എയർ ഇന്ത്യയും കച്ചവടത്തിന്  ; സ്വകാര്യ വത്കരിച്ചില്ലെങ്കിൽ പ്രവർത്തനം അവസാനിപ്പിക്കേണ്ടിവരുമെന്ന് വ്യോമയാന മന്ത്രി

എയർ ഇന്ത്യയും കച്ചവടത്തിന് ; സ്വകാര്യ വത്കരിച്ചില്ലെങ്കിൽ പ്രവർത്തനം അവസാനിപ്പിക്കേണ്ടിവരുമെന്ന് വ്യോമയാന മന്ത്രി

 

സ്വന്തം ലേഖകൻ

ന്യൂഡൽഹി: സ്വകാര്യവത്കരിക്കപ്പെടുന്നില്ലെങ്കിൽ എയർ ഇന്ത്യയുടെ പ്രവർത്തനം അവസാനിപ്പിക്കേണ്ടിവരുമെന്ന് സിവിൽ ഏവിയേഷൻ സഹമന്ത്രി ഹർദീപ് സിംഗ് പുരി. പാർലമെന്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഈ വിഷയത്തെ കുറിച്ച് പാർലമെന്റ് അംഗത്തിന്റെ ചോദ്യത്തിനുളള മറുപടിയായാണ് മന്ത്രി ഇത്തരത്തിൽ അഭിപ്രായ പ്രകടനം നടത്തിയത്. നഷ്ടം നേരിടുന്ന ദേശീയ വിമാന കമ്പിയെ സ്വകാര്യമേഖലയിൽ നിന്ന് ബിഡ്ഡുകൾ ക്ഷണിക്കുന്ന പ്രക്രിയയ്ക്ക് ആഭ്യന്തര, ധനമന്ത്രിമാർ ഉൾപ്പെടെയുള്ള ഒരു സംഘം ഉദ്യോഗസ്ഥർ അന്തിമരൂപം നൽകി വരുന്നതിനിടെയാണ് മന്ത്രിയുടെ അഭിപ്രായപ്രകടനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കമ്പനിക്ക് ഇന്ത്യയിലും ലോകമെമ്പാടും ലാഭകരമായ ലാൻഡിംഗ് സ്ലോട്ടുകളുണ്ടെങ്കിലും എയർ ഇന്ത്യ വർഷങ്ങളായി വൻ നഷ്ടത്തിലാണ്. കമ്പനിയുടെ ലാഭ നഷ്ടക്കണക്കുകളെ സംബന്ധിച്ച ചില വിശദാംശങ്ങൾ ഉദ്യോഗസ്ഥർ സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണെന്നും പുരി പറഞ്ഞു.

അവ അന്തിമമായി കഴിഞ്ഞാൽ ബിഡ്ഡുകൾ ക്ഷണിക്കുമെന്നും എയർ ഇന്ത്യ കമ്പനി വിൽക്കാൻ സർക്കാർ സന്നദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം എയർലൈനിലെ 76 ശതമാനം ഓഹരി വിൽക്കാനും എയർ ഇന്ത്യയുടെ കടത്തിന്റെ 5.1 ബില്യൺ ഡോളർ ഓഫ്‌ലോഡ് ചെയ്യാനും ശ്രമിച്ചപ്പോൾ ലേലക്കാരെയും ആകർഷിക്കുന്നതിൽ പരാജയപ്പെട്ടു.

ഇത് ഇപ്പോൾ ചില നിബന്ധനകൾ പുനർപരിശോധിക്കുകയാണെന്നും എയർലൈൻ മുഴുവനായും വിൽക്കാൻ തയ്യാറാണെന്നും പുരി പറഞ്ഞു.

Tags :