മുൻവൈരാഗ്യത്തെ തുടർന്ന് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ അയർക്കുന്നം പോലീസിന്റെ പിടിയിൽ

മുൻവൈരാഗ്യത്തെ തുടർന്ന് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ അയർക്കുന്നം പോലീസിന്റെ പിടിയിൽ

അയർക്കുന്നം : യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മണർകാട് വന്നല്ലൂർകര മണിയാംകേരിയിൽ വീട്ടിൽ ഷിബിൻ ഷിബു (21), ഇയാളുടെ സഹോദരൻ ജയ്സൺ ഷിബു (24), മണർകാട് സ്വദേശി മെൽജോ (18) എന്നിവരെയാണ് അയർക്കുന്നം പോലീസ് അറസ്റ്റ് ചെയ്തത്.

ഇവർ സംഘം ചേർന്ന് ഒന്നാം തീയതി വൈകിട്ട്  വിജയപുരം സ്വദേശിയായ യുവാവിന്റെ ബന്ധുവിന്റെ വീട്ടിൽ അതിക്രമിച്ചു കയറി ഇവിടെ ഉണ്ടായിരുന്ന യുവാവിനെ മർദ്ദിക്കുകയും ഹെൽമെറ്റും, കല്ലും കൊണ്ട് ഇടിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. മെൽജോയ്ക്ക് യുവാവിന്റെ സഹോദരനുമായി മുൻവൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇവർ സംഘം ചേർന്ന് യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.

യുവാവിൻ്റെ പരാതിയിൽ അയർക്കുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ പ്രതികളെ പിടികൂടുകയായിരുന്നു. അയർക്കുന്നം സ്റ്റേഷൻ എസ്.എച്ച്.ഓ സന്തോഷ് കെ.എം, എസ്.ഐ മാരായ സാജു ടി.ലൂക്കോസ്, സുരേഷ് എ.കെ, എ.എസ്.ഐ പ്രദീപ് കുമാർ, സി.പി.ഓ മാരായ സെബാസ്റ്റ്യൻ, ശ്രീനിഷ്, ബിജോയ് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോടതിയിൽ ഹാജരാക്കിയ ജയ്സനേയും, ഷിബിനെയും കോടതി റിമാൻഡ് ചെയ്യുകയും, മെൽജോയെ ബോസ്റ്റൺ സ്കൂളിലേക്ക് അയക്കുകയും ചെയ്തു. മറ്റു പ്രതികള്‍ക്കു വേണ്ടി തിരച്ചില്‍ ശക്തമാക്കി.