play-sharp-fill
മുഖം മിനുക്കലിനിടെ കരിവാരി തേച്ചു ഭരണപക്ഷ എം എൽ എ: പി.ശശിയുടെ കാര്യത്തിൽ പാർട്ടിയും മുഖ്യമന്ത്രിയും മൗനം പാലിക്കുന്നതെന്ത്?

മുഖം മിനുക്കലിനിടെ കരിവാരി തേച്ചു ഭരണപക്ഷ എം എൽ എ: പി.ശശിയുടെ കാര്യത്തിൽ പാർട്ടിയും മുഖ്യമന്ത്രിയും മൗനം പാലിക്കുന്നതെന്ത്?

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫിസിനും പൊലീസ് നേത്യത്വത്തിനുമെതിരെ ഭരണ പക്ഷ എംഎൽഎ ഉയർത്തിയ ആരോപണങ്ങളിൽ നിന്നു രൂപമെടുത്തിരിക്കുന്നത് ഇടതുസർക്കാർ ഇതുവരെ നേരിടാത്ത പ്രതിസന്ധി.

ജസ്‌റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് മുതൽ പി.വി. അൻവറിന്റെ ആരോപണങ്ങൾ വരെയുള്ള സംഭവങ്ങൾ സൃഷ്ട‌ിച്ച പ്രതിസന്ധിയുടെ ആഴങ്ങളിൽനിന്നു രക്ഷപ്പെടാൻ കിണഞ്ഞു ശ്രമിക്കുന്ന സർക്കാരിനെയും മുഖ്യമന്ത്രിയെയുമാണ് ഏതാ നും ദിവസങ്ങളായി കേരളം കാണുന്നത്.


ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ ദയനീയ പരാജയത്തിൽനിന്നു കരകയറാൻ ലക്ഷ്യമിട്ടുള്ള തിരുത്തൽ നടപടികൾക്കും മുഖംമിനുക്കലിനും പാർട്ടി തുടക്കമിട്ട വേളയിലാണ്, സർക്കാരിനെ കരിവാരിത്തേച്ച് ഭരണപക്ഷ എംഎൽഎ തന്നെ രംഗത്തിറങ്ങിയത്. സർക്കാരിനെയും പൊലീസ് വകുപ്പിനെയും അടക്കിഭരിക്കുന്ന കരുത്തനായി പാർട്ടിയും അണികളും ആഘോഷിക്കുന്ന മുഖ്യമന്ത്രിയുടെ പ്രതിഛായയ്ക്കു മേലാണ് അൻവറിൻ്റെ ആരോപണങ്ങൾ കളങ്കം വീഴ്ത്തിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആരോപണം നേരിടുന്ന പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയും എഡിജി അജിതകുമാറും പിണറായിയുടെ ഏറ്റവും വിശ്വസ്തരാണ്. തൻ്റെ ഓഫിസിനെയടക്കം പ്രതിസ്ഥാനത്തു നിർത്തിയിട്ടും അൻവറിനെ മുഖ്യമന്ത്രി തള്ളിപ്പറയാത്തത്, പുറത്തുവന്ന ആരോപണങ്ങളിൽ കഴമ്പുണ്ടെന്നതിൻ്റെ സൂചനയാണ്. പരോക്ഷമായി പ്രതിക്കൂട്ടിൽ നിർത്തുന്ന ആരോപണങ്ങളിൽ നേരിട്ട് അന്വേഷണം പ്രഖ്യാപിച്ചത്, ആരെയും കൂസാത്ത പിണറായിയിൽനിന്നു പ്രതീക്ഷിച്ചതുമല്ല.

പിണറായിയുടെ വിശ്വസ്‌തരെ ഉന്നമിട്ട അൻവർ ഒറ്റയ്ക്കല്ലെന്നും പിന്നിൽ സിപിഎമ്മിൽനിന്നുള്ള ചിലരുടെ രഹസ്യപിന്തുണയുണ്ടെന്നും സംശയിക്കുന്നവരുണ്ട്.

ഏതു വിവാദക്കൊടുങ്കാറ്റിലും പൊലീസ് വകു പ്പിനെ സംരക്ഷിച്ചുനിർത്തുന്ന പതിവും മുഖ്യമന്ത്രി തെറ്റിച്ചു; അജിത്‌കുമാറിനെതിരായ ആരോപണങ്ങളിൽ പ്രഖ്യാപിച്ച അന്വേഷണം, തന്റെ വിശ്വസ്തൻ തെറ്റു ചെയ്‌തിരിക്കാമെന്ന മുഖ്യമ ന്ത്രിയുടെ കുറ്റസമ്മതം കൂടിയാണ്.

സംസ്ഥ‌ാന കമ്മിറ്റി അംഗം കുടിയായ പി.ശശിക്കെതിരെ രണ്ടും കൽപിച്ചുള്ള പോരാട്ടത്തിന് അൻവർ തുടക്കമിട്ടിട്ടും അതിനു തടയിടാനുള്ള നീക്കവും പാർട്ടിയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല; മുഖ്യമന്ത്രിയും മൗനംപാലിക്കുന്നു.