കയ്യിൽ പുരട്ടിയ മഷി മായ്ച്ച ശേഷം കള്ളവോട്ടിനെത്തി: ഈരാറ്റുപേട്ടയിൽ മുസ്ലീം ലീഗ് പ്രവർത്തകൻ അറസ്റ്റിൽ; പായിപ്പാട്ടും കള്ളവോട്ടിനു ശ്രമമെന്ന് ആരോപണം

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് ജില്ലയിൽ പൊതുവേ ശാന്തവും സമാധാന പരവുമായിരുന്നു. തിരഞ്ഞെടുപ്പിൽ ഒരിടത്തും അനിഷ്ട സംഭവങ്ങൾ ഉണ്ടായതുമില്ല. ജില്ലയിൽ എന്നാൽ കള്ളവോട്ടിന്റെ പേരിലുള്ള കളങ്കമാണ് ഉണ്ടായത്. ഈരാറ്റുപേട്ടയിലും പായിപ്പാട്ടുമാണ് കള്ളവോട്ട് എന്ന ആരോപണം ഉയർന്നത്.

ഇരാറ്റുപേട്ടയിൽ കള്ളവോട്ട് ചെയ്ത മുസ്ലിം ലീഗ് പ്രവർത്തകൻ അറസ്റ്റിലായതാണ് ഏറ്റവും ഒടുവിൽ പുറത്തു വരുന്ന വാർത്ത. എസ്.ടി.യു ഈരാറ്റുപേട്ട മേഖല നേതാവ് അസീസിന്റെ പിതാവും സജീവ മുസ്ലിം ലീഗ് പ്രവർത്തകനുമായ സുലൈമാനാണ് അറസ്റ്റിലായത്. തീക്കോയി പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ വോട്ട് ചെയ്ത ഇയാൾ പിന്നീട് ഈരാറ്റുപേട്ട നഗരസഭയിലെ പതിനാലാം ഡിവിഷനായ കൊല്ലം പറമ്പിലും വോട്ട് ചെയ്യാനെത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോളിംഗ് ബൂത്തിലുണ്ടായിരുന്ന ഏജന്റ് സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് പ്രിസൈഡിംഗ് ഓഫിസറുടെ നിർദ്ദേശ പ്രകാരം സുലൈമാനെ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. തീക്കോയി സെന്റ് മേരിസ് സ്‌കൂളിൽ വോട്ട് ചെയ്തതായും വിരലിൽ പുരട്ടിയ മഷി മായ്ച്ചുകളയാൻ പ്രാദേശിക മുസ്ലിം ലീഗ് പ്രവർത്തകരിൽ ചിലർ സഹായിച്ചതായും എൽ.ഡി.എഫ് പ്രവർത്തകർ ആരോപിച്ചു.