Spread the love

തേർഡ് ഐ ബ്യൂറോ

video
play-sharp-fill

കോട്ടയം: സ്വർണ്ണക്കടത്ത് കേസിൽ സുന്ദരിയായ സ്വപ്‌നാ സുരേഷ് പ്രതിയായപ്പോൾ മുതൽ സോഷ്യൽ മീഡിയ അന്വേഷിച്ചിരുന്നത് ക്ലിപ്പുണ്ടോ എന്നായിരുന്നു..! സ്വപ്‌നയുടെ വീഡിയോ ക്ലിപ്പുകൾക്കു വേണ്ടിയാണ് ആദ്യം മുതൽ തന്നെ സോഷ്യൽ മീഡിയയിലെ അന്വേഷണം ഉണ്ടായിരുന്നത്. സ്വപ്‌ന ഒളിവിൽ കഴിഞ്ഞ് അഞ്ചാം ദിവസമായതോടെ അശ്ലീല വാട്‌സ്അപ്പ് ഗ്രൂപ്പുകളിൽ ഇപ്പോൾ പ്രചരിക്കുന്നത് ഇവരുടേതെന്ന പേരിലുള്ള വീഡിയോകളാണ്.

യു.എ.ഇയിലെ ഹോട്ടൽ മുറിയിൽ സ്വപ്‌ന കാമുകനൊപ്പം ചിലവഴിക്കുന്ന ദിവസങ്ങൾ എന്ന പേരിലാണ് ഇപ്പോൾ വീഡിയോ വാട്‌സ്അപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്നത്. ഇത് കൂടാതെ സ്വപ്‌നയുടേതെന്ന പേരിൽ നഗ്ന ചിത്രങ്ങളും അശ്ലീവ വീഡിയോകളും സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ സജീവമായി ഇറങ്ങുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വർണ്ണക്കടത്ത് കേസിൽ കഴിഞ്ഞ ദിവസമാണ് സ്വപ്‌ന സുരേഷ് എന്ന യു.എ.ഇ കോൺസുലേറ്റ് മുൻ ഉദ്യോഗസ്ഥയെ കസ്റ്റംസ് പ്രതി ചേർത്തത്. സംസ്ഥാന സർക്കാരിന്റെ ഐടി വകുപ്പിൽ നിലവിൽ ഇവർ ജോലി ചെയ്യുന്നുണ്ട്. യു.എ.ഇ കോൺസുലേറ്റിൽ ജോലി ചെയ്തിരുന്നപ്പോഴുള്ള ബന്ധങ്ങളും, മുഖ്യമന്ത്രിയുടെ ഓഫിസുമായുള്ള ബന്ധങ്ങളും ഉപയോഗിച്ചാണ് ഇവർ സ്വർണ്ണം കടത്തിയിരുന്നതെന്നാണ് ആരോപണം ഉയർന്നിരുന്നത്.

സ്വപ്‌നയുടെ ചിത്രങ്ങൾ പുറത്തു വന്നതോടെയാണ് ആദ്യം സാമൂഹ്യ മാധ്യമങ്ങളിൽ ക്ലിപ്പുണ്ടോ എന്ന ചോദ്യം പുറത്തു വന്നത്. ഇതിനു പിന്നാലെ അഞ്ചു ദിവസത്തോളമായി സരിത സോളാർ മോഡലിൽ വാട്‌സ്അപ്പ് വഴി ക്ലിപ്പുകൾ വരുമെന്നായിരുന്നു ചർച്ച. ഇതിനു പിന്നാലെയാണ് വ്യാഴാഴ്ച വാട്‌സ്അപ്പ് വഴി സ്വപ്‌നയുടേതെന്ന പേരിൽ ക്ലിപ്പ് പ്രചരിച്ചത്.

സോളാൽ കാലത്ത് സംസ്ഥാനത്ത് വാട്‌സ്അപ്പിനു ഏറ്റവും കൂടുതൽ പ്രചാരണം ലഭിച്ചത് കേസിലെ പ്രതിയായ സരിത എസ്.നായരുടേതെന്ന പേരിൽ വീഡിയോ ക്ലിപ്പുകൾ പ്രചരിചച്ചതിലൂടെയായിരുന്നു. സരിതയുടെ ഏഴു ക്ലിപ്പുകൾക്കു വേണ്ടിയാണ് കേരളത്തിലെ 90 ശതമാനം പുരുഷന്മാരും ആദ്യമായി വാട്‌സ്അപ്പ് ഇൻസ്റ്റാൾ ചെയ്തത്. ഇതിനു സമാനമായാണ് ഇപ്പോൾ സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌നയുടെ വീഡിയോ ക്ലിപ്പിനു വേണ്ടിയും കേരളം കാത്തിരിക്കുന്നത്.

എന്നാൽ, സംഭവത്തിൽ ഇതുവരെയും പരാതി ലഭിക്കാത്തതിനാൽ അന്വേഷണം നടത്താനാവില്ലെന്നു സൈബർ സെൽ അറിയിച്ചു. സ്വപ്‌നയുടെ തന്നെ വീഡിയോ ആണോ എന്നു ഉറപ്പില്ലാത്തതിനാലും, കേസുമായി ബന്ധമില്ലാത്തതിനാലും കസ്റ്റംസിനും എൻ.ഐ.എയ്ക്കും വിഷയത്തിൽ താല്പര്യവുമില്ല.