പൊളിറ്റിക്കൽ ഡെസക്
തിരുവനന്തപുരം: സംസ്ഥാനത്ത് നടന്ന ആറ് ഉപതിരഞ്ഞെടുപ്പിലും പിന്നോക്കം പോയ ബിജെപിയെ സംസ്ഥാനത്ത് ഉയർത്തിക്കൊണ്ടു വരാൻ പദ്ധതിയുമായി കേന്ദ്ര നേതൃത്വം. സംസ്ഥാനത്ത് പുതിയ പ്രസിഡന്റ് ഡിസംബറോടെ മാത്രമേ സ്ഥനം ഏൽക്കുകയുള്ളുവെങ്കിലും, പാർട്ടിയിൽ ഇതോടെ സമൂല മാറ്റം വരുത്തുന്നതിനാണ് ബിജെപി നേതൃത്വം ഒരുങ്ങിയിരിക്കുന്നത്.
കുമ്മനത്തെ തിരികെ പ്രസിഡന്റ് സ്ഥാനത്തേയ്ക്കു കൊണ്ടു വരുന്നതിനോ, കെ.സുരേന്ദ്രനെയോ, എം.ടി രമേശിനെയോ അവതരിപ്പിക്കുന്നതിനാണ് നീക്കം നടക്കുന്നത്. കുമ്മനം രാജശേഖരനാണ് ബിജെപി സംസ്ഥാന പ്രസിന്റായി വരുന്നതെങ്കിൽ ഒരു വിഭാഗത്തിനും എതിർപ്പുണ്ടാൻ ഇടയില്ല. കുമ്മനത്തെ രഹസ്യമായി എതിർക്കുന്നവർ പോലും, ആർഎസഎസിന്റെയും സംഘപരിവാർ സംഘടനകളുടെയും പിൻതുണയുള്ള കുമ്മനത്തെ പിൻതുണയ്ക്കുക തന്നെ ചെയ്യും. പിൻതുണയ്ക്കാതെ ഇവർക്ക് മറ്റു വഴിയില്ല..!

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ, കെ.സുരേന്ദ്രനാണ് സംസ്ഥാന പ്രസിഡന്റായി വരുന്നതെങ്കിൽ പാർട്ടിയ്ക്കുള്ളിൽ പുതിയ ശാക്തിക ചേരിയാവും രൂപം കൊളളുക. സ്ഥാനമാറ്റപ്പെട്ട പിള്ള പക്ഷവും, എം.ടി രമേശിനെ പിൻതുണയ്ക്കുന്ന പക്ഷവും സുരേന്ദ്രനെതിരെ രംഗത്ത് വരാൻ സാധ്യതയുണ്ട്. ഇത് അക്ഷരാർത്ഥത്തിൽ കേരളത്തിലെ ബിജെപിയ്ക്കു കൂടുതൽ ദോഷം ചെയ്യും. എം.ടി രമേശാണ് പ്രസിഡന്റായി എത്തുന്നതെങ്കിലും ഇത് തന്നെയാവും കേരളത്തിലെ ബിജെപിയിൽ നടക്കാൻ സാധ്യത. അതുകൊണ്ടു തന്നെ കുമ്മനത്തിന്റെ പേരാണ് പ്രശ്‌നപരിഹാര പട്ടികയിൽ മുന്നിലുള്ളത്.
എന്നാൽ, തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള നീക്കങ്ങളാണ് താഴേത്തട്ട് മുതൽ നടക്കുന്നത്. ബൂത്ത് തലം മുതൽ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള നടപടികൾ പാർട്ടി ആരംഭിച്ചിട്ടുണ്ട്. ഇതിനിടെയാണ് ഇപ്പോൾ തലതന്നെ അഴിച്ചു മാറ്റിയിരിക്കുന്നത്. കുമ്മനം രാജശേഖരൻ പ്രസിഡന്റ് സ്ഥാനത്ത് എത്തിയാൽ പാർട്ടിയിൽ ആർഎസ്എസും സംഘപരിവാർ സംഘടനകളും പിടിമുറുക്കും. ഇതോടെ പാർട്ടി മിഷനറി കൃത്യമായി ചലിച്ചു തുടങ്ങും. ഇത പാർട്ടിയ്ക്കു ഗുണം ചെയ്യുമെന്ന വിലയിരുത്തലാണ് നേതൃത്വത്തിനും അണികൾക്കും ഉള്ളത്.