കോട്ടയം നഗരത്തിലെ എക്‌സൈസ് ഓഫിസിൽ ‘അയാൾ കഥയെഴുതുകയാണ്’ ..! സ്ഥലം മാറിയെത്തിയ ഉദ്യോഗസ്ഥന് കസേരയൊഴിഞ്ഞു കൊടുക്കാതെ ഗസറ്റഡ് യക്ഷിയുടെ പ്രേതബാധ: ഒടുവിൽ തോളിൽ നക്ഷത്രം വച്ച ഉദ്യോഗസ്ഥർ പരസ്പരം പോരുവിളിച്ചു പിരിഞ്ഞു; ഇനി ആരാകും മേധാവിയെന്ന ആകാംഷയിൽ ജീവനക്കാർ

കോട്ടയം നഗരത്തിലെ എക്‌സൈസ് ഓഫിസിൽ ‘അയാൾ കഥയെഴുതുകയാണ്’ ..! സ്ഥലം മാറിയെത്തിയ ഉദ്യോഗസ്ഥന് കസേരയൊഴിഞ്ഞു കൊടുക്കാതെ ഗസറ്റഡ് യക്ഷിയുടെ പ്രേതബാധ: ഒടുവിൽ തോളിൽ നക്ഷത്രം വച്ച ഉദ്യോഗസ്ഥർ പരസ്പരം പോരുവിളിച്ചു പിരിഞ്ഞു; ഇനി ആരാകും മേധാവിയെന്ന ആകാംഷയിൽ ജീവനക്കാർ

തേർഡ് ഐ ബ്യൂറോ

കോട്ടയം: നഗരമധ്യത്തിലെ ഒരു എക്‌സൈസ് ഓഫിസിൽ അയാൾ കഥയെഴുതുകയാണ് സിനിമയിലെ ര്ംഗങ്ങൾ ഏതാണ്ട് അതേപടി ആവർത്തിച്ചു. സ്ഥലം മാറിയെത്തിയ ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥന് കസേരയൊഴിഞ്ഞു നൽകാൻ സ്ഥലം മാറ്റത്തിനു വിധേയനായ ഉദ്യോഗസ്ഥൻ തയ്യാറാകാതെ വന്നതോടെയാണ് അസഭ്യം വിളിയും കയ്യാങ്കളിയുടെ വക്കോളവും കാര്യങ്ങൾ എത്തിയത്. ഒടുവിൽ ഉന്നതങ്ങളിൽ നിന്നുള്ള വിളിയെ തുടർന്നു തർക്കം അവസാനിപ്പിച്ചെങ്കിലും ഇന്ി തങ്ങളുടെ മുകളിൽ ആരുവരും എന്ന ആശങ്കയിലാണ് ഇതേ ഓഫിസിലെ ഉദ്യോഗസ്ഥർ.

വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. നഗരത്തിലെ ലഹരി വേട്ടയും, ലഹരിമാഫിയ സംഘങ്ങൾക്കെതിരായ പ്രവർത്തനങ്ങളും ഊർജിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ജില്ലാ പരിധിയിൽ തന്നെയുള്ള ഒരു ഓഫിസിൽ നിന്നും ഒരു ഉദ്യോഗസ്ഥനെ കോട്ടയം നഗരത്തിലേയ്ക്കു നിയോഗിച്ചത്. ഇദ്ദേഹം സ്ഥലത്ത് എത്തി ചുമതലയേറ്റെടുക്കാനെത്തിയപ്പോൾ നിലവിലുള്ള ഉദ്യോഗസ്ഥൻ മസിൽ പിടുത്തവുമായി രംഗത്ത് എത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ഥലം മാറ്റം അംഗീകരിക്കില്ലെന്നും തനിക്ക് സ്ഥലം മാറാൻ മനസില്ലെന്നുമുള്ള നിലപാട് നിലവിൽ ഇവിടെ ഡ്യൂട്ടി ചെയ്യുന്ന ഉദ്യോഗസ്ഥൻ സ്വീകരിച്ചതായി ഇതേ ഓഫിസിലുള്ള മറ്റു ജീവനക്കാർ പറയുന്നു. തുടർന്നു ഇരുവരും തമ്മിൽ വാക്കേറ്റമായി. വാക്കേറ്റം തെറിവിളിയിലേയ്ക്കും കയ്യാങ്കളിയിലേയ്ക്കും എത്തുമെന്ന ഘട്ടം എത്തിയതോടെ ഓഫിസിലെ ജീവനക്കാർ തന്നെ ഉന്നത ഉദ്യോഗസ്ഥനെ വിവരം അറിയിച്ചു. ഇദ്ദേഹം ഉടൻ തന്നെ രണ്ടു ഗസറ്റഡ് റാങ്കിലുള്ള ജീവനക്കാരെയും ഫോണിൽ വിളിക്കുകയും ഉടൻ തന്നെ സ്ഥിതി ശാന്തമാകുകയും ആയിരുന്നു.

സംഭവം എന്തായാലും പരാതിയില്ലാതെ കാര്യങ്ങൾ ശനിയാഴ്ച പരിഹരിക്കാം എന്ന ഉറപ്പാണ് എക്‌സൈസിലെ ഉന്നതൻ ഇരുവർക്കും നൽകിയിരിക്കുന്നത്. ഇരുവരുടെയും തെറിയും കയ്യേറ്റത്തോളം എത്തിയ തർക്കവും ആരോ മൊബൈലിൽ പകർത്തിയിട്ടുണ്ട്. ഇത് ഉടൻ തന്നെ പുറത്തു വരുമെന്നും സൂചന ലഭിച്ചിട്ടുണ്ട്.