video
play-sharp-fill

യുവാവിനെ തട്ടിക്കൊണ്ടുപോയി എടിഎം കാർഡ് പിടിച്ചു വാങ്ങി അക്കൗണ്ടിൽ നിന്ന് ലക്ഷങ്ങൾ പിൻവലിച്ച സംഘത്തിലെ പ്രധാനി അറസ്റ്റിൽ: വിദേശത്തേക്ക് കടക്കാൻ ശ്രമിക്കവേ നെടുമ്പാശേരിയിൽ നിന്നാണ് പിടികൂടിയത്.

യുവാവിനെ തട്ടിക്കൊണ്ടുപോയി എടിഎം കാർഡ് പിടിച്ചു വാങ്ങി അക്കൗണ്ടിൽ നിന്ന് ലക്ഷങ്ങൾ പിൻവലിച്ച സംഘത്തിലെ പ്രധാനി അറസ്റ്റിൽ: വിദേശത്തേക്ക് കടക്കാൻ ശ്രമിക്കവേ നെടുമ്പാശേരിയിൽ നിന്നാണ് പിടികൂടിയത്.

Spread the love

കായംകുളം: ചേരാവള്ളിയില്‍ റെയില്‍വേ കോണ്‍ട്രാക്റ്റ് പണിക്കായി വന്ന തമിഴ്‌നാട് സ്വദേശിയെ തട്ടിക്കൊണ്ടു പോയി ദേഹോപദ്രവം ഏല്‍പ്പിച്ച്‌ ലക്ഷങ്ങള്‍ കവർന്ന കേസില്‍ ഒന്നാം പ്രതി അറസ്റ്റില്‍.

അമീൻ എന്ന 24കാരനാണ് അറസ്റ്റിലായത്. കന്യാകുമാരി സ്വദേശിയും ചേരാവള്ളിയില്‍ വാടകയ്ക്ക് താമസിച്ചിരുന്നയാളുമായ വൈസിലിനെ വാടക വീട്ടില്‍ നിന്നും തട്ടിക്കൊണ്ടു പോയി ദേഹോപദ്രവം ഏല്‍പ്പിച്ച്‌ പണം കവർന്ന കേസിലാണ് അറസ്റ്റ്.

വൈസിലിന്‍റെ മൊബൈല്‍ ഫോണ്‍ ബലമായി പിടിച്ച്‌ വാങ്ങി ഭീഷണിപ്പെടുത്തി പിൻ നമ്പർ വാങ്ങി ലക്ഷങ്ങള്‍ അക്കൗണ്ടില്‍ നിന്നും പിൻവലിച്ച കേസിലാണ് ഒന്നാം പ്രതി അറസ്റ്റിലായത്. കുറ്റകൃത്യം നടത്തിയ ശേഷം ഒളിവിലായിരുന്ന അമീൻ വിദേശത്തേക്ക് കടക്കാൻ സാദ്ധ്യത ഉണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. തുടർന്ന് കായംകുളം പൊലീസ് ഇയാള്‍ക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സൗദി അറേബ്യയിലേക്ക് പോകാനായി എത്തിയ അമീനെ ലുക്ക് ഔട്ട് സർക്കുലറിന്‍റെ അടിസ്ഥാനത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തടഞ്ഞു വെച്ച്‌ പൊലീസിന് കൈമാറുകയായിരുന്നു.

ഈ കേസിലെ അഞ്ച് പ്രതികളെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. പ്രതികള്‍ കായംകുളം എസ്ബിഐയുടെ എടിഎമ്മില്‍ നിന്നും പരാതിക്കാരന്‍റെ എടിഎം കാർഡ് ഉപയോഗിച്ച്‌ പണം

പിൻവലിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. പ്രതിയായ അമീൻ കായംകുളം പൊലീസ് സ്റ്റേഷനില്‍ കൊലപാതകശ്രമ കേസിലും മയക്കുമരുന്ന് കേസിലും പ്രതിയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജ്യുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാൻഡ് ചെയ്തു.