
സ്വന്തം ലേഖിക
കോട്ടയം: വെള്ളിയാഴ്ച നടന്ന ഹർത്താലിനോടനുബന്ധിച്ച് ചങ്ങനാശ്ശേരി, ചിങ്ങവനം എന്നീ സ്ഥലങ്ങളിൽ ആക്രമണം നടത്തിയ കേസിൽ രണ്ടുപേരെ ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു.
തൃക്കൊടിത്താനം കിളിമല ഭാഗത്ത് മൂശാരി പറമ്പിൽ വീട്ടിൽ അഷറഫ് മകൻ അഷ്‌കർ (24), ചങ്ങനാശ്ശേരി ഓവേലിൽ ഭാഗത്ത് വേലശ്ശേരി വീട്ടിൽ റഷീദ് മകൻ റിയാസ് വി.റഷീദ് (36) എന്നിവരെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഹർത്താൽ ദിവസം മോട്ടോർ സൈക്കിളിൽ എത്തി ചങ്ങനാശ്ശേരി, ചിങ്ങവനം ഭാഗങ്ങളിലായി അഞ്ച് കെ.എസ്.ആര്‍.ടി.സി ബസുകൾക്ക് നേരെ കല്ലെറിഞ്ഞ് ബസിന്റെ ചില്ല് തകർക്കുകയും, കൂടാതെ കുറിച്ചി ഭാഗത്തുള്ള ശരവണാസ് ഹോട്ടലിന്റെ നേരെ കല്ലെറിഞ്ഞ് നാശനഷ്ടം വരുത്തുകയുമായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് ചങ്ങനാശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ശാസ്ത്രീയമായ പരിശോധനയിലൂടെ കല്ലെറിഞ്ഞവരെ കണ്ടെത്തി പിടികൂടുകയുമായിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.