
യുവാവിനെ പൊലീസ് അടിച്ചുകൊന്ന കേസ് സിബിഐക്ക് വിടണം: ഡൽഹി ഹൈക്കോടതി ഉത്തരവ്
ന്യൂഡൽഹി :ഡൽഹി കലാപ ത്തിനിടെ പൊലീസ് മർദനമേ റ്റു യുവാവ് കൊല്ലപ്പെട്ട കേസ് സിബിഐ അന്വേഷിക്കണമെ ന്ന് ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു.
2020 ഫെബ്രുവരിയിൽ കലാപ ത്തിനിടെ ഫൈസാൻ എന്ന യുവാവിനെ പൊലീസ് ലാത്തി കൊണ്ട് അടിക്കുന്നതിന്റെയും ബലം പ്രയോഗിച്ചു ദേശീയഗാ നം പാടിക്കുന്നതിൻ്റെയും വിഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു.
ഫൈസാന്റെ മാതാവ് കിസ്മതൂൻ നൽകിയ ഹർജിയിലാണു അന്വേഷണം സിബിഐക്കു വിടാൻ ജസ്റ്റി സ് അനൂപ് ജയ്റാം ഭഷാനി ഉത്തരവിട്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവം വിദ്വേഷ കുറ്റകൃത്യ
ത്തിൽപ്പെടുന്നതാണെന്നും ഡൽഹി പൊലീസ് കുറ്റക്കാ രായ ഉദ്യോഗസ്ഥരെ ഇതുവ രെ കണ്ടെത്തിയിട്ടില്ലെന്നും കോടതി വ്യക്തമാക്കി.
നിയമം സംരക്ഷിക്കുകയും നടപ്പാക്കുകയും ചെയ്യേണ്ടവർ തന്നെ മത ഭ്രാന്തന്മാരുടെ മനഃസ്ഥിതി വച്ചു പെരുമാറിയെന്നാണു മന സ്റ്റിലാക്കുന്നത്. ഈ സാഹച ര്യത്തിൽ വിശ്വാസ്യത ഉറപ്പുവ രുത്താൻ അന്വേഷണം സിബി ഐക്കു കൈമാറണമെന്നു കോടതി പറഞ്ഞു.
വിഡിയോ ഉൾപ്പെടെയുള്ള തെളിവുകൾ ഫൊറൻസിക് പരിശോധന നടത്തേണ്ടതു കൊണ്ടാണ് അന്വേഷണം വൈകുന്നതെന്നായിരുന്നു ഡൽഹി പൊലീസിന്റെ വിശദീകരണം.