ധോണി പറന്നു പിടിച്ചിട്ടും മത്സരം കൈപ്പിടിയിൽ ഒതുക്കാനായില്ല; ചങ്കുറപ്പോടെ ബാറ്റ് വീശിയ യുവ ഡൽഹിയ്ക്കു മുന്നിൽ മുട്ടിടിച്ച് ചെന്നൈയുടെ വയസൻ പട

ധോണി പറന്നു പിടിച്ചിട്ടും മത്സരം കൈപ്പിടിയിൽ ഒതുക്കാനായില്ല; ചങ്കുറപ്പോടെ ബാറ്റ് വീശിയ യുവ ഡൽഹിയ്ക്കു മുന്നിൽ മുട്ടിടിച്ച് ചെന്നൈയുടെ വയസൻ പട

Spread the love

തേർഡ് ഐ സ്‌പോട്‌സ്

ദുബായ്: വിക്കറ്റിനു പിന്നിൽ പറന്നൊരു ക്യാച്ച്, മിന്നലിന്റെ വേഗമില്ലെങ്കിലും പഴയ തന്ത്രത്തിനൊപ്പം നിൽക്കുന്നൊരു സ്റ്റംമ്പിങ്.. പക്ഷേ, ബാറ്റിംങിൽ തല പഴയ നിഴൽ മാത്രമായി മാറിയതോടെ തുടർച്ചയായ രണ്ടാം മത്സരത്തിലും ആരാധകതരുടെ മഞ്ഞപ്പടയ്ക്ക് നിരാശ ജനകമായ തോൽവി..! തകർത്തടിച്ച് ഡൽഹിപ്പടയ്ക്കു മുന്നിൽ ധോണിപ്പട തകർന്നടിഞ്ഞു.

ഏഴാം മൽസരത്തിൽ ഈ സീസണിലെ കിരീട ഫേവറിറ്റുകളിൽ മുന്നിലുള്ള ഡൽഹി ക്യാപ്പിറ്റൽസാണ് സിഎസ്‌കെയെ കെട്ടുകെട്ടിച്ചത്. 44 റൺസിനാണ് ഡൽഹിയുടെ വിജയം. ടൂർണമെന്റിൽ ഡൽഹിയുടെ തുടർച്ചയായ രണ്ടാമത്തെ വിജയമാണിത്. ഇതോടെ ശ്രേയസ് അയ്യരുടെ ടീം പോയിന്റ് പട്ടികയിൽ തലപ്പത്തേക്കു കയറുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഡൽഹി മൂന്നു വിക്കറ്റിന് 175 റൺസെന്ന വെല്ലുവിളിയുയർത്തുന്ന സ്‌കോറായിരുന്നു പടുത്തുയർത്തിയത്. മറുപടിയിൽ ഒരിക്കൽപ്പോലും ഡൽഹി നൽകിയ റൺറേറ്റിന് അടുത്തെത്താൻ സാധിക്കാതിരുന്ന സിഎസ്‌കെ ഇന്നിങ്സ് തുടങ്ങിയതു പോലെ തന്നെ ഒരേ താളത്തിൽ അവസാനിപ്പിക്കുകയും ചെയ്തു. ഏഴു വിക്കറ്റിനു 131 റൺസാണ് സിഎസ്‌കെയ്ക്കു നേടാൻ കഴിഞ്ഞത്. ഈ സീസണിലെ ഏറ്റവും വിരസമായ മൽസരം കൂടിയായിരുന്നു ഇത്.

