Spread the love

നിയമസഭ തെരഞ്ഞെടുപ്പിൽ 2001ന് ശേഷം 102 സീറ്റിന്റെ ഗ്ലാമർ വിജയമാണ് ഇക്കുറി യുഡിഎഫിന് നേടാനായത് 2021ല്‍ നേടാന്‍ കഴിഞ്ഞ 41 സീറ്റില്‍ നിന്നാണ് 5 വര്‍ഷത്തിനിപ്പുറം 90 സീറ്റില്‍ അധികം നേടി ഭരണത്തിൽ തിരിച്ചുവരാൻ യുഡിഎഫിന് കഴിഞ്ഞത്.

video
play-sharp-fill

2021ൽ 99 സീറ്റിന്റെ വിജയത്തിൽ നിന്നും 35 സീറ്റിലേക്ക് ഒതുങ്ങിയ ഇടത് മുന്നണിക്ക് ഇത് എക്കാലത്തെയും തകർച്ച നേരിട്ട തെരഞ്ഞെടുപ്പ് കൂടിയായിരുന്നു.

ഇത്തവണ സിപിഐ 25 സീറ്റുകളിലാണ് മത്സരിച്ചത്. 2021-ൽ 17 സീറ്റുകൾ നേടിയ സിപിഐക്ക് പക്ഷെ ഇത്തവണ വെറും 8 സീറ്റുകളിലേക്ക് ഒതുങ്ങേണ്ടി വന്നു. വോട്ട് വിഹിതത്തിലും സീറ്റുകളുടെ എണ്ണത്തിലും വലിയ കുറവുണ്ടായെങ്കിലും മുന്നണിയിൽ സിപിഎമ്മിന്റെ തകർച്ചക്കൊത്ത് എത്തിയില്ല എന്നു വേണം പറയാൻ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭരണവിരുദ്ധ വികാരം ട്രെന്റായി മാറിയ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ അപ്രമാധിപത്യ വിജയത്തിൽ എത്തിയപ്പോൾ മുന്ന് മന്ത്രിമാരടക്കം സിറ്റിങ് സീറ്റ് നിലനിർത്താൻ സാധിച്ചത് സിപിഐക്ക് ആശ്യാസമെന്നും പറയാം.

എറ്റവും അധികം സീറ്റിൽ മത്സരിച്ച സിപിഎമ്മിന് പാതിയിലേറെ നഷ്ട്ടപ്പെടുമ്പോൾ കുറഞ്ഞ സീറ്റി മത്സരിച്ച സിപിഐക്ക് സ്ട്രൈക്ക് റേറ്റ് താരമ്യേന കുറവല്ല എന്നത് വലത് ട്രെന്റിലും പാർട്ടി പിടിച്ചു നിന്നു എന്നാണ് വിലയിരുത്തൽ. കൃത്യമായ കണക്കുകൾ പുറത്തുവരുന്നതോടെ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത ഉണ്ടാകും.

തിരിച്ചടിയിലും സിപിഐയെ തുണച്ച മണ്ഡലങ്ങൾ
തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടപ്പോഴും ചില മണ്ഡലങ്ങളിൽ ജനപ്രിയരായ സ്ഥാനാർത്ഥികളിലൂടെ പാർട്ടി ആധിപത്യം നിലനിർത്തി. സിപിഐ നേതാവും സംസ്ഥാന കൃഷിമന്ത്രിയുമായിരുന്ന പി. പ്രസാദ് ചേർത്തലയും,

നെടുമങ്ങാട് മന്ത്രി ജി.ആർ അനിൽ, ഒല്ലൂര് കെ.രാജൻ തുടങ്ങിയവർ വിജയിച്ചത് പാർട്ടിക്കും, മന്നണിക്കും ശക്തമായ സാന്നിധ്യമാകുമെന്നാണ് രാഷ്ട്രീയ നീരീക്ഷണം. പുനലൂർ, നാട്ടിക, കൈപ്പമങ്കലം, പട്ടാമ്പി, കാഞ്ഞങ്ങാട് എന്നീ മണ്ഡലങ്ങളിൽ നേടിയ ഭൂരിപക്ഷമാണ് എടുത്തുപറയേണ്ട മറ്റൊന്ന്