മുന്നിലിരുന്ന പെൺകുട്ടി ഗ്ലാസ് പൊട്ടി പുറത്തേക്ക് തെറിച്ചു വീണു, ആംബുലൻസ് വരുന്നത് വരെ വഴിയിൽ തന്നെ കിടന്നു : ബസും കണ്ടെയ്‌നർ ലോറിയും തമ്മിൽ ഇടിച്ചുണ്ടായ ദുരന്തത്തിന്റെ ഞെട്ടൽ മാറാതെ യാത്രക്കാർ

മുന്നിലിരുന്ന പെൺകുട്ടി ഗ്ലാസ് പൊട്ടി പുറത്തേക്ക് തെറിച്ചു വീണു, ആംബുലൻസ് വരുന്നത് വരെ വഴിയിൽ തന്നെ കിടന്നു : ബസും കണ്ടെയ്‌നർ ലോറിയും തമ്മിൽ ഇടിച്ചുണ്ടായ ദുരന്തത്തിന്റെ ഞെട്ടൽ മാറാതെ യാത്രക്കാർ

സ്വന്തം ലേഖകൻ

കോയമ്പത്തൂർ : ബസിന്റെ മുന്നിലിരുന്ന പെൺകുട്ടി ഗ്ലാസ് പൊട്ടിത്തെറിച്ച് റോഡിലേക്ക് വീണു. ആംബുലൻസ് വരുന്നത് വരെ അവൾ വഴിയിൽ കിടന്നു.വ്യാഴാഴ്ച്ച പുലർച്ചെ ബസും കണ്ടെയനർ ലോറിയും ഇടിച്ചുണ്ടായ ദുരന്തത്തിന്റെ ഞെട്ടലിൽ നിന്നും ഇതുവരെ ബസിലെ യാത്രക്കാർ കരകയറിയിട്ടില്ല. അപകടം നടക്കുമ്പോൾ എല്ലാവരും നല്ല ഉറക്കത്തിലായിരുന്നു.

വലിയൊരു ശബ്ദവും ഒപപ്പം ബസിലെ സീറ്റെല്ലാം തെറിച്ച് വീഴുന്നതാണ് തന്റെ ആദ്യ ഓർമ്മയെന്ന് പറയുകയാണ് ബസിലെ യാത്രക്കാരാനായ തൃശൂർ സ്വദേശി രാമചന്ദ്രൻ. ബസ്സിന്റെ പുറക് വശത്ത് നിന്ന് മൂന്നാമത്തെ സീറ്റിലായിരുന്നു രാമചന്ദ്രൻ യാത്രചെയ്തിരുന്നത്. കണ്ടെയ്‌നർ വന്നിടിച്ച വലത് വശത്ത് തന്നെയായിരുന്നു രാമചന്ദ്രന്റെയും സീറ്റ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാമചന്ദ്രന്റെ കൂടെ സീറ്റിലിരുന്ന ആളുടെ കാലിന് നല്ല പരിക്കുണ്ട്. പിന്നീട് നോക്കുമ്പോഴാണ് ബസ്സിൽ ട്രക്ക് ഓപ്പോസിറ്റ് സൈഡിൽ നിന്ന് വന്ന് ഇടിക്കുകയായിരുന്നു എന്ന് മനസിലായത്. മുൻനിരയിൽ ഇരുന്ന യാത്രക്കാർക്കാണ് അധികവും പരിക്കേറ്റത്. എല്ലാവരേയും ആശുപത്രിയിലാക്കി. അപകടത്തിൽ തലക്ക് ഇളക്കം സംഭവിച്ചതിനാൽ സിടി സ്‌കാൻ അടക്കമുള്ള പരിശോധനകൾ നടത്തിയെന്നും യാത്രക്കാരിലൊരളായ രാമചന്ദ്രൻ പറഞ്ഞു