
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ നഴ്‌സുമാർ ഉള്‍പ്പെടെ എല്ലാ ജീവനക്കാർക്കും ഷിഫ്‌റ്റിൽ മാറ്റം വരുത്തി സർക്കാർ ഉത്തരവ്.
കിടക്കകളുടെ എണ്ണം കണക്കിലെടുക്കാതെ കേരളത്തിലെ എല്ലാ സ്വകാര്യ ആശുപത്രികളിലും ജീവനക്കാർക്ക് 6-6-12 ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കണമെന്നാണ് സർക്കാരിന്റെ ഉത്തരവ്. നേരത്തെ 100 കിടക്കകളുള്ള ആശുപത്രികളില്‍ മാത്രമായിരുന്നു ഈ ഷിഫ്റ്റ് സമ്ബ്രദായം ഉണ്ടായിരുന്നത്.
പുതിയ ഉത്തരവ് പ്രാബല്യത്തിലെത്തുന്നതോടെ സ്വകാര്യ ആശുപത്രികളിലും സർക്കാർ ആശുപത്രികളിലും നഴ്സുമാർക്ക് ഒരേ ഷിഫ്റ്റ് ആയിരിക്കും ഉണ്ടാവുക. അധികം സമയം ജോലി ചെയ്താല്‍ ഓവർടൈം അലവൻസും നല്‍കണം. സംസ്ഥാനത്തെ എല്ലാ സ്വകാര്യ ആശുപത്രി ജീവനക്കാർക്കും പുതിയ നിർദേശം ബാധകമാണെന്നും ഉത്തരവില്‍ പറയുന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


