play-sharp-fill
മാർത്തോമ്മ സഭയിലെ പള്ളിതർക്കം: കുടുംബസുഹൃത്തായ വൈദികനുമൊത്തുള്ള ചിത്രം പങ്കുവെച്ച് കോളേജ് അധ്യാപികക്കു നേരെ സൈബർ ആക്രമണം; പ്രതികൾക്ക് ഉന്നതരുമായി ബന്ധം, പോലീസിൽ പരാതി നൽകിയിട്ടും നടപടിയില്ല, അധ്യാപിക കോടതിയിൽ; പരാതി നൽകിയിരിക്കുന്നത് ഒരു സ്ത്രീ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ

മാർത്തോമ്മ സഭയിലെ പള്ളിതർക്കം: കുടുംബസുഹൃത്തായ വൈദികനുമൊത്തുള്ള ചിത്രം പങ്കുവെച്ച് കോളേജ് അധ്യാപികക്കു നേരെ സൈബർ ആക്രമണം; പ്രതികൾക്ക് ഉന്നതരുമായി ബന്ധം, പോലീസിൽ പരാതി നൽകിയിട്ടും നടപടിയില്ല, അധ്യാപിക കോടതിയിൽ; പരാതി നൽകിയിരിക്കുന്നത് ഒരു സ്ത്രീ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ

പത്തനംതിട്ട: മാർത്തോമ്മ സഭയിലെ പള്ളിതർക്കത്തിന്‍റെ പേരിൽ കോളേജ് അധ്യാപികയെ സൈബർ ആക്രമണത്തിന് ഇരയാക്കുന്നതായി പരാതി. കുടുംബസുഹൃത്തായ വൈദികനുമൊത്ത് പത്തനംതിട്ട അടൂരിലെ ഒരു ഭക്ഷണശാലയിൽ നിൽക്കുന്ന ചിത്രമാണ് മോശം വാചകങ്ങളോടെ പ്രചരിപ്പിക്കുന്നത്.

ഉന്നത സ്വാധീനമുള്ളവരായതിനാൽ ഡിജിപിക്ക് ഉൾപ്പെടെ പരാതി നൽകിയിട്ടും നീതി ലഭിക്കുന്നില്ലെന്നാണ് അധ്യാപിക പറയുന്നത്. മാർത്തോമ്മ സഭയുടെ സൗഹൃദ കൂട്ടായ്മ ഗ്രൂപ്പുകളിലാണ് വൈദികനുമൊത്തുള്ള തൻ്റെ ചിത്രം വ്യാപകമായി പ്രചരിപ്പിച്ചതെന്നാണ് അധ്യാപികയുടെ പരാതി.

ചിത്രം പ്രചരിപ്പിച്ചതിന് മാർത്തോമ സഭക്കാരായ മൂന്ന് പേർക്കെതിരെ ആദ്യം പോലീസിൽ പരാതി നൽകി. അടൂർ പോലീസ് സ്റ്റേഷനിൽ ആരോപണ വിധേയരെ സി.ഐ വിളിച്ചുവരുത്തി. ചിത്രം ആദ്യമെത്തിയ വാട്സ്ആപ്പ് ഗ്രൂപ്പിൽ മാപ്പ് എഴുതിയിടാൻ ആവശ്യപ്പെട്ടു. തുടർന്ന് പരാതി തീർപ്പാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, ഈ അടുത്ത ദിവസങ്ങളിൽ ഫെയ്സ്ബുക്ക് പേജുകളിൽ വ്യക്തിവിവരങ്ങൾ ഉൾപ്പെടെ പരസ്യമാക്കി വീണ്ടും ചിത്രം പ്രചരിപ്പിച്ചെന്നാണ് ആക്ഷേപം. സഭയ്ക്ക് കീഴിലെ ഒരു പള്ളിയിൽ ചില തർക്കങ്ങളുണ്ട്. അതിന്‍റെ ബാക്കിപത്രമാണ് സൈബർ ആക്രമണമെന്നും അധ്യാപിക പറയുന്നു.

പോലീസിൽ നിന്ന് നീതി ലഭിക്കാത്തതിനാൽ കോടതിയെ സമീപിച്ചതായി അധ്യാപിക പറഞ്ഞു. നിലവിൽ ഒരു സ്ത്രീ ഉൾപ്പെടെ അഞ്ച് പേർക്കെതിരെയാണ് കോടതിയെ സമീപിച്ചത്.