സംസ്ഥാനത്ത് പതിമൂന്നോളം അമ്മത്തൊട്ടിലുകൾ, എന്നാൽ പലതും പ്രവർത്തനരഹിതം ; നവജാത ശിശുക്കൾക്ക് നേരെയുള്ള അതിക്രമം തുടരുന്ന സാഹചര്യത്തിൽ അമ്മത്തൊട്ടിലുകൾ പ്രവർത്തനസജ്ജമാക്കണമെന്ന ആവശ്യം ശക്തം

സംസ്ഥാനത്ത് പതിമൂന്നോളം അമ്മത്തൊട്ടിലുകൾ, എന്നാൽ പലതും പ്രവർത്തനരഹിതം ; നവജാത ശിശുക്കൾക്ക് നേരെയുള്ള അതിക്രമം തുടരുന്ന സാഹചര്യത്തിൽ അമ്മത്തൊട്ടിലുകൾ പ്രവർത്തനസജ്ജമാക്കണമെന്ന ആവശ്യം ശക്തം

കോട്ടയം : പ്രവർത്തനരഹിതമായി അമ്മത്തൊട്ടിലുകൾ. കേരളത്തിൽ മൊത്തം 13 അമ്മത്തൊട്ടിലുകളുണ്ടുണ്ടെങ്കിലും ഭൂരിഭാഗവും പ്രവർത്തനരഹിതമാണ്. ഒരു കുഞ്ഞുജീവൻപോലും അനാഥമാകരുതെന്ന ചിന്തയിലാണ് 2002-ല്‍  സംസ്ഥാന ശിശുക്ഷേമസമിതി നവജാതശിശുക്കളുടെ സുരക്ഷിതസംരക്ഷണത്തിന് അമ്മത്തൊട്ടില്‍ തുറന്നത്. പക്ഷേ ഇപ്പോള്‍ വേണ്ടത്ര കരുതല്‍ ഇക്കാര്യത്തില്‍ കാണിക്കുന്നില്ല.

കോഴിക്കോട് ആധുനിക അമ്മത്തൊട്ടില്‍ നിർമ്മാണം പുരോഗമിക്കുന്നതേയുള്ളൂ. കൊച്ചിയില്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ സ്ഥാപിച്ച അമ്മത്തൊട്ടില്‍ സാങ്കേതികകാരണങ്ങളാല്‍ മൂന്നുമാസമായി പ്രവർത്തിക്കുന്നില്ല. ഇടുക്കി ചെറുതോണിയിലെയും കോട്ടയത്തെയും അമ്മത്തൊട്ടിലുകളും മാസങ്ങളായി പ്രവർത്തിക്കുന്നില്ല. ഇടുക്കി, വയനാട് ജില്ലകളിലും തൊട്ടിലുകള്‍ പ്രവർത്തിക്കുന്നില്ല. കാസർകോട്, കണ്ണൂർ, പാലക്കാട് എന്നിവിടങ്ങളിലും പ്രവർത്തനക്ഷമമല്ല. കഴിഞ്ഞ 22 വർഷത്തിനിടെ സംസ്ഥാനത്തെ അമ്മത്തൊട്ടിലില്‍ കിട്ടിയത് 599 നവജാതശിശുക്കളെയാണ്.

പനമ്പിള്ളിനഗറിലെ നവജാത ശിശുവിന്റെ കൊലപാതകം അടക്കം കഴിഞ്ഞ കുറച്ച് നാളുകളിലായി ഒട്ടനവധി കുഞ്ഞുങ്ങൾക്കാണ് ജീവൻ നഷ്ടമായത്. ഇത്തരം കുറ്റകൃത്യങ്ങൾ നടക്കുമ്പോൾ അമ്മ തൊട്ടിലുകളുടെ പ്രസക്തി വർദ്ധിച്ചു വരികയാണ്. ഇതിനിടെയാണ് പലതും പ്രവർത്തന രഹിതമാണെന്ന് വ്യക്തമാകുന്നത്. എല്ലാം അതിവേഗം നേരെയാക്കണമെന്നാണ് പൊതുവില്‍ ഉയരുന്ന ആവശ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group