
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ പ്രശസ്‌തമായ ചന്ദനപ്പള്ളി വലിയപള്ളി പെരുന്നാളില്‍ വെടിക്കെട്ട് ഉപേക്ഷിച്ചു. ഓർത്തഡോക്സ് സഭ അധ്യക്ഷൻ്റെ ആഹ്വാനം ഏറ്റെടുത്താണ് തീരുമാനം. മുണ്ടത്തിക്കോട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തില്‍ മലങ്കര സഭയുടെ പള്ളികളില്‍ ആഘോഷങ്ങള്‍ ലളിതമാക്കണമെന്ന് ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ നിർദേശിച്ചിരുന്നു.
വെടിക്കെട്ടിനായി നീക്കി വെച്ച തുക ജീവകാരുണ്യ പ്രവർത്തനങ്ങള്‍ക്ക് വിനിയോഗിക്കാൻ തീരുമാനിച്ചു. മെയ് 7, 8 തീയതികളിലാണ് പ്രധാന പെരുന്നാള്‍.
ബോധവല്‍ക്കരണത്തിലൂടെ എല്ലാ പള്ളികളിലും വെടിക്കെട്ട് ഒഴിവാക്കാനുള്ള തീരുമാനം നടപ്പാക്കുമെന്ന് കാതോലിക്കാ ബാവ പ്രതികരിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പത്തനംതിട്ട ജില്ലയിലെ ചന്ദനപ്പള്ളി വലിയപള്ളി , തെള്ളിയൂർ പള്ളികളില്‍ ആദ്യം അത് നടപ്പാക്കുന്നു. മറ്റെല്ലാ പള്ളികളിലും അനുകൂല തീരുമാനമാണ്. നമ്മള്‍ സന്തോഷിക്കാനായി ഒരുപാട് പാവങ്ങളുടെ ജീവൻ കുരുതി കൊടുക്കുന്നത് ഒഴിവാക്കേണ്ടതാണെന്ന് ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ മാധ്യമങ്ങളോട് പറഞ്ഞു.









