ബസ് കാത്തു നിൽക്കുന്നവരെ ചിരിച്ച് മയക്കും: അടുത്ത് കൂടി മുട്ടിയുരുമ്മി നിന്ന് പുരുഷന്മാരുടെ പഴ്സ് കവരും: തമിഴ്നാട് സ്വദേശി ചങ്ങനാശേരിയിൽ പിടിയിൽ
ക്രൈം ഡെസ്ക്
കോട്ടയം: ബസ് സ്റ്റാൻഡുകളിലും തിരക്കേറിയ സ്ഥലങ്ങളിലും യുവാക്കളെയും പുരുഷന്മാരെയും ചിരിച്ച് മയക്കിയ ശേഷം പഴ്സും പണവും മോഷ്ടിച്ച് കടക്കുന്ന യുവതി പിടിയിൽ. പരിശീലനം ലഭിച്ച തമിഴ്നാട്ടിലെ മോഷണ സംഘാംഗമായ യുവതിയാണ് പൊലീസിന്റെ പിടിയിലായത്. ഇവരുടെ സംഘാംഗങ്ങൾ നിരവധിപ്പേരാണ് ജില്ലയിലെത്തിയതായി പൊലീസിന് വിവരം ലഭിച്ചിരിക്കുന്നത്.
ചങ്ങനാശേരി ബസ് സ്റ്റാൻഡിനുള്ളിൽ മോഷണം നടത്താൻ ശ്രമിച്ച തെങ്കാശി സ്വദേശി മഹേശ്വരി (19) ആണ് പൊലീസിന്റെ പിടിയിലായത്. ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിയോടെ ചങ്ങനാശേരി
കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലായിരുന്നു സംഭവം. രാവിലെ തന്നെ സ്റ്റാൻഡിലെത്തിയ മഹേശ്വരി മോഷണം നടത്താൻ പദ്ധതി തയ്യാറാക്കിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആദ്യം സ്റ്റാൻഡിൽ എത്തിയ പുരുഷന്മാരെ ഇവർ ചിരിച്ചു കാണിച്ചു. തുടർന്ന് , ഇവരുടെ അടുത്ത് കൂടുകയായിരുന്നു. ഇതിനിടെ, ബസ്
കയറുവാന്‍ കാത്തുനിന്ന തൃക്കൊടിത്താനം സ്വദേശിയുടെ പഴ്‌സ് മോഷ്ടിക്കുകയായിരുന്നു. മോഷണ വിവരം അറിഞ്ഞ് ഇയാൾ ബഹളം വച്ചു. തുടർന്ന് ബസ് സ്റ്റാൻഡിൽ പൊലീസും എത്തി. ഇതോടെയാണ് ഇവര്‍ പൊലീസ് പിടിയിലായത്.
ചങ്ങനാശേരി പൊലീസ് ഇവർക്കെതിരെ
മോഷണശ്രമത്തിനു കേസെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്
ചെയ്തു. ട്രാന്‍ പോർട്ട് സ്റ്റാന്‍ഡുകളിലും പ്രൈവറ്റ് സ്റ്റാന്‍ഡുകളിലും ചുറ്റി
തിരിഞ്ഞ് നടന്ന് ബസിനുള്ളില്‍ തിക്കും തിരക്കും കൂട്ടി സ്ത്രീകളുടെയും
മറ്റും ബാഗുകളില്‍ നിന്നും കൈയ്യില്‍ നിന്നും പണവും, സ്വര്‍ണ്ണവും മോഷണം
നടത്തുന്ന സംഘത്തില്‍പ്പെട്ടവരിലൊരാണ് ഇവര്‍ എന്നും പൊലീസ് പറഞ്ഞു.