വിഷുക്കണിയായി മലയാളികൾ കണ്ട നീലകണ്ഠന് വിഷു ദിനത്തിൽ പ്രായം 27: മലയാളത്തിന്റെ താന്തോന്നിയായ ചട്ടമ്പിയെ ഓർമ്മിച്ച് മലയാള സിനിമ

വിഷുക്കണിയായി മലയാളികൾ കണ്ട നീലകണ്ഠന് വിഷു ദിനത്തിൽ പ്രായം 27: മലയാളത്തിന്റെ താന്തോന്നിയായ ചട്ടമ്പിയെ ഓർമ്മിച്ച് മലയാള സിനിമ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മംഗലശ്ശേരി നീലകണ്ഠനും ഭാനുമതിയും ജനമനസിൽ ചേക്കേറിയിട്ട് നാളെ 27 വർഷം. 1993 ലെ വിഷുദിനത്തിലാണ് മലയാള സിനിമയിലെ ഏറ്റവും മികച്ച ഹിറ്റുകളിലൊന്നായ ദേവാസുരം പിറന്നിട്ട് നാളെ 27വർഷങ്ങൾ പിന്നിടും.

മലയാള സിനിമാരംഗത്തെ എക്കാലത്തെയും ഹിറ്റ് ചിത്രത്തിന്റെ ആഘോഷത്തിമിർപ്പിലാണ് ലാലേട്ടൻ ആരാധകർ. എത്ര കണ്ടാലും മതിവരാത്ത ദേവാസുരത്തിന്റെ സംവിധായകൻ ഐ.വി. ശശി നമ്മോടൊപ്പമില്ല. പക്ഷേ, ഐ.വി. ശശിയുടെ ഒളിമങ്ങാത്ത ഓർമ്മകൾ ദേവാസുരത്തിനൊപ്പം വിഷുകണി ചിന്തകളാവുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദേലാസുരത്തിലൂടെ ജനമനസിൽ ചേക്കേറിയ മംഗലശ്ശേരി നീലകണ്ഠനെയും മുണ്ടയ്ക്കൽ ശേഖരനെയും ഭാനുമതിയേയും മലയാളികൾ മറക്കില്ല. പാലക്കാട്ടെ വരിക്കാശ്ശേരി മന മംഗലശ്ശേരി എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയതും ദേവാസുരത്തിലുടെയാണ്.

നടന്ന ഒരു സംഭവത്തിന്റെ പശ്ചാത്തലത്തിൽ രഞ്ജിത്തായിരുന്നു ദേവാസുരത്തിന്റെ തിരക്കഥയൊരുക്കിയത്. മോഹൻലാൽ, നെപ്പോളിയൻ, രേവതി, ഇന്നസെന്റ്, കൊച്ചിൻ ഹനീഫ, വി.കെ ശ്രീരാമൻ, മണിയൻപിള്ള രാജു, അഗസ്റ്റിൻ തുടങ്ങി വൻതാരനിര മത്സരിച്ച് അഭിനയിച്ച ചിത്രം കൂടിയായിരുന്ന ദേവാസുരം.

ജീവിച്ചിരുന്ന മുല്ലശ്ശേരി രാജഗോപാലിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് മംഗലശ്ശേരി നീലകണ്ഠനെ രഞ്ജിത്ത് സൃഷ്ടിച്ചത്. ഗിരീഷ് പുത്തഞ്ചേരി, എംജി രാധാകൃഷ്ണൻ കൂട്ടുകെട്ടിലെ മനോഹരഗാനങ്ങളായിരുന്നു ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.

മെഗാസ്റ്റാർ മമ്മൂട്ടി നായകനായ വാത്സല്യം റിലീസ് ചെയ്ത് രണ്ട് ദിവസം പിന്നിട്ടപ്പോഴായിരുന്നു ദേവാസുരം എത്തിയത്. 1993 ലെ വിഷുവിന് ബോക്‌സോഫീസിൽ മോഹൻലാൽ, മമ്മൂട്ടി ചിത്രങ്ങളുടെ പോരാട്ടമായിരുന്നു നടന്നത്.

കൊച്ചിൻ ഹനീഫ സംവിധാനം ചെയ്ത വാത്സല്യം കുടുംബത്തിന്റെ സ്‌നേഹവും സ്‌നേഹകണ്ണികളുടെ വിലപേശലുമാണ് അവതരിപ്പിച്ചതെങ്കിൽ മലയാള സിനിമയിലെ എല്ലാ നായക സങ്കൽപ്പങ്ങളെയും പൊളിച്ചെഴുതിയ ചിത്രമായിരുന്നു ദേവാസുരം.