43 റൺസെടുത്ത ഫാഫ് ഡുപ്ലെസിയാണ് സിഎസ്‌കെയുടെ ടോപ്സ്‌കോറർ. 35 പന്തുകൾ നേരിട്ട ഡുപ്ലെസിയുടെ ഇന്നിങ്സിൽ നാലു ബൗണ്ടറികളാണ്ടായിരുന്നത്. കേദാർ ജാദവ് (26), ക്യാപ്റ്റൻ എംഎസ് ധോണി (15), ഷെയ്ൻ വാട്സൻ (14), രവീന്ദ്ര ജഡേജ (12), മുരളി വിജയ് (10), റുതുരാജ് ഗെയ്ക്വാദ് (5) എന്നിവരെല്ലാാം ബാറ്റിങിൽ നിരാശപ്പെടുത്തി. സിഎസ്‌കെയുടെ ഇന്നിങ്സിൽ ഒരു സിക്സർ പോലുമില്ലായിരുന്നു. ഡൽഹിക്കു വേണ്ടി കാഗിസോ റബാദ മൂന്നും ആന്റിച്ച് നോർട്ടെ രണ്ടും വിക്കറ്റ് നേടി. തുടർച്ചയായി രണ്ടാമത്തെ കളിയിലും സിഎസ്‌കെയുടെ വീക്ക്നെസുകൾ തുറന്നുകാണിക്കപ്പെട്ട മൽസരമായിരുന്നു ഇത്. സുരേഷ് റെയ്നയടക്കമുള്ള സീനിയർ താരങ്ങളെ സിഎസ്‌കെ എത്ര മാത്രം മിസ്സ് ചെയ്യുന്നതായി ഈ കളിയും തെളിയിച്ചു. റെയ്ന മാത്രമല്ല അമ്ബാട്ടി റായുഡു, ഹർഭജൻ സിങ്, ഡ്വയ്ൻ ബ്രാവോ, ഇമ്രാൻ താഹിർ എന്നിവരും സിഎസ്‌കെ നിരയിൽ ഇല്ലായിരുന്നു.

നേരത്തേ ഓപ്പണർ പൃഥ്വി ഷായുടെ (64) തകർപ്പൻ ഇന്നിങ്സാണ് ഡൽഹിയെ മികച്ച സ്‌കോറിലെത്തിച്ചത്. 43 പന്തുകൾ നേരിട്ട താരത്തിന്റെ ഇന്നിങ്സിൽ ഒമ്ബത് ബൗണ്ടറികളും ഒരു സിക്സറുമുൾപ്പെട്ടിരുന്നു. റിഷഭ് പന്ത് (37*), ശിഖർ ധവാൻ (35), നായകൻ ശ്രേയസ് അയ്യർ (26) എന്നിവരാണ് ഡൽഹിയുടെ മറ്റു പ്രധാന സ്‌കോറർമാർ. മികച്ച തുടക്കമായിരുന്നു പൃഥ്വിയും ധവാനും ചേർന്നു ഡൽഹിക്കു നൽകിയത്. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 94 റൺസെടുത്തിരുന്നു. രണ്ടു വിക്കറ്റെടുത്ത പിയൂഷ് ചൗളയായിരുന്നു സിഎസ്‌കെ ബൗളിങ് നിരയിൽ ഭേദപ്പെട്ട പ്രകടനം നടത്തിയത്. സാം കറെന് ഒരു വിക്കറ്റ് ലഭിച്ചു.

പൃഥ്വി ഷായും ശിഖർ ധവാനും ചേർന്ന് മികച്ച തുടക്കമാണ് ഡൽഹിക്കു നൽകിയത്. ഓപ്പണിങ് വിക്കറ്റിൽ 94 റൺസ് കൂട്ടിച്ചേർക്കാൻ ഈ സഖ്യത്തിനു കഴിഞ്ഞു. 2016നു ശേഷം ഐപിഎല്ലിൽ ഡൽഹിയുടെ ഏറ്റവും മികച്ച ഓപ്പണിങ് കൂട്ടുകെട്ട് കൂടിയാണിത്. പൃഥ്വിയായിരുന്നു കൂടുതൽ അപകടകാരി. ദീപക് ചഹറിന്റെ ഇന്നിങ്സിലെ ആദ്യ ഓവറിലെ മൂന്നാമത്തെ പന്ത് തന്നെ ബൗണ്ടറിയിലേക്കു പറത്തി പൃഥ്വി തന്റെ ഉദ്ദേശം വ്യക്തമാക്കിയിരുന്നു. കവറിലൂടെ വെടിയുണ്ട കണക്കെയായിരുന്നു പൃഥ്വിയുടെ ബാറ്റിൽ നിന്നും പന്ത് ബൗണ്ടറി ലൈൻ കടന്നത്. തൊട്ടടുത്ത പന്തിലും മറ്റൊരു മനോഹരമായ ഷോട്ട്. അതും ഫലം ഒന്നുതന്നെ.

