
അമേരിക്ക ശക്തമായ ആക്രമണം പദ്ധതിയിടുന്നതായി അമേരിക്കൻ മാധ്യമമായ ആക്‌സിയോസ്. ഇറാനെതിരെ ‘ചെറുതും എന്നാല്‍ വളരെ ശക്തവുമായ ആക്രമണങ്ങള്‍ക്ക്’ യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പദ്ധതികള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.
യുഎസ് സെൻട്രല്‍ കമാൻഡ് കമാൻഡർ അഡ്മിറല്‍ ബ്രാഡ് കൂപ്പർ ട്രംപിന് ഇതു സംബന്ധിച്ച വിവരങ്ങള്‍ ഇന്ന് കൈമാറും. ഇറാന്റെ അടിസ്ഥാനസൗകര്യങ്ങള്‍ക്കെതിരെ അതിശക്തമായ ആക്രമണമാണ് പദ്ധതിയിടുന്നത്. കരാറിലേക്കെത്താൻ ഇറാനില്‍ സമ്മർദ്ദം ശക്തമാക്കുകയാണ് ആക്രമണത്തിന്റെ ലക്ഷ്യം.
നിലവില്‍ ഇറാൻ ചർച്ചയ്ക്ക് തയാറാകുംവരെ വെടിനിർത്തല്‍ പ്രഖ്യാപിച്ചിരിക്കുകയാണ് അമേരിക്ക. പദ്ധതികളെ കുറിച്ച് വിശദീകരണം നല്‍കാന്‍ യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് മേധാവി ബ്രാഡ് കൂപ്പര്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ കാണുമെന്നും റിപോര്‍ട്ടുകളുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുദ്ധം നേരിട്ട് നീട്ടിക്കൊണ്ടുപോകുക എന്നതല്ല ലക്ഷ്യം, മറിച്ച് ചര്‍ച്ചകള്‍ക്ക് ഇറാനെ സമ്മര്‍ദ്ദത്തിലാക്കുക എന്നതാണ്.ആഗോള എണ്ണ വിതരണത്തിനുള്ള സുപ്രധാന പാതയായ ഹോര്‍മുസ് കടലിടുക്കിന്റെ ചില ഭാഗങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുന്നതുള്‍പ്പെടെയുള്ള മറ്റ് ഓപ്ഷനുകളും പരിശോധിക്കുന്നുണ്ട്.ഇതിനുപുറമെ, ഇറാന്റെ ഉയര്‍ന്ന സമ്പുഷ്ടമായ യുറേനിയം ശേഖരം പിടിച്ചെടുക്കാന്‍ പ്രത്യേക സേനയെ അയയ്ക്കുന്നത് പോലുള്ള നടപടികളും അമേരിക്ക പരിഗണിക്കുന്നുണ്ടെന്നാണ് വിവരം.







