ചവറയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ ബാറിൽ വോട്ടർമാർക്ക് ടോക്കൻ നൽകി സൗജന്യ മദ്യവിതരണം ;വീഡിയോ ദൃശ്യങ്ങൾ യു.ഡി.എഫ് പുറത്ത് വിട്ടതോടെ വെട്ടിലായി എൽ.ഡി.എഫ് :വീഡിയോ ഇവിടെ കാണാം

ചവറയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ ബാറിൽ വോട്ടർമാർക്ക് ടോക്കൻ നൽകി സൗജന്യ മദ്യവിതരണം ;വീഡിയോ ദൃശ്യങ്ങൾ യു.ഡി.എഫ് പുറത്ത് വിട്ടതോടെ വെട്ടിലായി എൽ.ഡി.എഫ് :വീഡിയോ ഇവിടെ കാണാം

Spread the love

സ്വന്തം ലേഖകൻ

കൊല്ലം : ചവറയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ ബാറിൽ നിന്നും വോട്ടർമാർക്ക് സൗജന്യ ടോക്കൺ വഴി മദ്യം നൽകി വിതരണം. ടോക്കൺ നൽകിയുള്ള മദ്യവിതരണത്തിന്റെ വിഡിയോ ദൃശ്യങ്ങൾ യു ഡി എഫ് പുറത്തുവിട്ടു. ഇതോടെ ചവറ നിയോജക മണ്ഡലത്തിലെ എൽഡി എഫ് സ്വതന്ത്ര സ്ഥാനാർത്ഥി വെട്ടിലായിരിക്കുകയാണ്.

എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ സുജിത് വിജയൻപിളളയുടെ ഉടമസ്ഥതയിലുളള ബാറുകളിൽ നിന്നും മാത്രം ലഭ്യമാകുന്ന ടോക്കണുകളാണ് വോട്ടർമാർക്കിടയിൽ കറങ്ങുന്നതെന്നാണ് യു ഡി എഫ് നേതാക്കൾ പറയുന്നത് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടോക്കൺ വാങ്ങി മദ്യം വിതരണം ചെയ്യുന്ന ബാറിനകത്തെ ദൃശ്യങ്ങൾ പുറത്ത് വന്നിരിക്കുന്നത് അവസാന നിമിഷത്തിൽ സ്ഥാനാർത്ഥിയെയും പാർട്ടിയെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
സൗജന്യമായി ടോക്കൺ വിതരണം ചെയ്യുന്നതും, ആ ടോക്കൺ കൊടുത്ത് മദ്യം വാങ്ങുന്നതും, അബ്കാരി നിയമങ്ങൾ ലംഘിച്ചു കൊണ്ട് മദ്യം ആവശ്യക്കാർക്ക് സീല് പൊട്ടിച്ച കുപ്പികളിൽ ഒഴിച്ചു കൊടുത്തു വിടുന്നതും, ബാറിന് പുറത്ത് വെച്ച് മദ്യം നൽകുന്നതും വീഡിയോ ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.

വോട്ടെടുപ്പിന് രണ്ട് ദിവസം മാത്രം ശേഷിക്കെ രഹസ്യസ്വഭാവത്തിൽ ചെയ്യേണ്ട തന്ത്രങ്ങൾ പുറം ലോകത്തെത്തിയതിന്റെ പിന്നിൽ പാർട്ടിക്കകത്ത് തന്നെയുള്ള വിമതരാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മണ്ഡലത്തിലെ യുഡി എഫ് പ്രവർത്തകർ നടത്തിയ ബൈക്ക് റാലിയും മറ്റും അലങ്കോലപ്പെടുത്താൻ ശ്രമിച്ചതും പ്രവർത്തകരെ അക്രമിക്കാൻ ശ്രമിച്ചതും ഇത്തരത്തിൽ മദ്യം കഴിച്ചവരാണെന്നും യു.ഡി.എഫ് നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.

ഇടതു സ്വതന്ത്ര സ്ഥാനാർത്ഥിയായ സുജിത് വിജയൻ പിള്ളയുടെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് എൽഡിഎഫിനുള്ളിൽ തുടക്കം മുതൽ എതിർപ്പുകൾ ഉണ്ടായിരുന്നു.ടോക്കൺ വിവാദം എൽഡി എഫിനെ തിരഞ്ഞെടുപ്പിൽ സാരമായി തന്നെ ബാധിക്കുമെന്നുറപ്പാണ്.

മദ്യം നൽകി വോട്ടർമാരെ ചതിച്ച് വീഴ്ത്തുന്ന പ്രവണത ജനങ്ങളോടുളള വഞ്ചനയാണെന്ന് യൂഡിഎഫ് ആരോപിച്ചു. ഇതിനെതിരെ നടപടി സ്വീകരിക്കണന്നാവശ്യപ്പെട്ട് യുഡി എഫ് സ്ഥാനാർത്ഥി ഷിബു ബേബി ജോൺ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്.