പിയൂഷ് ചൗള, രവീന്ദ്ര ജഡേജ , സാം കറെൻ തുടങ്ങി ബൗൾ ചെയ്തവരെല്ലാം പൃഥ്വിയുടെ ബാറ്റിന്റെ ചൂടറിഞ്ഞു. 11ാം ഓവറിലെ നാലാമത്തെ പന്തിൽ ചൗളയാണ് സിഎസ്‌കെയ്ക്കു ആദ്യ ബ്രേക്ക്ത്രൂ നൽകിയത്. ധവാനായിരുന്നു ഇര. റിവേഴ്സ് സ്വീപ്പിനു ശ്രമിച്ച ധവാന് ടൈമിങ് പിഴച്ചപ്പോൾ നേരെ പതിച്ചത് പാഡുകളിലായിരുന്നു. 27 പന്തിൽ മൂന്നു ബൗണ്ടറികളും ഒരു സിക്സറുമടക്കം 35 റൺസാണ് ധവാൻ നേടിയത്.

ഫിഫ്റ്റി തികച്ച് മികച്ച ഫോമിൽ മുന്നേറുകയായിരുന്ന പൃഥ്വിയായിരുന്നു രണ്ടാമതായി ക്രീസ് വിട്ടത്. അമിതാവേശം താരത്തിനു വിനയാവുകയായിരുന്നു. ചൗള തന്നെയായിരുന്നു ഈ വിക്കറ്റുമെടുത്തത്. ക്രീസിൽ നിന്നും പുറത്തേക്കു ചാടിയിറങ്ങി വമ്ബൻ ഷോട്ടിനു ശ്രമിച്ച പൃഥ്വിയുടെ കണക്കുകൂട്ടലുകൾ തെറ്റി.

ബാറ്റിന് അരികിൽ തട്ടി പിന്നിലേക്കു വീണ പന്ത് ധോണി അസാമാന്യ മെയ്വഴക്കത്തോടെ സ്റ്റംപിലേക്ക് കൊള്ളിക്കുമ്‌ബോൾ പൃഥ്വി ക്രീസീനു പുറത്തു തന്നെയായിരുന്നു.

മൂന്നാം വിക്കറ്റിൽ ശ്രേയസ്- റിഷഭ് പന്തും ചേർന്ന് അർധസെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയതോടെ ഡൽഹിയുടെ നില ഭദ്രമായി. 58 റൺസാണ് ടീം സ്‌കോറിലേക്കു ഇരുവരും കൂട്ടിച്ചേർത്തത്. 19ാം ഓവറിലെ അവസാന പന്തിലായിരുന്നു ശ്രേയസ് മടങ്ങിയത്. സാം കറെന്റെ ഓഫ് സ്റ്റംപിന് പുറത്തേക്കു പോയ പന്ത് ശ്രേയസിന്റെ ബാറ്റിന് അരികിൽ തട്ടിത്തെറിച്ചപ്പോൾ വലതു വശത്തേക്കു മുഴുനീളെ ഡൈവ് ഡൈവ് ചെയ്ത് ധോണി പിടിയിലൊതുക്കുകയായിരുന്നു. 25 ബോളിൽ അഞ്ചു ബൗണ്ടറികളോടെ 35 റൺസുമായി റിഷഭ് പന്തും അഞ്ചു റണ്ണുമായി മാർക്കസ് സ്റ്റോയ്ണിസും പുറത്താവാത നിന്നു.