Friday, April 24, 2026

രണ്ടു പേരുടെ മരണകാരണം ഭക്ഷ്യ വിഷബാധയെ തുടര്‍ന്നല്ലെന്ന് റിപ്പോര്‍ട്ട്‌; വിഴിഞ്ഞത്തെ പൂട്ടിയ ഹോട്ടല്‍ തുറക്കാൻ അനുമതി

Spread the love

തിരുവനന്തപുരം: വിഴിഞ്ഞം ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതിനെ തുടർന്ന് രണ്ടു പേർ മരിച്ച സംഭവത്തില്‍ രാസപരിശോധന റിപ്പോർട്ട്‌ പുറത്ത്. മരണകാരണം ഭക്ഷ്യ വിഷബാധയല്ലെന്ന് രാസപരിശോധന റിപ്പോർട്ടില്‍ പറയുന്നു. മരണത്തിന് കാരണം മറൈൻ ടോക്സിൻ ആകാമെന്നാണ് നിഗമനം. രാസ പരിശോധന റിപ്പോർട്ട് പുറത്തുവന്നതോടെ ഭക്ഷണം കഴിച്ച ഹോട്ടല്‍ തുറക്കാൻ അനുമതി നല്‍കിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. കഴിഞ്ഞ ഫെബ്രുവരി 16നാണ് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച കൊല്ലം സ്വദേശികള്‍ മരിച്ചത്.

video
play-sharp-fill

പോസ്റ്റ്‌ മോർട്ടം റിപ്പോർട്ടില്‍ ഭക്ഷ്യവിഷ ബാധ കണ്ടെത്തിയിട്ടില്ല. കുടുംബത്തിലെ എല്ലാവരും ഒരു പോലെ കഴിച്ചത് മീൻ മുട്ടയാണ്. ഹോട്ടലിലെ അവശേഷിച്ച ഭക്ഷ്യ വസ്തുക്കളും വെള്ളവും പരിശോധിച്ചു. ഇവയിലൊന്നും ഭക്ഷ്യ വിഷബാധയ്ക്ക് കാരണമായ ബാക്റ്റീരിയ കണ്ടെത്താനായില്ല. മീൻ വാങ്ങിയ തമിഴ്നാട്ടിലെ മാർക്കറ്റിലെ സാമ്പിളും പരിശോധിച്ചു.

എന്നാല്‍ സംശയിക്കുന്ന ഒന്നും കണ്ടെത്താനായില്ല. മീൻ മുട്ടയിലെ മറൈൻ ടോക്സിൻ ആകാം കാരണമെന്നാണ് നിഗമനം. പാളയം ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച വിഷ ബാധയേറ്റ രോഗിയിലും സമാന ലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ മറൈൻ ടോക്സിൻ കണ്ടെത്താനുള്ള പരിശോധന സംവിധാനം കെമിക്കല്‍ ലാബില്‍ ഇല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹോട്ടലിലെ വെള്ളം, ജീവനക്കാരുടെ ഫിറ്റ്നസ് സർട്ടിഫിക്കേറ്റ്, FSSAI ലൈസൻസ്, ഭക്ഷ്യ വസ്തുക്കള്‍ വാങ്ങിയ ബില്ലുകള്‍ എല്ലാം കൃത്യമാണ്. ഈ സാഹചര്യത്തില്‍ ഹോട്ടല്‍ തുറക്കാൻ അനുമതി നല്‍കാമെന്നാണ് റിപ്പോർട്ടിലുള്ളത്. അതേസമയം, കുടുംബം കഴിച്ച ഭക്ഷ്യ വസ്തുക്കളുടെ സാമ്പിള്‍ കിട്ടിയില്ലെന്നും റിപ്പോർട്ടില്‍ പറയുന്നു.