രാജ്യത്ത് 1984 ആവർത്തിക്കാൻ അനുവദിക്കില്ല ; ഡൽഹി മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും കലാപ ബാധിത മേഖലകളിലെത്തണം : ഡൽഹി ഹൈക്കോടതി

രാജ്യത്ത് 1984 ആവർത്തിക്കാൻ അനുവദിക്കില്ല ; ഡൽഹി മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും കലാപ ബാധിത മേഖലകളിലെത്തണം : ഡൽഹി ഹൈക്കോടതി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഇന്ത്യയിൽ ഇനി 1984 ആവർത്തിക്കാൻ അനുവദിക്കില്ല. ഡൽഹിയിൽ കലാപം നടക്കുന്ന മേഖലകളിൽ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും എത്തി ജനവിശ്വാസം നേടിയെടുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ഡൽഹി ഹൈക്കോടതി.കൂടാതെ കലാപത്തിനിടയിൽ പരിക്കേറ്റവർക്ക് മികച്ച ചികിത്സ ലഭ്യമാക്കണമെന്നും കോടതി നിർദ്ദേശിച്ചു.

ജസ്റ്റിസ് മുരളീധറിന്റെ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. കലാപത്തേപ്പറ്റി ജുഡീഷ്യൽ അന്വേഷണം വേണമെന്ന ഹർഷവർധന്റെ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ നടപടി. കലാപത്തിൽ ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചിട്ടുണ്ട്. അഡ്വ. സുബൈദ ബീഗത്തിനെയാണ് കോടതി അമിക്കസ് ക്യൂറിയായി നിയോഗിച്ചത്. കലാപത്തിനിരയായവരും സർക്കാരും തമ്മിലുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വേണ്ടിയാണ് അമിക്കസ് ക്യൂറിയെ നിയോഗിച്ചിരിക്കുന്നത്. കലാപത്തിന്റെ ഇരകൾക്ക് ഏത് സമയത്തും അമിക്കസ് ക്യൂറിക്ക് മുന്നിൽ പരാതി പറയാൻ അവകാശമുണ്ടായിരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ കലാപത്തിനിടയിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് ഷെൽട്ടർ ഹോമുകൾ തയ്യാറാക്കണമെന്നും കോടതി നിർദ്ദേശിച്ചു. ഇത്തരം കേന്ദ്രങ്ങളിൽ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉണ്ടായിരിക്കണമെന്നും കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിന് ആവശ്യമായ സുരക്ഷയൊരുക്കണമെന്നും നിർദ്ദേശമുണ്ട്.

അതേസമയം ഡൽഹി കലാപത്തിനിടെ രണ്ട് ദിവസങ്ങളിലായി 17 പേർ കൊല്ലപ്പെട്ടിടുണ്ട്. 50 പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ ഇരുന്നൂറോളം പേർക്ക് പരിക്ക് ഏറ്റിറ്റുണ്ട്. രണ്ട് മാധ്യമപ്രവർത്തകർക്കും വെടിയേറ്റിരുന്നു.