ന്യുമോണിയ കുറയുന്നില്ല, ഇവിടെ ഐസിയു ഫുള്‍ ആണ്; ദിവസം കഴിയുന്തോറും അവളുടെ ആരോഗ്യം കുറഞ്ഞുവന്നു; ഡോക്ടര്‍മാരുടെയും ഈശ്വരന്റെയും സഹായത്തോടെയാണ് ഗുരുതരാവസ്ഥ മറികടന്നത്; കണ്ണീരോടെ ബീനാ ആന്റണിയുടെ ഭര്‍ത്താവ് മനോജ്

ന്യുമോണിയ കുറയുന്നില്ല, ഇവിടെ ഐസിയു ഫുള്‍ ആണ്; ദിവസം കഴിയുന്തോറും അവളുടെ ആരോഗ്യം കുറഞ്ഞുവന്നു; ഡോക്ടര്‍മാരുടെയും ഈശ്വരന്റെയും സഹായത്തോടെയാണ് ഗുരുതരാവസ്ഥ മറികടന്നത്; കണ്ണീരോടെ ബീനാ ആന്റണിയുടെ ഭര്‍ത്താവ് മനോജ്

Spread the love

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: നടി ബീനാ ആന്റണിക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഭര്‍ത്താവും നടനുമായ മനോജ് കുമാര്‍ വീഡിയോ സന്ദേശവുമായി രംഗത്ത്. തങ്ങള്‍ കടന്ന് വന്ന ദുഷ്‌കരമായ സാഹചര്യത്തെക്കുറിച്ചും കോവിഡിന്റെ ഭീകരാവസ്ഥയെക്കുറിച്ചുമാണ് മനോജ് പ്രേക്ഷകരുമായി പങ്ക് വയ്ക്കുന്നത്.

 

മനോജ് കുമാറിന്റെ വാക്കുകള്‍:

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജീവിതത്തില്‍ തീച്ചൂളയുടെ അകത്തുകൂടി പോകുന്നഅവസ്ഥയിലാണ് ഞാന്‍. നാല് ദിവസം എന്റെ അവസ്ഥഅങ്ങനെയായിരുന്നു. ലോക്ഡൗണ്‍ തുടങ്ങും മുമ്ബ് ഒരു ഷൂട്ടിനു പങ്കെടുക്കാന്‍ പോയപ്പോള്‍ അവിടെയൊരാള്‍ക്ക്‌കോവിഡ് പോസിറ്റീവായിരുന്നു. അതിനുശേഷമാണ് ബീനയ്ക്കും പോസിറ്റീവായത്. തൊണ്ടവേദനയും, ശരീരവേദനയുമായിട്ടായിരുന്നു തുടക്കം. അപ്പോള്‍ തന്നെ ബീന റൂം ക്വാറന്റീനിലേയ്ക്ക് മാറിയിരുന്നു.അതിനുശേഷമാണ് പരിശോധിച്ചത്, അതോടെയാണ് പോസിറ്റീവാണെന്നറിഞ്ഞത്.

സഹോദരിക്കും കുട്ടിക്കും കുറച്ചുദിവസം മുമ്ബ് പോസിറ്റീവായിരുന്നു, അവര്‍ റൂം ക്വാറന്റൈനില്‍ ഇരുന്ന് രോഗം മാറിയിരുന്നു. ബീനയും അതുപോലെ റൂം ക്വാറന്റീനില്‍ ഇരുന്ന് മാറുമെന്ന് കരുതി.

 

പക്ഷേ
ഓക്‌സിമീറ്റര്‍ വച്ച് നോക്കിയപ്പോള്‍ ഓക്‌സിജന്‍ കുറയുന്നതായി തോന്നി, ചുമയും ക്ഷീണവുമുണ്ടായിരുന്നു.പക്ഷേ ആശുപത്രിയില്‍ പോകാന്‍ ബീനയ്ക്ക് പേടിയായിരുന്നു. േപടിയുള്ള അവസ്ഥയില്‍ ആശുപത്രിയില്‍ എത്തിച്ചാല്‍ അവള്‍ മാനസികമായും തകരും എന്ന് അറിയാമായിരുന്നു. അതുകൊണ്ട് ഡോക്ടര്‍മാരെ ഫോണ്‍വിളിച്ച് ചികിത്സ തുടര്‍ന്നു.

