അരുവിക്കരയില്‍ 72 വയസ്സുള്ള അമ്മയെ മകന്‍ കൊലപ്പെടുത്തി; കൃത്യം നടത്തിയത് മദ്യലഹരിയില്‍; സ്വബോധം വന്നപ്പോള്‍ അമ്മ മരിച്ചതറിഞ്ഞ് പോലീസ് സ്‌റ്റേഷനില്‍ പരാതിയുമായി പോയതും മകന്‍

അരുവിക്കരയില്‍ 72 വയസ്സുള്ള അമ്മയെ മകന്‍ കൊലപ്പെടുത്തി; കൃത്യം നടത്തിയത് മദ്യലഹരിയില്‍; സ്വബോധം വന്നപ്പോള്‍ അമ്മ മരിച്ചതറിഞ്ഞ് പോലീസ് സ്‌റ്റേഷനില്‍ പരാതിയുമായി പോയതും മകന്‍

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: അരുവിക്കരയില്‍ മദ്യലഹരിയില്‍ മാതാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകന്‍ അറസ്റ്റില്‍. വ്യാഴാഴ്ച്ചയാണ് അരുവിക്കര സ്വദേശിനി നന്ദിനിയെ(72) മകന്‍ ഷിബു(40)കൊലപ്പടുത്തിയത്. ക്രിസ്മസിന്റെ തലേദിവസം മദ്യപിച്ച് വീട്ടിലെത്തിയത് നന്ദിനി ചോദ്യം ചെയ്തിരുന്നു. ഇതില്‍ പ്രകോപിതനായാണ് ഷിബു അമ്മയെ മര്‍ദ്ദിച്ചത്. അരുവിക്കര കാച്ചാണിയില്‍ ഡിസംബര്‍ 24 നാണ് സംഭവം.

അറസ്റ്റിലായ ഷിബു സ്ഥിരം മദ്യപാനിയായിരുന്നു. മര്‍ദ്ദനത്തിന് ശേഷം വീടിന്റെ ടെറസില്‍ ഷിബു ഉറങ്ങാനായി പോയി. രാവിലെ എഴുന്നേറ്റ് അമ്മയെ വിളിച്ചപ്പോഴാണ് മരിച്ചതായി അറിയുന്നത്. ഷിബ തന്നെയാണ് അരുവിക്കര പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ഥലത്തെത്തി പരിശോധന നടത്തിയ പൊലീസ് കൊലപാതമാണെന്ന് മനസിലാക്കിയെങ്കിലും പോസ്റ്റുമോര്‍ട്ടം നടപടികളിലേക്ക് കടക്കേണ്ടതിനാല്‍ പ്രതിയെ അറസ്റ്റ് ചെയ്യാതെ വിട്ടു.
ഞായറാഴ്ച രാവിലെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. തലക്കേറ്റ ആഴത്തിലുള്ള ക്ഷതമാണ് മരണകാരണം. ശരീരത്തില്‍ ക്രൂരമായ മര്‍ദനമേറ്റതായും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നതായി പോലീസ് പറഞ്ഞു.