
വേറിട്ട അനുഭവങ്ങൾ നാം മലയാളികൾക്ക് എന്നും പ്രിയപ്പെട്ടതാണല്ലോ?ന്യൂജെൻ ഭാഷയിൽ പറഞ്ഞാൽ വേറെ വൈബിലിരുന്നു വേണം കഴിക്കാനും കുടിക്കാനുമൊക്കെ.അതിന് പറ്റിയൊരു സ്ഥലമുണ്ട്, കേരളാ-തമിഴ്നാട് അതിര്‍ത്തിയിലെ കമ്പംമേട് കള്ളുഷാപ്പ്…
ഈ കള്ളുഷാപ്പിലിരുന്നു കാതോര്‍ത്താല്‍ കുപ്പികളുടെ കലപിലയ്ക്കു മീതേ ബൂട്ടുകളുടെ ഝടപട ശബ്ദം കേള്‍ക്കാം.കാര്യമെന്താണെന്നല്ലേ,ഏതാണ്ട് രണ്ടരപ്പതിറ്റാണ്ടോളം പോലീസ് സ്റ്റേഷനായിരുന്ന കെട്ടിടത്തിലാണിപ്പോള്‍ കള്ളുഷാപ്പ് പ്രവര്‍ത്തിക്കുന്നത്.അതിനാൽ തന്നെ പൂസാകാനെത്തുന്നവരില് പ്രദേശവാസികളായ ചിലര്‍ക്കെങ്കിലും പഴയൊരു ലോക്കപ്പ് മുറി ഓര്‍മവന്നേക്കാം.
പഴയ ലോക്കപ്പ് മുറിയിലിപ്പോള്‍ രണ്ട് ഡസ്ക്കും ഇരിപ്പിടങ്ങളുമാണുള്ളത്. 1980-ല്‍ ടി.കെ. രാമകൃഷ്ണന് ആഭ്യന്തരമന്ത്രിയായിരിക്കേയാണു കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ പോലീസ് സ്റ്റേഷന് അനുവദിച്ചത്. ഒരു എസ്.ഐയും നാല് “നിക്കര്‍” പോലീസുകാരുമാണ് അന്നുണ്ടായിരുന്നതെന്നു കുടിയന്മാരിലെ പഴമക്കാര്‍ ഓര്‍ക്കുന്നു.
പ്രദേശത്ത് കല്‍ക്കുമ്മായം തേച്ച്, ഓടുമേഞ്ഞ ഏകകെട്ടിടമായിരുന്നു ഇത്. കമ്പം-കമ്പംമേട്-പുളിയന്മല റോഡും കാളവണ്ടി കടന്നുപോകുന്ന മണ്പാതയും. പോലീസ് ജീപ്പൊക്കെ വന്നതു വര്‍ഷങ്ങള്‍ക്കുശേഷമാണ്. വാടകക്കെട്ടിടത്തില്‍നിന്നു പോലീസ് സ്വന്തം കെട്ടിടത്തിലേക്കു മാറിയതോടെ പഴയ സ്റ്റേഷനു മുന്നിലെ ബോര്‍ഡ് കള്ളുഷാപ്പിന്റേതായി. പോലീസ് സ്റ്റേഷന്റെ ഓര്‍മകള്‍ തങ്ങിനില്ക്കുന്നതിനാലാവാം, അച്ചടക്കമാണ് ഈ ഷാപ്പിന്റെ മുഖമുദ്ര.അത് കൊണ്ട് നിസ്സംശയം പറയാം…മനസ്സമാധാനത്തോടെ ഇത്തിരി കള്ള് കുടിക്കണമെങ്കിൽ നേരെ വിട്ടോളൂ…കമ്പംമേട് കള്ളുഷാപ്പിലേക്ക്…
Whatsapp Group 1 | Whatsapp Group 2 |Telegram Group