എന്നാല്‍ ദിവസം കഴിയുന്തോറും അവളുടെ ആരോഗ്യം കുറഞ്ഞുവരുന്നതായി തോന്നി. ഇനിയും വച്ചുകൊണ്ടിരുന്നാല്‍ ആപത്താകുമെന്ന് ഞാന്‍ പറഞ്ഞു. ഇതു പറഞ്ഞതോടെ അവള്‍
കരച്ചിലായി. എന്തുചെയ്യാനാകും. പോയല്ലേ പറ്റൂ. അങ്ങനെ സ്‌നേഹപൂര്‍വം ശാസിച്ച് നിര്‍ബന്ധിച്ചാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പുറത്ത് ധൈര്യം കാണിച്ചാണ് ഞാന്‍ അവളെ ആശുപത്രിയിലേയ്ക്ക് അയയ്ക്കുന്നത്. എറണാകുളം മെഡിക്കല്‍ സെന്‍ട്രലിലാണ് അഡ്മിറ്റ് ചെയ്തത്.

ആന്റിജെന്‍ ടെസ്റ്റ് നെഗറ്റിവ് ആയിരുന്നു. പക്ഷേ അതിനു മുമ്‌ബേ തന്നെ കോവിഡ് ചികിത്സ തുടങ്ങി.പിറ്റേദിവസം ആര്‍ടിപിസിആറില്‍ കോവിഡ് പോസിറ്റിവ് ആയിരുന്നു. ഭാഗ്യത്തിന് അവിടെയൊരു റൂം
കിട്ടി. നെഞ്ചിന്റെ രണ്ടുവശത്തും ന്യുമോണിയ തുടങ്ങിയതായി കണ്ടെത്തി. പേടിക്കേണ്ടസാഹചര്യമില്ലെന്ന് ഡോക്ടര്‍ പറഞ്ഞു. ഓരോ ദിവസവും ന്യുമോണിയ കൂടി വരുന്നതായി ഇവര്‍ പറയുന്നു.

ഇതൊക്കെ ഞാന്‍ ആരോടും പറഞ്ഞില്ല, ഇതിനിടെ ബീന വിളിക്കും. അവളോട് എന്തെങ്കിലും പറയാന്‍പറ്റുമോ? ഇവര്‍ എന്നെ വലിയ മഹാരോഗിയെപ്പോലെ കാണുന്നുവെന്നൊക്കെ എന്നോടു പറഞ്ഞു. അപ്പോഴും ഞാന്‍ഒന്നും അവളോടു പറഞ്ഞില്ല.

പക്ഷേ അവള്‍ ആശുപത്രിയില്‍ അവരോടും ദേഷ്യപ്പെടാന്‍ തുടങ്ങിയതോടെ സത്യം ഞാന്‍ പറഞ്ഞു. ചെറിയ ന്യുമോണിയ ഉണ്ട്. അതിന് നല്ല ചികിത്സ വേണമെന്നു പറഞ്ഞു. അതെന്താ എന്നോടു നേരത്തെ പറയാഞ്ഞത്എന്ന് അവള്‍ എന്നോടു ചോദിച്ചു. ചെകുത്താനും കടലിലും നില്‍ക്കുന്ന മാനസിക അവസ്ഥയിലായിരുന്നു ഞാന്‍.പിന്നീട് ഇതൊക്കെ പറഞ്ഞ് അവളെ മനസിലാക്കി.

ഞാന്‍ കരയുന്നത് ഈശ്വരന്റെ മുന്നില്‍ ഇരുന്നാണ്. എന്റെ അമ്മയും അച്ഛനുമൊക്കെ അവളുടെ കാര്യം ചോദിച്ച്എല്ലാ ദിവസവും വിളിക്കും. ഒരു കുഴപ്പവുമില്ലെന്ന് ഞാന്‍ പറയും. സത്യം പറഞ്ഞാല്‍ കരഞ്ഞുകൊണ്ടാണ്ഞാനത് പറയുന്നത്.

