത്തരം സിനിമകൾ നിർമ്മിക്കപ്പെടുന്നത്. സിനിമ കണ്ടിറങ്ങിയ എന്റെ സഹോദരിയുടെ മകൻ കോൾ ചെയ്ത് ചോദിക്കുകയാണ് എന്തൊരു റിസ്‌ക് ജോലിയാണ് മാമാ പൊലീസിന്റേതെന്ന് , വീട്ടുകാർ കണ്ടാൽ സഹിക്കില്ലെന്ന് പച്ചയായ പൊലീസ് ജീവിതം ചിത്രീകരിച്ചിരിക്കുന്ന സിനിമ. ഓരോ വാക്കുകളും മൂവ്‌മെന്റും യഥാർത്ഥ്യത്തോട് നീതി പുലർത്തുന്നത്.

സിനിമ കഴിഞ്ഞിട്ടും ആർക്കും എന്തോ മതിയാകാത്ത പോലെ നമ്മൾ പ്രതീക്ഷിച്ച എന്നല്ല ആഗ്രഹിച്ച ക്ലൈമാക്‌സ് വരാത്തതിന്റെ നിരാശ എല്ലാവരിലും ഉണ്ടോ എന്ന് സംശയം. യാഥാർത്ഥ്യം പറയാനുള്ള സിനിമയാണേൽ നിങ്ങൾ ഉദ്ദേശിച്ച ക്ലൈമാക്‌സ് വരില്ല.കാരണം അപ്രിയമാണേലും നടക്കുന്നത് ചിലപ്പോഴെങ്കിലും ഇതിനു സാമ്യമായി തന്നെയല്ലെ.

എനിക്കിതിലും കൂടുതൽ പ്രതീക്ഷിക്കാനാകില്ല.കാരണം ഞാൻ കടന്നു പോകുന്ന അല്ലെങ്കിൽ പോകേണ്ട വഴികൾ മുള്ളുകൾ നിറഞ്ഞതാണെന്ന് തിരിച്ചറിയുന്നു. ഡൂട്ടിക്കിടയിൽ ഉണ്ടാകുന്ന സംഭവങ്ങളിൽ ഒട്ടും പ്രതീക്ഷിക്കാതെ പ്രതിസ്ഥാനത്തെക്ക് മാറ്റപ്പെടുന്ന പോലിസിന്റെ അവസ്ഥ ശരിയായി വരച്ച് കാണിച്ചിട്ടുണ്ട്.

കുറ്റം ചുമത്തപെട്ട പൊലീസ് ഉദ്യോഗസ്ഥർക്ക് തന്റെ ഭാഗം പോലും പറയാൻ അവസരം നൽകാതെ വർഷങ്ങളായി ആത്മാർത്ഥമായി ജോലി നോക്കിയവരെന്ന പരിഗണനയോ സഹപ്രവർത്തകരെന്ന പരിഗണനയോ നൽകാതെ മുഴുവൻ പൊലീസ് ഫോഴ്‌സ് ഒരു നിമിഷം കൊണ്ട് അവർക്ക് എതിരാകുന്നു.

ജോജു ചെയ്ത മണിയൻ എന്നാ കഥാപാത്രം മനസ്സിൽ ഒരുപാട് തട്ടി കഥാപാത്രത്തിനു ഒരുപടി മുകളിൽ നിൽക്കാൻ കഴിഞു ജോജു എന്നാ നടന് ചാക്കോച്ചൻ ഒരുപാട് പൊലീസ് വേഷം ചെയ്തിട്ടുണ്ടെങ്കിലും ഇതിലെ പൊലീസ് ഡ്രൈവർ വേഷം കലക്കി. ലേഡി ഓഫിസറുടെ പ്രകടനം ഹൃദയത്തിൽ തൊട്ടു .

