Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കണ്ണൂര്‍: തമിഴ്‌നാട്ടില്‍ കാമുകിയായ യുവതിയെ കൊലപ്പെടുത്തിയ ശേഷം ബൈക്കില്‍ രക്ഷപ്പെട്ട തമിഴ്‌നാട് സ്വദേശിയായ യുവാവിനെയും ഗര്‍ഭിണിയായ ഭാര്യയേയും പിടികൂടിയത് നിരവധി സിസിടിവികളുടെ സഹായത്തോടെയെന്ന് അന്വേഷണ സംഘം. പാലക്കാട് മുതല്‍ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിരുന്നു. ഇതിനിടയില്‍ കണ്ണൂര്‍ മുഴപ്പിലങ്ങാടുള്ള സ്ഥാപനത്തിനു മുന്നിലൂടെ കടന്നു പോയ ദൃശ്യവും ലഭിച്ചു. ഇതോടെയാണ് ഇരുവരും കണ്ണൂരിലേക്ക് കടന്നതായി മനസിലാക്കിയത്. പിന്നീട് കണ്ണൂര്‍ എ സി പിക്ക് രഹസ്യ വിവരം കൈമാറുകയായിരുന്നു. പ്രതികള്‍ താമസിച്ച ലോഡ്ജ് മനസിലാക്കിയ പോലീസ് സംഘം പുലര്‍ച്ചെ രണ്ടോടെ പരിശോധന നടത്തി പ്രതികളെ പിടികൂടുകയായിരുന്നു.

തമിഴ്നാട് പൊള്ളാച്ചി മഹാലിംഗപുരം സ്വദേശി സുജയ് (32), ഭാര്യ മലയാളിയായ കോട്ടയം സ്വദേശിനി രേഷ്മ (25) എന്നിവരെയാണ് കണ്ണൂര്‍ എ സി പി ടി കെ രത്‌നകുമാറിന് ലഭിച്ച വിവരത്തെ തുടര്‍ന്ന് ടൗണ്‍ സ്റ്റേഷന്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ പി ബിനു മോഹന്‍, തമിഴ്‌നാട് ക്രൈം സ്‌ക്വാഡ് പോലീസ് സംഘത്തിലെ എസ്.ഐ. നാഗരാജ് എന്നിവരുടെ നേതൃത്വത്തില്‍ കണ്ണൂരിലെ ലോഡ്ജില്‍ ഒളിവില്‍ കഴിയുന്നതിനിടെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താവക്കര മുത്തപ്പന്‍ ക്ഷേത്രറോഡിലെ സ്വകാര്യ റസിഡന്‍സിയില്‍ നിന്നാണ് പ്രതികള്‍ പോലീസ് പിടിയിലായത്. ഇവര്‍ സഞ്ചരിച്ച ടി. എന്‍. 66. എ.ജെ.9613 നമ്പര്‍ ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. ദമ്പതികളെ തമിഴ്‌നാട് പോലീസ് മഹാലിംഗപുരത്തേക്ക് കൊണ്ടു പോയി.

ഇക്കഴിഞ്ഞ രണ്ടാം തീയതിയാണ് തമിഴ്‌നാട് സ്വദേശിനിയും ബിരുദ വിദ്യാര്‍ഥിയുമായ സുബ്ബു ലക്ഷ്മി കൊല്ലപ്പെട്ടത്. ഇരുവരും ചേര്‍ന്ന് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊന്നതെന്നാണ് പോലീസ് കണ്ടെത്തല്‍. പെണ്‍കുട്ടി ആത്മഹത്യ ചെയ്തുവെന്നാണ് ആദ്യം കരുതിയതെങ്കിലും അന്വേഷണത്തില്‍ കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവത്തിനു പിന്നില്‍ കാമുകനാണെന്ന് കണ്ടെത്തിയതോടെ അന്വേഷണം വ്യാപിക്കുകയായിരുന്നു.

ഇരുവരും ബൈക്കില്‍ പാലക്കാട് വഴി മലപ്പുറം കരിങ്കല്ലത്താണി വഴി കോഴിക്കോട്ടേക്കും തുടര്‍ന്ന് കണ്ണൂരിലേക്കും എത്തുകയായിരുന്നു. തമിഴ്‌നാട് മഹാലിംഗപുരം പോലീസ് പ്രദേശത്തെ നീരീക്ഷണ ക്യാമറയുടെയും സൈബര്‍ സെല്ലിന്‍റെയും സഹായത്തോടെ അന്വേഷണം തുടരുന്നതിനിടെയാണ് പ്രതികള്‍ കണ്ണൂരിലേക്ക് കടന്നത്. മൊബെല്‍ ടവര്‍ ലൊക്കേഷന്‍ ലഭിച്ചതും പ്രതികള്‍ കുടുങ്ങാന്‍ കാരണമായി.

ലോഡ്ജില്‍ ടൗണ്‍ പോലീസ് നടത്തിയ തെരച്ചലില്‍ നിരീക്ഷണ കാമറകളില്‍ കണ്ടത് പ്രതികള്‍ തന്നെയെന്ന് ഉറപ്പാക്കിയാണ് പുലര്‍ച്ചെ താവക്കരയിലെ ലോഡ്ജില്‍ വെച്ച് പ്രതികളെ പിടികൂടി തമിഴ്‌നാട് പോലീസിന് കൈമാറിയത്.