വലിയമ്മ വഴക്ക് പറഞ്ഞതിനെ തുടർന്ന് വീട്ടിൽ നിന്നും ഇറങ്ങിപ്പോയ 17കാരിയെ കണ്ടെത്തിയത് കാമുകനൊപ്പം വനത്തിൽ നിന്നും ; പെൺകുട്ടിയെ കണ്ടെത്തിയത് മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ : ഇരുവർക്കുമെതിരെ പൊലീസ് കേസെടുത്തു

വലിയമ്മ വഴക്ക് പറഞ്ഞതിനെ തുടർന്ന് വീട്ടിൽ നിന്നും ഇറങ്ങിപ്പോയ 17കാരിയെ കണ്ടെത്തിയത് കാമുകനൊപ്പം വനത്തിൽ നിന്നും ; പെൺകുട്ടിയെ കണ്ടെത്തിയത് മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ : ഇരുവർക്കുമെതിരെ പൊലീസ് കേസെടുത്തു

സ്വന്തം ലേഖകൻ

ഇടുക്കി: കമ്പംമെട്ടിൽ വലിയമ്മ വഴക്കു പറഞ്ഞതിനെ തുടർന്ന് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ പെൺകുട്ടിയെ കണ്ടെത്തിയത് കാമുകനോടൊപ്പം വനത്തിൽ നിന്നും. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് ഇരുവരെയും കുരിശുമല വനത്തിൽ നിന്നാണ് പൊലീസ് കണ്ടെത്തിയത്.

വലിയമ്മ വഴക്കു പറഞ്ഞതിനെ തുടർന്ന് ഞായറാഴ്ച രാത്രിയാണ് പെൺകുട്ടി വീട്ടിൽ നിന്ന് ഇറങ്ങിപ്പോയത്.വീട് വിട്ടിറങ്ങിയ പതിനേഴുകാരി പത്തൊമ്പതുകാരനായ പുരുഷ സുഹൃത്തിനൊപ്പം വനത്തിൽ കയറി ഒളിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെൺകുട്ടിയെ കാണാതായതോടെ വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും പൊലീസും ചേർന്ന് തിരച്ചിൽ ആരംഭിക്കുകയും ചെയ്തു.ഞായറാഴ്ച രാത്രി മുഴുവൻ ബന്ധുവീടുകളിലും അയൽവീടുകളിലുമെല്ലാം തിരച്ചിൽ നടത്തിയെങ്കിലും പെൺകുട്ടിയെ കണ്ടെത്താൻ സാധിക്കാതെ വരികെയായിരുന്നു.

ഇതേ തുടർന്ന് തിങ്കളാഴ്ച രാവിലെയും തിരച്ചിൽ തുടർന്നു. കമ്പംമെട്ട് സി.ഐ ജി.സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഉച്ചയോടെ കുരിശുമല വനത്തിൽ നിന്നുമാണ് ഇരുവരെയും കണ്ടെത്തിയത്.
പോക്‌സോ നിയമപ്രകാരം കേസെടുത്തു. ചൊവ്വാഴ്ച ഇരുവരെയും കോടതിയിൽ ഹാജരാക്കും.