അവള്‍ തിരിച്ചുവരും. നമുക്ക് അവളെ കിട്ടും. ആരോടും പറയാതെ ആരെയുംഅറിയിക്കാതെ അവളെ ആശ്വസിപ്പിച്ചാണ് ഞാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ കഴിഞ്ഞത്. ഈശ്വരനാണ് എനിക്ക്ശക്തി നല്‍കിയത്. അല്ലെങ്കില്‍ ഹൃദയാഘാതം വന്ന് മരിച്ചുപോയേനെ.

പിന്നീട് ആശുപത്രിയില്‍ നിന്നും വിളിച്ചു പറഞ്ഞു, ‘ന്യുമോണിയ കുറയാത്ത സാഹചര്യമാണ്. ഇവിടെഐസിയു ഫുള്‍ ആയി ഇരിക്കുവാണ്. വേറെ ആശുപത്രിയിലും ഐസിയു ഉണ്ടോ എന്ന് ഒന്ന്‌നോക്കണേ’.. .ഇതുകേട്ടതും എന്റെ കയ്യും കാലും വിറച്ചു. എന്തുചെയ്യണമെന്ന് അറിയില്ല, പല ആശുപത്രികളിലും വിളിച്ചുചോദിച്ചു, അവിടെയൊന്നുമില്ല. ഈ വിവരം ബീനയെ ചികിത്സിക്കുന്ന ഡോക്ടറെ വിളിച്ചു പറഞ്ഞു. പേടിക്കേണ്ടെന്നും ഐസിയുവിന്റെ ആവശ്യം വരില്ലെന്നും എന്നെ ആശ്വസിപ്പിച്ചു.

അങ്ങനെ അടുത്ത ദിവസങ്ങളില്‍ ബീനയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഈശ്വരന്റെ അനുഗ്രഹം കൊണ്ടാണ് രക്ഷപ്പെട്ടത്. ഈ ഡോക്ടര്‍മാരുടെ അടുത്ത് അവളെഎത്തിച്ചത്ഈശ്വരനാണ്.

ഇടവേള ബാബു പറഞ്ഞ് മമ്മൂക്കയും ലാലേട്ടനും ഈ വിവരങ്ങളൊക്ക അറിഞ്ഞിരുന്നു. ‘അമ്മ’ ഇന്‍ഷുറന്‍സുമായിബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിക്കാന്‍ ഇടവേള ബാബുവിനെ വിളിച്ചിരുന്നു. അങ്ങനെയാണ് അവരൊക്കെഇക്കാര്യങ്ങള്‍ അറിഞ്ഞത്. ലാലേട്ടന്‍ വോയ്‌സ് മെസേജ് അയച്ചിരുന്നു. മമ്മൂക്ക് എല്ലാ ദിവസവും തന്നെബീനയുടെ വിവരം തിരക്കുന്നുണ്ടായിരുന്നു. ബീന സജീവമായ നടിയൊന്നുമല്ല, എന്നിട്ടും ആ
മഹാനടന്മാര്‍ ഞങ്ങളെ ഓര്‍ത്തു. അതൊക്കെ ഞങ്ങള്‍ ശക്തി നല്‍കി. സീമ ചേച്ചി വിളിച്ചിരുന്നു. അവളെയും വിളിച്ചു.

നിങ്ങള്‍ ഇതിനെ നിസാരമായി കാണരുത്. ഞാന്‍ അനുഭവിച്ചത് മറ്റുള്ളവര്‍ക്ക് വരാതിരിക്കാനാണ് ഇത്രയും ഞാന്‍ പറഞ്ഞത്. എന്റെ ഭാര്യയെ ഒന്ന് തൊട്ട് ആശ്വസിപ്പിക്കാന്‍ പോലും പറ്റാത്ത അവസ്ഥയായിരുന്നു.ഒന്ന് ആലോചിച്ചു നോക്കൂ. എല്ലാവരും സുരക്ഷിതരായി ഇരിക്കൂ.’