വളരെകാര്യക്ഷമതയോടെ കുറ്റാരോപിതരെ പിടികൂടാൻ നേരിട്ട് പുറപ്പെട്ട് വിജയിച്ച് ലക്ഷ്യത്തിൽ എത്തിയ നിമിഷം പോലും അഭിനന്ദനങ്ങൾക്ക് പകരം താനും പ്രതിയാകും എന്ന ഭീഷണിക്ക് മുൻപിൽ അവർ പകച്ച് നിൽക്കുന്നത് കാണാം. ലീവിനായി ഓഫിസറുടെ മുന്നിലെത്തുമ്പോ.ൾ ഏറെ പ്രഷറിൽ നിൽക്കുന്ന ഓഫിസറുടെ മോശമായ മറുപടിയും , ശേഷം കല്യാണ വീട്ടിൽ വച്ച് അമ്മയെ ആശുപത്രിയിൽ കാണിച്ച് രാത്രി ഡ്യൂട്ടിക്കെത്തണമെന്ന സ്റ്റേഹത്തോടെയുള്ള നിർദ്ദേശവും , മകൾ ജനിച്ചപ്പോൾ 15 ദിവസം കഴിഞ്ഞാണ് കണ്ടതെന്നും ഒരിക്കലും അവളുടെ ഒരാവശ്യത്തിനും പങ്കെടുക്കാനായിട്ടില്ല എന്ന് പറയുന്ന സിനിമയിലെ സീനുകളെല്ലാം നമ്മൾ കടന്ന് പോകുന്ന വഴികളിൽ ഒരുപാട് കേട്ട് പരിചയമായ സ്ഥിരം പല്ലവികളാണ്.

സിനിമയിൽ വാഹന പരിശോധനക്കിടെ കുറ്റാരോപിതരെ കണ്ടെത്തുമ്പോൾ ആ വണ്ടിയിൽ അസ്വാഭാവികമായി ഒന്നുമില്ലെന്ന് പറഞ്ഞ് വാഹനം എടുത്തോണ്ട് പോട എന്ന് ആ പോലീസുകാരൻ ഡ്രൈവറോട് പറഞ്ഞത് നീതിയാണോ തെറ്റാണോ എന്നൊന്നും ചിന്തിക്കുന്നില്ല കേട്ടപ്പോൾ ആത്മാഭിമാനം തോന്നി. എന്റെ മനസ് പോലെ തന്നെ ഇത് കേട്ട് തിയറ്ററിൽ കൈയ്യടി , അത് അപ്രതീക്ഷിതമായിരുന്നു. തെറ്റിദ്ധരിച്ച് ക്രൂശിക്കപ്പടുന്നവരെ കാക്കാൻ നേരിനോടൊപ്പം നിൽക്കുന്നവർക്ക് സിനിമയിലാണേലും കിട്ടുന്ന കൈയ്യടി ഒരു പ്രതീക്ഷയാണ്. നമ്മുടെ മുന്നിലെത്തുന്ന വ്യാജവാർത്തകളും മുൻവിധിയോടെ കുറ്റവാളികളെ തീരുമാനിക്കുന്ന മാധ്യമ ചർച്ചകളും വിശ്വസിക്കുന്നത് എത്രത്തോളം ശരിയാകുമെന്ന ചിന്തയിലേക്ക് ഈ സിനിമ ചൂണ്ടുപലകയാകട്ടെ.

നെയ്യാറ്റിൻകര ഡിവൈഎസ്പി ആയിരുന്ന പ്രിയപ്പെട്ട ഹരികുമാർ സർ . പൊലീസുകാരെന്ന നിലയിൽ ഞങ്ങളുടെ ചങ്കിലെ ഒരു നീറ്റലാണ് സർ താങ്കൾ, പറ്റിയ ഒരു കൈയ്യബദ്ധത്തിന്റെ പേരിൽ മാധ്യമ വിചാരണയിൽ ക്രൂശിക്കപ്പെട്ട് സ്വന്തം ജീവനൊടുകേണ്ടി വന്ന താങ്കളെക്കുറിച്ചുള്ള ഓർമ്മ ഈ സിനിമയിലൂടെ വീണ്ടുമൊരിക്കൽ കൂടി കണ്ണിൽ നനവ് പടർത്തി.