
കോട്ടയം: നായ്ക്കളെ വന്ധീകരിക്കുന്ന കോടിമതയിലെ
എബിസി സെന്റർ 18 മുതൽ തുറന്ന് പ്രവർത്തിക്കും.
ജില്ലാ കലക്ടർ വി.വിഗ്നേശ്വരി കലക്ടറേറ്റിൽ വിളിച്ച യോഗത്തിലാണ് തീരുമാനം. നഗരസഭയുടെ അധീനതയിലുള്ള സെന്ററിലേക്ക് ഒരു ഡോക്ടറെയും 2 നായപിടുത്തക്കാരെയും അധികമായി നിയമിച്ചു. ഇവരുടെ വേതനം ജില്ലാ പഞ്ചായത്ത് നൽകും.
മെഡിക്കൽ കോളജ് പരിസര ത്ത് ശല്യമുണ്ടാക്കിയ തെരുവുനായ്ക്കളെ 18 മുതൽ എബിസി സെൻ്ററിലെത്തിച്ച് വന്ധ്യംകരണം നടത്തും. നിലവിൽ പള്ളം ബ്ലോക്കിലെയും നഗരസഭയിലെയും തെരുവു നായ്ക്കളെയാണ് സെന്റ റിലെത്തിച്ച് വന്ധ്യംകരണം നടത്തിയിരുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ദിവസത്തെ കൗൺസിൽ യോഗത്തിൽ ജില്ലാ പഞ്ചായത്ത് നൽകിയ അപേക്ഷ പരിഗണിച്ചാണ് അനുമതി നൽകിയത്.
കലക്ടറേറ്റിൽ നടന്ന യോഗ ത്തിന് ശേഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദുവിന്റെ അധ്യക്ഷതയിൽ ത്രിതല പഞ്ചായ ത്തംഗങ്ങൾ, മൃഗസംരക്ഷണ വകു പ്പ് ഉദ്യോഗസ്ഥർ യോഗം ചേർന്ന് പുതിയ എബിസി സെന്റർ ആരംഭിക്കാനും ധാരണയായി.